Monday, June 4, 2007

ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:അവസാന ഭാഗം

ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു...ഒരുപിടി നല്ല ഓര്‍മ്മകളും അനുഭവങ്ങളും എനിക്കു സമ്മാനിച്ചാണു ഈ പരമ്പര അവസാനിക്കുന്നതു.ഒരുപാട് പേരോടു നന്ദിയുണ്ട്.പേരെടുത്തു പറയുന്നില്ല....


അഭിമുഖം തുടരുന്നു...






ചോ:മലയാളത്തില്‍ ഇന്നു നമുക്ക്‌ 4 ന്യൂസ്‌ ചാനലുകളുണ്ട്‌.English Speaking Laguages കഴിഞ്ഞാല്‍ ഏറ്റവും നന്നായി ഇംഗ്ലീഷ്‌ കൈകാര്യം ചെയ്യുന്നു എന്നു പറയപ്പെടുന്ന ഇന്ത്യയില്‍ പ്രക്ഷേപണം ചെയ്യുന്നതു 5 ഇംഗ്ലീഷ്‌ ന്യൂസ്‌ ചാനലുകളാണു.അവയുടെ Reach എന്നു പറയുന്നതു ഇന്ത്യ മുഴുവനാണു.മലയാളികളെ പോലെ ഇത്രയും ചെറിയ ഒരു പ്രേക്ഷകസമൂഹത്തിനു ഇത്രയും ചാനലുകളുടെ ആവശ്യമുണ്ടോ?






ഉ:മലയാളിക്കു എത്ര ചാനല്‍ വേണമെന്നു ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല.പണ്ടു ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന സമയത്തു ഞാന്‍ പറഞ്ഞിട്ടുണ്ട്‌ ഇനി ഒരു ചാനല്‍ ഉണ്ടാകില്ല എന്നു.അതു കഴിഞ്ഞു രണ്ടാമതൊരു ചാനല്‍ വന്നപ്പോള്‍ വീണ്ടും പറഞ്ഞു ഇതു അവസാനത്തേതാണു,ഇനിയില്ല എന്നു.പിന്നീട്‌ 3 വന്നു 4 വന്നു,8 വന്നു,10 വന്നു.ഇപ്പോള്‍ ഏകദേശം 12 ചാനലുകളിലെത്തി നില്‍ക്കുന്നു.ഇതു എത്ര വേനമെന്നു ആരാ തീരുമാനിക്കുന്നതു.ഇതെന്താന്നു വച്ചാ ഇതിന്റെ Idioms മാറി കൊണ്ടിരിക്കുകയാണു.Greatest Churning നടക്കുന്ന ഒരു Industry ആണിതു.അതു പോലെ തന്നെ ഏറ്റവും Boom ഉള്ള ഒരു ഇന്‍ഡസ്ട്രി കൂടിയാണിതു.ഏകദേശം 53,000 കോടിയാണു ഇന്നു ഈ വ്യവസായത്തിന്റെ Turn Over.ഇതിന്റെ വളര്‍ച്ച എന്നു പറയുന്നതു 20 ശതമാനമാണു.ഓര്‍ക്കണം നമ്മുടെ GDP Growth എന്നു പറയുന്നതു ഒന്‍പതു ശതമാനം മാത്രമാണു.2010 ആകുമ്പോഴേക്കും ഇതിന്റെ Turn Over ഏകദേശം ഒരു ലക്ഷം കോടിയാകും.അപ്പോള്‍ ഇതിന്റെ Quantum Of Growth വലുതാണു.ഈ Quantamത്തില്‍ നമ്മുടെ നമ്പര്‍ എത്രയാണെന്നു ആരാ തീരുമാനിക്കുന്നേ.

അതു പോലെ Churning.ദൂരദര്‍ശന്‍ പരിപാടികളുടെ ഇടയ്ക്കു അഞ്ചോ പത്തോ മിനിറ്റ്‌ കാണിക്കുന്ന ഒരു ഉല്‍പനം മത്രമാണു വാര്‍ത്ത എന്നു ആളുകള്‍ ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.ഒരു ആറോ ഏഴോ വര്‍ഷം മുന്‍പായിരുന്നു അതു.അതില്‍ നിന്നു ഇന്നു ഈപ്പറഞ്ഞ 4 ന്യൂസ്‌ ചാനലുകളിലേയ്ക്കെത്തിയില്ലേ.പണ്ടു ഞങ്ങള്‍ ജേര്‍ണ്ണലിസ്റ്റുകള്‍ പറയുമായിരുന്നു പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല,പക്ഷേ മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ വാര്‍ത്തയാണെന്നു.ഇന്നു പട്ടി മനുഷ്യനെ കടിച്ചാലും മനുഷ്യന്‍ പട്ടിയെ കടിച്ചാലും അതു വാര്‍ത്തയാണു.





ചോ:പക്ഷേ,ഇത്രയും ന്യൂസ്‌ ചാനലുകള്‍ വരുമ്പോള്‍ അതു കൊടുക്കുന്ന വാര്‍ത്തയുടെ Credibilityയെ ബാധിക്കില്ലേ?






ഉ:Credibility അല്ല്ല...Sensation.അനാവശ്യമായ മത്സരം .ഇതിനൊക്കെ ഈ വളര്‍ച്ച കാരണമായേക്കും.






ചോ:ഞാന്‍ അതിലേയ്കു വരികയാണു,ഒരിക്കല്‍ A.P.J Abdul Kalam പറഞ്ഞിട്ടുണ്ട്‌ "Media Sensationalise,They Dont Sensitise" എന്ന്.ശരിക്കും ഇന്നു അതല്ലേ സംഭവിക്കുന്നതു,ഏതൊരു കാര്യത്തിന്റെയും Sensible ആയ കാര്യം നോക്കതെ അതിനെ ഒരു Sensation ആക്കുകയല്ലേ ഇന്നത്തെ മാദ്ധ്യമങ്ങള്‍ ചെയ്യുന്നതു.ഉദാഹരണത്തിനു അഭിഷേക്‌ ബച്ചന്‍-ഐശ്വര്യാ റായി വിവാഹം.കേരളത്തിലേയ്ക്കു വരികയാണെങ്കില്‍,വിജയ്‌ യേശുദാസിന്റെ വിവാഹം ലൈവായി സം പ്രേക്ഷണം ചെയത ഒരേ ഒരു ചാനല്‍ കൈരളി People ആണു.അതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ?






ഉ:See,What Is News?ഞാന്‍ നേരത്തെ പറഞ്ഞില്ലേ,ന്യൂസിന്റെ നിര്‍വചനം മാറിയെന്നു.നമ്മുടെ കണ്ണിനെ പിടിച്ചിരുത്താന്‍ കഴിയുന്ന സഭ്യമായ എന്തും വാര്‍ത്തയാണു.ഇതു വാര്‍ത്ത,ഇതു വാര്‍ത്തയല്ല എന്നു പറയാന്‍ ആരുമില്ല.ഉദാഹരണത്തിനു യേശുദാസിന്റെ മകനെ വിവാഹം ഞങ്ങള്‍ ലൈവ്‌ ചെയ്തു.ഒരുപാടു പേര്‍ എന്നോടു ചോദിച്ചു അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നു.Even എന്റെ ജൂണിയേഴ്സായി വര്‍ക്കു ചെയ്യുന്നവര്‍ വരെ എന്നോടു ചോദിക്കുകയുണ്ടായി.എന്നെക്കാള്‍ വളരെ ചെറുപ്പമായ ആളുകള്‍ വരെ എന്നോടു ചോദിച്ചു.I said,I'm Disgusted,Your Mindset Is Bad.We Should Look Ahead.ഇന്നു കേരളത്തിലെ,ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ മലയാളിയാണു ശ്രീ.യേശുദാസ്‌.യേശുദാസിന്റെ മകനും പ്രശസ്തനാണു.ആ ചടങ്ങില്‍ Converge ചെയ്യുന്നതു ആരൊക്കെയാണു,മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവു,കലാകാരന്മാര്‍,മോഹന്‍ലാല്‍...ചുരുക്കി പറഞ്ഞാല്‍ കേരളീയ സമൂഹത്തിന്റെ Cream ഒരുമിച്ചു ചേരുന്ന ഒരു ചടങ്ങു ലൈവ്‌ ചെയ്യുന്നതില്‍ എന്താ തെറ്റ്‌.ഇവിടെ മന്ത്രവാദം ലൈവ്‌ ചെയ്യുന്നുണ്ട്‌,യാഗം ലൈവ്‌ ചെയ്യുന്നുണ്ട്‌,പള്ളിപെരുന്നാള്‍ ലൈവ്‌ ചെയ്യുന്നുണ്ട്‌,പിള്ളേര്‍ കല്ലെടുത്തു ബസിനെറിയുന്നതു ലൈവ്‌ ചെയ്യാം.ഇതൊക്കെ നല്ലതാണെന്നു പറയുന്നവര്‍ ഇത്‌ മോശമാണെന്നു പറയുന്നതു എന്തു കൊണ്ടാണു.മോശമാണെന്നു പറയുന്നതു Professional Jealousy കൊണ്ടാണു.




ചോ:സാര്‍ ഈശ്വരവിശ്വാസിയാണോ?




ഉ:ഞാന്‍ ഈശ്വരവിശ്വാസിയാണോ എന്ന ചോദ്യത്തിന്റെ ഉത്തരം ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണു.ഞാന്‍ ഈശ്വരവിശ്വാസിയോണോ,നിരീശ്വരവാദിയാണോ എന്ന ഒരു Conclusionലേയ്ക്കു ഞാന്‍ എത്തിയിട്ടില്ല.പിന്നെ എന്റെ ഇന്നത്തെ ഒരു അന്വേഷണ ത്വരയില്‍ ഇതു കണ്ടുപിടിക്കേണ്ട ഒരു ശാസ്ത്ര സത്യമാണൊന്നൊന്നും എനിക്കു തോന്നിയിട്ടില്ല.പിന്നെ നിരീശ്വരവാദവും ഒരു ഈശ്വരവാദമാണെന്നു പണ്ടു പറയാറുണ്ടായിരുന്നു.ഏറ്റവും വലിയ Addiction ആണു നിരീശ്വരവാദം.കാറല്‍ മാര്‍ക്സ്‌ പോലും അതിനെ കുറ്റം പറഞ്ഞിട്ടുണ്ട്‌.ഈശ്വരവാദത്തിന്റെ ഏറ്റവും വലിയ Support ആണു നിരീശ്വരവാദം.കാരണം ഇതില്ല എന്നു സ്ഥാപിക്കാനുള്ള വ്യഗ്രത എന്നു പറയുന്നതു ഇതുണ്ട്‌ എന്നവന്റെ മനസ്സില്‍ തോന്നുന്നതു കൊണ്ടല്ലേ.






ചോ:ഇന്നത്തെ സങ്കീര്‍ണമായ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളില്‍ ഒരു ചാനലിനു എത്ര മാത്രം നിക്ഷപക്ഷത കാണിക്കുവാന്‍ കഴിയും?



ഉ:നിക്ഷപക്ഷത എന്ന സാധനം,Honestly Speaking എങ്ങനെയൊരു Objectivity ഇല്ല,നമ്മുടെ തെറ്റിദ്ധാരണയാണതു.ഏതിലാണിന്നു Objectivityയുള്ളതു.ഒന്നിലുമില്ല.ഇന്നു ലോകത്തിലെ ഏതു പത്രമാണു നിക്ഷപക്ഷം എന്നു നമുക്ക്‌ പറയാന്‍ കഴിയുന്നതു.അതൊരു മിഥ്യാധാരണയാണു,നമ്മൂടെ മനസ്സിന്റെ വ്യര്‍ത്ഥമായ ഒരു ചിന്താ മാത്രമാണതു.ഞാന്‍ വിശ്വസിക്കുന്നതു Responsible Journalsim എന്നതിലാണു.നമുക്ക്‌ Responsibilty ഉണ്ടാകണം.ഉദാഹരണത്തിനു ഇവിടെ വലിയൊരു കലാപം ഉണ്ടാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രസീദ്ധീകരിച്ചു ഒരു കലാപം ഉണ്ടാക്കുന്നു.അതാണോ,Objective Journalism.?.ഒരു കാര്യം പറയാം,പത്രം,അല്ലെങ്കില്‍ ഒരു മാദ്ധ്യമസ്ഥാപനം,അതു നടത്തുന്ന വ്യക്തിയുടെ രാഷ്ട്രീയം,സംസ്കാരവും,സാമ്പത്തികവുമൊക്കെ ആ പത്രത്തില്‍ പ്രതിഫലിക്കും.






ചോ:പക്ഷേ,ഒരു Democratic Nationല്‍ മാദ്ധ്യമങ്ങളുടെ ചുമതല എന്നു പറയുന്നതു,തെറ്റുകള്‍ ചൂണ്ടികാണിക്കുക എന്നതല്ലേ.അപ്പോള്‍ ഒരു ഭാഗത്തിന്റെ തെറ്റുകള്‍ മാത്രം ചൂണ്ടി കാണിക്കുന്നതു ശരിയാണോ?






ഉ:ഒരിക്കലുമല്ല.ഇപ്പോല്‍ കൈരളിയെക്കുറിച്ചാണു ചര്‍ച്ച ചെയ്യുന്നതെങ്കില്‍,ഞങ്ങളെ കുറിച്ചു ഒരുപാടു തെറ്റിദ്ധാരണകളുണ്ടായിരുന്നു,ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമാണെന്നു.പക്ഷേ ഞങ്ങള്‍ അതൊക്കെ മാറ്റി.ശ്രീ.ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്തു "എനിക്ക്‌ വിശ്വസിക്കാന്‍ കഴിയുന്ന കേരളത്തിലെ ഏക മാദ്ധ്യമസ്ഥാപനം കൈരളി" ആണെന്നു അദ്ദേഹം On Record പറഞ്ഞു.Thats it !






ചോ:സാര്‍,Media And Youth നെക്കുറിച്ചു പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു."It is not just the lack of trained people. When it comes to the state-oriented journalism, you need people who are well aware of Kerala's social and political aspects. As far as I know, that is one thing really lacking among today's youngsters,".അതൊന്നു വ്യക്തമാക്കാമോ?




ഉ:See,Its A Very Good Question,ഞാന്‍ പറഞ്ഞെന്താണെന്നു വച്ചാല്‍,You Are Doing A Formal Interview,അപ്പോള്‍ എന്റെ ജീവിതം,ചരിത്രം,രാഷ്ട്രീയം ഇതൊക്കെ അറിയാവുന്ന ഒരാള്‍ക്കേ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ കഴിയൂ.അതു പോലെ കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയസാംസ്കാരിക അവസ്ഥ എന്താണെന്നു മനസ്സിലാക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം ചുരുങ്ങി വരികയാണു.അതാണു എന്നെയും അലട്ടുന്ന കാര്യം.ഞാന്‍ ഒരിക്കല്‍ നേരിട്ട്‌ കണ്ടതാണു,Indrajit Gupta എന്ന ഒരു Veteran Communist Leader ഉണ്ട്‌.ഒരിക്കല്‍ പാര്‍ലമെന്റില്‍ നിന്നിറങ്ങി വന്ന അദ്ദേഹത്തോട്‌ N.D.T.Vയുടെ റിപ്പോര്‍ട്ടറായ ഒരു പെണ്‍കുട്ടി ചോദിച്ചതാണു "Sir,What Is Your Name?".ഇതൊക്കെ അറിയാവുന്ന Youngsters ഉണ്ട്‌.പക്ഷേ ഒരു Comprehensive Knowledge ഉള്ളവര്‍ കുറവാണു.ഉദാഹരണത്തിനു എനിക്കിപ്പ്പ്പോള്‍ മലപ്പുറത്തേയ്ക്കൊരാളെ അയക്കണം.അവിടുത്തെ സാമൂഹ്യരാഷ്ട്രീയസാംസ്കാരിക അവസ്ഥ അറിയാവുന്ന ഒരാള്‍ക്കല്ലേ അവിടെ നിന്നു റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പറ്റൂ.We Should Have People With That Awareness.അതാണിവിടെ ഇല്ലാതതും






ചോ:Entertainment പ്രോഗ്രാമുകളില്‍ ഒരുപാട്‌ Youngstersനെ നമുക്ക്‌ കാണാന്‍ കഴിയും.പക്ഷേ കുറച്ചു കൂടി Serious ആയ പ്രോഗ്രാമുകള്‍ ചെയ്യണമെന്നു ആഗ്രഹിക്കുന്നവര്‍ക്കു പലപ്പോഴും മീഡിയ Approchable അല്ല.എനിക്കിപ്പോള്‍ സാറിനെ കണ്ടതു കൊണ്ടു ചോദിക്കാം,പക്ഷേ എല്ലാവര്‍ക്കും ആ അവസരം കിട്ടുന്നില്ലല്ലോ?






ഉ:അതിനുള്ള കാരണമെന്തെന്നു വച്ചാല്‍ കേരളത്തിലെ ടെലിവിഷന്‍ industry കൂടുതലും City Oriented ആണു.We Pick Up Talents From There.Basically,ഒരുപാട്‌ സ്ഥലത്തേയ്ക്കൊന്നും പോകാന്‍ പറ്റില്ല.Infrastructre,Production Cost,തുടങ്ങിയ ഒരുപാട്‌ കാരണങ്ങളുണ്ട്‌.എനിക്ക്‌ Interact ചെയ്യാന്‍ കഴിയുന്ന ആളുകള്‍ കുറവാണു.പക്ഷേ അവരില്‍ കഴിവുള്ളവര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക്‌ അവസരം കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌.





ചോ:സാറിന്റെ ജീവിതം,അതായതു കണ്ണൂരിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു,നന്നായി പഠിച്ചു,റാങ്കുകള്‍ നേടി,J.N.U ല്‍ M.Phil ചെയ്തു,ദേശാഭിമാനിയില്‍ തുടങ്ങി,അതിനു ശേഷം കൈരളിയില്‍ എത്തി,മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ കൈരളി ചാനലിന്റെ M.D ആയി.ഈ ഒരു Journey വച്ച Can We Call You,A Successfull Person?






ഉ:No,I Dont Think So.Basically,I'm Not Unhappy,I'm Comfortable With What I Have.ഞാന്‍ സംതൃപ്തനാണു.അതിപ്പോ Success ആണോ,Failure ആണോ എന്നൊക്കെ ചോദിച്ചാല്‍.സത്യം പറയാമല്ലോ,ഈ ഒരു സ്ഥാനത്തിരിക്കുമ്പോഴും ഒരു സാധാരണ Journalist ആയി അറിയപ്പെടാനാണെന്റെ ആഗ്രഹം.അവസരം കിട്ടിയാല്‍ ,ഫീല്‍ഡില്‍ പോയി ഒരു സാധാരണ പത്രപവര്‍ത്തകന്‍ ചെയ്യുന്ന പോലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആഗ്രഹിക്കുന്ന,ചെയ്യുന്ന ഒരു വ്യക്തിയാണു ഞാന്‍.




ചോ:കേരളത്തിലെ യുവജനസമൂഹത്തിനു ജോണ്‍ ബ്രിട്ടാസ്‌ ഒരു റോള്‍ മോഡലാണോ?






ഉ:ഏയ്‌,എനിക്കു തോന്നുന്നില്ല,അനുകരിക്കപ്പെടണ്ട ഒരു വ്യക്തിയാണു ഞാനെന്നു.കഴിവുള്ളവര്‍ എല്ലായിടത്തുമുണ്ട്‌.Everybody has got a atom bomb ticking inside their minds and it'll explode at the right time.അതിനു പ്രത്യേകിച്ചൊരു റോള്‍ മോഡല്‍ ഉണ്ടാകണമെന്നൊന്നുമില്ല.

ചോ:ജോണ്‍ ബ്രിട്ടാസ്‌,Whether He Is A Good Manager,Or a Good Journalist?





ഉ:മാനേജിംഗ്‌ ഡയറക്ടറുടെ ജോലി ചെയ്യുന്ന സമയം,I'm a Good Manager.പത്രപവര്‍ത്തനം നടത്തുന്ന സമയം I'm a Good Journalist.പിന്നെ ഒരു കാര്യം എനിക്കറിയാം,രണ്ടിലും ഞാനത്ര മോശക്കാരനൊന്നുമല്ല....






ചോ:എന്റെ അവസാനത്തെ ചോദ്യം,കേരളത്തിലെ Professional വിദ്യാര്‍ത്ഥി സമൂഹത്തിനു As A Manager,As A Journalist ,സാറിനു കൊടുക്കാനുള്ള ഒരു Advice എന്താണു?


ഉ:ഞാന്‍ പറഞ്ഞല്ലോ,ഇങ്ങനെയുള്ള ഉപദേശങ്ങള്‍ കൊടുക്കാന്‍ കഴിയുന്ന ഒരു Position ഒന്നുമെനിക്കില്ല.പിന്നെ ഒരു കാര്യം ഞാന്‍ പറയാം,ഏറ്റവും കൂടുതല്‍ Challenging ആയ ഒരു കാലഘട്ടമാണിതു.See,Globalization Is A Reality,ഈ ആഗോളവതക്കരണം നല്‍കുന്ന വെല്ലുവിളികളുണ്ട്‌,അതു പോലെ തന്നെ അവസരങ്ങളുണ്ട്‌.ഒരു പക്ഷേ ഈ പ്രൊഫഷണല്‍ വിദ്യഭ്യാസമാകാം ,Globalization നല്‍കുന്ന അവസരങ്ങളുമായി ഏറ്റവും അധികം Support ചെയ്യപ്പെടുന്നതു.കാരണം ഒരു പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയ ഒരാളുടെ Reach എന്നു പറയുന്നതു ഒരു ടൗണ്‍,അല്ലെങ്കില്‍ ഒരു സംസ്ഥാനം ഒക്കെയായിരുന്നു.ഇന്നോ,The Entire Globe Is In His Hand.He Can Turn It To One Side,He Can turn It To The Other Side..ആരോ പറഞ്ഞിട്ടുണ്ട്‌,Globalization Is A Cube,ഈ ക്യൂബിന്റെ ഏതു ഭാഗം നിങ്ങളെ Face ചെയ്യുന്നു എന്നതനുസരിച്ചിരിക്കും കാര്യങ്ങള്‍.The Only Thing That You Should Select The Best Side In Your Favour.The Whole Globe Should be Your Target.When You Have A Huge Canvas To Succeed and To Conquer,Naturally You Should Be Happy.ആ ഒരു അവസരം കണ്ടെത്തണം.പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം,Do Different Things.എന്നും ഒരേ കാര്യങ്ങള്‍ തന്നെ ചെയ്യുന്നതില്‍ എന്താ ഒരു രസം.We Should Not Immitate.We've a Very Intimate Innovative Spirit In Our Minds.When You Have The Whole Globe There For You,You Mix That Spirit With The Knowledge You Have Acquired,Then You Will Be Able To Create Wonders...Wish You All The Best !





ചിത്രങ്ങള്‍:ശ്യാം

Tuesday, May 29, 2007

ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 2

ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു.ആദ്യ ഭാഗം വായിച്ച പലരും ചോദിക്കുകയുണ്ടായി,എന്തു കൊണ്ടാണു ഞാനദ്ദേഹത്തെ തിരഞ്ഞെടുത്തതു എന്നു.ഞാന്‍ പറഞ്ഞിരുന്നു,ഈ ഇന്റര്‍വ്യൂ ഒരു കോളേജ്‌ മാഗസിനു വേണ്ടിയാണു.തീര്‍ച്ചയായും വിദ്യര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയാണു ജോണ്‍ ബ്രിട്ടാസ്‌ എന്നെനിക്കു തോന്നുന്നു.മാത്രമല്ല അദ്ദേഹത്തിന്റെ ഈ ഒരു ജീവിതയാത്ര,ഒരുപാട്‌ കഠിനാദ്ധ്വാനത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന ഇന്നത്തെ അവസ്ഥ,ഇതിനൊക്കെ അപ്പുറം,ഈ കാണുന്ന എന്റര്‍ടൈന്മെന്റു പരിപാടികള്‍ മാത്രമല്ല യത്ഥാര്‍ത്ഥ മാദ്ധ്യമം എന്നു എന്റെ തലമുറയിലുള്ളവരെ അറിയിക്കുക എന്ന ഒരു ആഗ്രഹവുമാണു എന്നെ ജോണ്‍ ബ്രിട്ടാസിലേയ്ക്കു എത്തിച്ചതു.

അഭിമുഖം തുടരുന്നു....


ചോ:സാര്‍,ബി.എയും എം.എയും എംഫിലും ചെയ്തതു പൊളിറ്റിക്സിലാണു.അന്നത്തെ കാലത്തു ഇര്‍ഹ്റ്റയും വിദ്യഭ്യാസം നേടിയ ഒരു വ്യക്തി സ്വഭാവികമായും ചെയ്യുക,പഠിപ്പിക്കാന്‍ പോകുക,അല്ലെങ്കില്‍ അതു പോലെ ഏതെങ്കിലും മേഖലയിലേയ്ക്കു പോകുക എന്നതാണ്‌.സാറെങ്ങനെയാണു ജേര്‍ണ്ണലിസത്തിലേയ്ക്കു എത്തിയതു?

ഉ:സത്യം പറഞ്ഞാല്‍ പഠിപ്പിക്കാന്‍ പോകാന്‍ ഒന്നു രണ്ടു അവസരങ്ങള്‍ കിട്ടിയതാണു.വേറൊരു രസകരമായ കാര്യം,ഞാന്‍ എഴുതുന്ന പരീക്ഷകളൊക്കെ ജയിക്കും.ഉദാഹരണത്തിനു ഞാന്‍ പി.എസ്‌.സിയുടെ ഒരു ടെസ്റ്റു എഴുതി,അതു ജയിച്ചു.പക്ഷേ 18 വയസ്സായില്ല എന്ന കാരണം കൊണ്ട്‌ എനിക്കാ ജോലി കിട്ടിയില്ല.കിട്ടിയിരുന്നെങ്കില്‍.ഞാന്‍ ചിലപ്പോള്‍ ഇന്നു ഒരു ക്ലര്‍ക്കായി ജോലി നോക്കിയേനെ,അതു പോലെ പിന്നീട്‌,ദില്ലിയില്‍ എത്തിക്കഴിഞ്ഞു പാര്‍ലമന്റ്‌ സെക്രട്ടറിയേറ്റില്‍ അസ്സി.ഡയറക്ടറുടെ ടെസ്റ്റ്‌ എഴുതി.അതും ജയിച്ചു.അന്നു അതിനു പോകണോ എന്നു വലിയ ധര്‍മ്മസങ്കടത്തിലൊക്കെയായിരുന്നു.പക്ഷേ ഞാന്‍ പത്രപ്രവര്‍ത്തനത്തിലേയ്ക്കു എത്തി.അതിനു ശേഷം ഒന്നു രണ്ടു സുഹൃത്തുകള്‍ വഴി,രണ്ടു മൂന്നു സ്ഥലത്തു പഠിപ്പിക്കാനുള്ള അവസരം വന്നതാണു.But I Was not Interested


ചോ:അപ്പോള്‍ സാര്‍ ജേര്‍ണ്ണലിസം Interest ആയതു കൊണ്ടു തന്നെ തിരഞ്ഞെടുത്തതാണു..

ഉ:അതെ,കാരണം എന്താന്നു വച്ചാല്‍ ഒന്നു Monotony ഇല്ല.ഉദാഹരണത്തിനു ഞാന്‍ ഇപ്പോള്‍ നിങ്ങളെ കാണുന്നു,സംസാരിക്കുന്നു.പക്ഷേ ഞാന്‍ പഠിപ്പിക്കുകയായിരുന്നു എങ്കില്‍ ഞാന്‍ എങ്ങനെ നിങ്ങളെ കാണും.അതു പോലെ പഠിപ്പിക്കുന്നവര്‍ കാണുന്നത്‌ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ മാത്രമാണു,പക്ഷേ ഞങ്ങളോ,എത്ര മാത്രം ആളുകളെയാണു കാണുന്നതു.കലകാരന്മാര്‍,എഴുത്തുകാര്‍,രാഷ്ട്രീയക്കാര്‍,അങ്ങനെ അങ്ങനെ.

ചോ:സാര്‍ പഠിച്ച ഒരു മേഖലയില്‍ അല്ല ഇന്നു ജോലി ചെയ്യുന്നതു.അപ്പോള്‍ ഞങ്ങളെ പോലെ മറ്റൊരു മേഖലയില്‍ പഠിക്കുന്നവര്‍ക്കും ഈ രംഗത്തേക്കു വരാമെന്നാണോ?

ഉ:തീര്‍ച്ചയായും,അതില്‍ യാതൊരു സംശയവും വേണ്ട.ഇന്നത്തെ കാലത്തു ജീവിതം എന്നു പറയുന്നതു Inter Disciplinary ആണു.വളരെ Exclusive ആയ ഒരു ജീവിതം ഇന്നു Out Of Fashion ആണു.ഉദാഹരണത്തിനു എത്രയോ Efficient Doctors വളരെ ഉന്നതമായ നിലയില്‍ ജോലി ചെയ്യുന്നവരുണ്ട്‌.അതു പോലെ എഞ്ചിനീയറിംഗ്‌ കഴിഞ്ഞവര്‍,ഇവര്‍ക്കൊന്നും ജേര്‍ണ്ണലിസം അന്യമല്ല.മാത്രമല്ല,ജേര്‍ണ്ണലിസം എല്ലാ മേഖലകളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന ഒരു മേഖലയാണു.അതു കൊണ്ടു മേഖലയല്ല പ്രശ്സം,അതിലേയ്ക്കു വരുന്ന ആളുകളാണു.ആ ജോലി ചെയ്യുവാനുള്ള ഒരു സ്കിലാണു പ്രധാനം.You Can Deviate From Disciplines,No Harm In That


ചോ:സാര്‍ കരിയര്‍ തുടങ്ങിയതു ദേശാഭിമാനിയില്‍ ആണു.ഞാന്‍ കേട്ടിട്ടുണ്ട്‌,ദേശാഭിമാനിയെ ഒരു ജനപ്രിയ മലയാള പത്രം ആക്കുന്നതില്‍ സാറൊക്കെ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നു....


ഉ:ഒരിക്കല്ലുമില്ല,സത്യം,അതിന്റെ കാരണമെന്തെന്നു വച്ചാല്‍,ഞാന്‍ ജോലി ചെയതതു ദില്ലി ബ്യൂറോയിലാണു.അവിടെ വച്ചു അങ്ങനെ സ്ങ്കുചിതമായ രാഷ്ട്രീയമൊന്നു കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല.

പിന്നെ വ്യക്തിപരമായി എനിക്കു കിട്ടിയ ഒരു ഗുണം എന്നു വച്ചാല്‍,നമ്മുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നടന്ന ഒരുപാട്‌ പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കു ,തീരെ ചെറിയ പ്രായത്തില്‍ at the age of 21 എനിക്കു കവര്‍ ചെയ്യാന്‍ എനിക്കു ഭാഗ്യം ലഭിച്ചു.ഉദാഹരണത്തിനു എണ്‍പതുകളുടെ അന്ത്യത്തില്‍ ബോഫേഴസ്‌ കുംഭകോണം,രാജീവ്‌ ഗാന്ധി വധം,ദേശീയ മുന്നണിയുടെ അവിര്‍ഭാവം,ഏകകക്ഷി ഭരണത്തിന്റെ തകര്‍ച്ച,ബാബറി മസ്ജിദിന്റെ ഉദയം,അതിന്റെ തകര്‍ച്ച ,അങ്ങനെ,അതു പോലെ ചെന്നതിന്റെ രണ്ടാം ദിവസം പഞ്ചാബിലേയ്ക്കു ,മുഖ്യമന്ത്രി നായനാരുടെ ഒപ്പം.അങ്ങനെ ഒരുപാട്‌ സംഭവബഹുലമായ കാര്യങ്ങള്‍.ഒരു പക്ഷേ അതൊക്കെയാകാം,ഞാന്‍ എന്ന ജേര്‍ണലിസ്റ്റിനെ രൂപപ്പെടുത്തിയെടുത്തതു.


ചോ:അതു കഴിഞ്ഞു സാറു കൈരളിയിലേയ്ക്കു മാറുകയാണു,As Delhi Bureau Chief,ഒരു Print Media യില്‍ നിന്നു Visual Media യിലേയ്ക്കു മാറാനുള്ള ഒരു കാരണം എന്തായിരുന്നു,.?

ഉ:See,എന്തൊക്കെ പറഞ്ഞാലും,Print എന്നു പറയുന്നതു,Its a medium of past.അതിനിപ്പോഴും വര്‍ത്തമാന കാല ഭാവി പ്രസ്കതിയുണ്ട്‌.പിന്നെ പക്ഷേ ടെലിവിഷന്‍ എന്നു പറയുന്നതു Evolved Medium ആണു.പിന്നെ അന്നത്തെ എന്റെ ഒരു പ്രായം,അതിലേയ്ക്കു adapt ചെയ്യാന്‍ പറ്റുന്നതായിരുന്നു,പിന്നെ അന്നെല്ലാവരും പറഞ്ഞു ഇതൊരെ ബുദ്ധിമുട്ടുള്ള പണിയാണെന്നു,തീര്‍ച്ചയായും അതെ.പക്ഷേ 3-4 മാസത്തെ ഒരു ഹോം വര്‍ക്കിനു ശേഷം I found it very easy


ചോ:സാറു നേരത്തെ പറഞ്ഞു സാര്‍ ഒരു lefitist ആണെന്നു,സാറിന്റെ കരിയറിലും ആ ഒരു ചായവു കാണാം.അതു മനപ്പൂര്‍വം തിരഞ്ഞെടുത്തതാണോ,അതോ അങ്ങനെയങ്ങു സംഭവിച്ചു പോയാതാണോ?


ഉ:നോക്കു മൃദുല്‍,എന്ന സംബന്ധിച്ചിടത്തു ഞാന്‍ പറയാം,എനിക്കു രാഷ്ട്രീയം എന്നു പറയുന്നതു ഒരു Particular രാഷ്ട്രീയ പാര്‍ട്ടിയല്ല.ഉദാഹരണത്തിനു ഞാന്‍ ഇപ്പ്പ്പോള്‍ കൈരളി ടി.വിയില്‍ വര്‍ക്കു ചെയ്യുന്നു.എന്നോട്‌ ഇതു വരെ ഒരു C.P.I(M)കാരനോ C.P.Iകാരനോ ഇന്നതു ചെയ്യണം ഇന്നതു ചെയ്യണ്ട എന്നു പറഞ്ഞിട്ടില്ല.ഇപ്പോള്‍ പുതിയ ചാനല്‍ നോക്കിയാലും,ഞങ്ങള്‍ക്കു ഞങ്ങളുടേതായ ഒരു മാനേജുമെന്റുണ്ട്‌ ,ഒരു ബോര്‍ഡുണ്ട്‌,ഞങ്ങള്‍ അങ്ങനെ പോകുന്നു.


അപ്പോള്‍ രാഷ്ട്രീയം എന്നതു ഒരു Perspective ആണു.ഒരു കാഴച്ചപ്പാടാണു.നമുക്ക്‌ ശരിയെന്നു തോന്നുന്ന കുറച്ചു Idealsനു വേണ്ടി നില കൊള്ളുക.ഉദാഹരണത്തിനു ജാതിയുടെയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ എല്ലാവരെയും കാണുക,എന്റെ അടുത്തു വരുന്നതു ഹിന്ദുവായാലും,ക്രിസ്ത്യാനിയായലും,മുസ്ലീമായലും എനിക്കു ഭാവമാറ്റം ഉണ്ടാകാതെ ഇരിക്കുക.ഇതൊക്കെയാണു എനിക്കു രാഷ്ട്രീയം.ഇതിനെ അംഗീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാകാം,എതിര്‍ക്കുന്നവരുണ്ടാകാം.

Its a set of Egalitarian Values,അതു ചിലപ്പോള്‍ പൊളിറ്റിക്കലാകാം നോണ്‍ പൊളിറ്റിക്കലാകാം.


ചോ:സാര്‍ കൈരളിയില്‍ ചേരുന്നതു 2003 ല്‍ ആണു.ചാനല്‍ തുടങ്ങുന്നതു 2000ല്‍ ആണു.ആദ്യത്തെ രണ്ടു വര്‍ഷം ചാനല്‍ നഷ്ടത്തിലായിരുന്നു.പക്ഷേ 2003 മുതല്‍ ,വലിയ ഒരു വത്യാസം കൈരളിയില്‍ ഉണ്ടായിട്ടുണ്ട്‌.അതിനെക്കുറിച്ച്‌ എങ്ങനെ പ്രതികരിക്കുന്നു?


ഉ:നോക്കു,എല്ലാ കമ്പനിയുടെ ചരിത്രത്തിലും ഇങ്ങനെ ഒരോ നിമിത്തങ്ങളുണ്ട്‌.അതു പോലെ ഞാന്‍ ഒരു നിമിത്തമാണന്നെയുള്ളു.വളരെ മോശമായ ഒരു അവസ്ഥയില്‍ നിന്നു കൈറളിയില്‍ ഒരു Turn സംഭവിക്കുന്നുണ്ട്‌.അതു ഞാന്‍ വന്നതിനു ശേഷമാണെന്ന ഒരു ചാരിതാര്‍ഥ്യം എനിക്കുണ്ട്‌.പക്ഷേ അതു ഞാന്‍ കാരണമാണെന്നു ഞാന്‍ ഒരിക്കലും കരുതുന്നില്ല.ഒരുപാട്‌ പേര്‍,Board,ഉദ്യോഗസ്ഥര്‍ എല്ലാവരും സഹായിച്ചു.


ചോ:ശരിക്കും ഒരു Challenging Role തന്നെയായിരുന്നില്ലേയതു?


ഉ:തീര്‍ച്ചയായും..കാരണം അടുത്ത മാസത്തെ ശമ്പളം എങ്ങനെ കൊടുക്കും എന്നു കരുതിയിരുന്ന ഒരു സമയമുണ്ടായിരുന്നു.പല payments ഉം കൊടുക്കാന്‍ പറ്റാതിരുന്ന ഒരു സമയം.പക്ഷേ അതില്‍ നിന്നൊക്കെ ഞങ്ങള്‍ തിരിച്ചു വന്നു.


ചോ:ഒരുപാടു ശ്രദ്ധേയമായ സംഭവങ്ങള്‍ കൈരളിക്കു വേണ്ടി നേരിട്ടു റിപ്പോര്‍ട്ട്‌ ചെയ്ത ആളാണു സാര്‍,ഉദാഹരണത്തിനു ഗുജറാത്ത്‌ കലാപം,ഗുജാറാത്ത്‌ ഭൂകമ്പം,ഇറഖിലെ സഖ്യസേനയുടെ അധിനിവേശം.ആ അനുഭവങ്ങള്‍ ഒന്നു വിവരിക്കാമോ?


ഉ:അതൊക്കെ വളരെ തീക്ഷ്ണമായ അനുഭവങ്ങളാണു.ഉദാഹരണത്തിനു,ഗുജാറത്ത്‌ ഭൂകമ്പം.ആ സമയത്തൊന്നും നമ്മള്‍ ഹോട്ടലില്‍ അല്ല പുറത്താണു കിടക്കുന്നതു.കാരണം ഭൂമിക്കുലുക്കത്തിനു ശേഷൗം ഒരുപാട്‌ ചെറിയ ചെറിയ പ്രകമ്പനങ്ങള്‍ ഉണ്ടാകുന്നുണ്ടായിരുന്നു.അപ്പോള്‍ നമുക്ക്‌ കാണാം ഹോട്ടല്‍ ഒക്കെ കുലുങ്ങുന്നതു.എത്രയോ ദിവസം Proper Food ഒന്നുമില്ലാതെ.അന്നൊന്നും അതു ഒരു പ്രശനമല്ല.അതിന്റെ ക്ഷീണം ഒക്കെ തോന്നുന്നതു നമ്മള്‍ തിരിച്ചു ദില്ലിയില്‍ എത്തുമ്പോഴാണു.അതു പോലെ ഇറാഖ്‌ റിപ്പോര്‍ട്ടിംഗ്‌.അന്നു കൃത്യമായ യാത്രരേഖകള്‍ പോലുമില്ല.ഇറാഖിലെ വിസയുണ്ട്‌,ഇടയ്ക്കിറങ്ങുന്ന സ്ഥലത്തെയൊന്നും ഉണ്ടായിരുന്നില്ല.പിടിച്ചു പോയാല്‍ അവിടെ തീരും.പക്ഷേ അവിടെ എത്തിക്കഴിയുമ്പോ,പഴയ നാടോടിക്കഥകളിലെ നിധി കണ്ടെത്തുന്ന അവസ്ഥയാണു.വീണ്ടും വീണ്ടും പുതിയ പുതിയ നിധികള്‍ കണ്ടെത്താനുള്ള ആവേശമാണു.പിന്നെ അതിലൊന്നും പേടി എന്നൊരു സംഭവമില്ല.കാരണം നമ്മുടെ തൊട്ടപ്പുറത്തോക്കയാണു മിസ്സെയിലും ഷെല്ലുമൊക്കെ വീഴുന്നതു.പിന്നെ നമ്മുടെ ഒരു പ്രായം...വരുന്നിടത്തു വച്ചു കാണാം എന്ന മനോഭാവം...


ചോ:സാറിന്റെ ഇന്റര്‍വ്യൂസ്‌,Its Filled With Funny And Sarcastic Things,ഇതു സംസാരത്തിനിടയില്‍ വരുന്നതാണോ,അല്ല മനപ്പൂര്‍വ്വം ചേര്‍ക്കുന്നതാണോ,ഒന്നു മയപ്പെടുത്താന്‍ വേണ്ടി?

ഉ:സത്യം പറഞ്ഞാല്‍,ആള്‍ക്കാരെ പരുവപ്പെടുത്തിയെടുക്കുക എന്നു പറയും.(ചിരിച്ചു കൊണ്ട്‌)അതൊരു ബിസിനസ്സ്‌ സീക്രട്ടാണു...


ചോ:ഇതു ഞാന്‍ ചോദിക്കാന്‍ കാരണം,കരണ്‍ താപ്പറുടെ Devil‘s Advocate എന്ന പ്രോഗ്രാമില്‍ ഒരിക്കല്‍ ജയലളിത അതിഥിയായി വരുകയുണ്ടായി.പ്രോഗ്രാം തീരുന്ന സമയം കരണ്‍ താപ്പര്‍ പറഞ്ഞു It Was Nice Talking With You എന്ന്.പക്ഷേ ജയലളിതയുടെ മറുപടി,It was not at all nice talking with you എന്നായിരുന്നു.അങ്ങനെ ഒരു സംഭവം ഒരിക്കലും സാറിന്റെ ഇന്റര്‍വ്യൂകളില്‍ കണ്ടിട്ടില്ല,.അപ്പോള്‍ സാര്‍ ശരിക്കും എല്ലാവരെയും ഒന്നു സുഖിപ്പിച്ചല്ലെ ഇന്റര്‍വ്യൂ ചെയ്യുന്നതു?

ഉ:ഞാന്‍ പറഞ്ഞല്ലോ ആദ്യം തന്നെ.അതിപ്പോ ഇതിന്റെ ഒരു അനാട്ടമി നോക്കിയാല്‍,ഒരാളോട്‌ ഒരു Unpleasent ചോദ്യം ചോദിക്കണമെങ്കില്‍ തന്നെ അതായളുടെ നെറ്റിയില്‍ അടിച്ചു കൊണ്ട്‌ ചോദിക്കണ്ട കാര്യമില്ല.You Have To Get The Answer.ഞാന്‍ നേരത്തെ പറഞ്ഞല്ലോ,ചോദ്യത്തേക്കാള്‍ പ്രധാനം ഉത്തരമാണു.പിന്നെ ഒരു കാര്യം,ആളുകളെ പരുവപ്പെടുത്തിയെടുക്കണം.കാരണം നമ്മുടെ മുന്നില്‍ ഇരിക്കുന്ന ആളെ,ഒന്നോ രണ്ടോ മണിക്കൂര്‍ അവിടെ ഇരുത്തണം.അപ്പോള്‍ അവര്‍ക്കൊരു Comfort Level ഉണ്ടാക്കി കൊടുക്കണം..അതുണ്ടാക്കി കഴിഞ്ഞാല്‍,പിന്നെ നമുക്ക്‌ എന്തും ചോദിക്കാം.ഉദാഹരണം എം.എ ബേബി,എനിക്കു വര്‍ഷങ്ങളായി നേരിട്ട്‌ അറിയാവുന്ന വ്യക്തിയാണു.അദ്ദേഹത്തോട്‌ ഞാന്‍ വളരെ Uncomfortable ആയ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്‌,താങ്കള്‍ നടക്കുന്നതു കണ്ടാല്‍ ഒരോ കക്ഷത്തിലും രണ്ട്‌ മുട്ടകള്‍ വച്ചു നടക്കുന്നതു പോലെയാണല്ലോ,എന്തിനാണു ഇങ്ങനെ മസ്സിലു പിടിക്കുന്നതു എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്‌.എനിക്കു തോന്നുന്നുനില്ല വേറെയാരും അദ്ദേഹത്തോട്‌ അങ്ങനെ ചോദിച്ചിടുണ്ടെന്ന്.പക്ഷേ അദ്ദേഹം അതിനുള്ള ഉത്തരം തരികയും ചെയ്തു.അതു പോലെ ശ്രീ.തോമസ്സ്‌ ഐസ്സകിനോട്‌,താങ്കള്‍ക്ക്‌ മീന്‍ കണ്ടാല്‍ ആക്രാന്തമാണെന്നു കേട്ടിട്ടുണ്ടല്ലോ എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്‌.അപ്പോള്‍ Uncomfortable Questions ചോദിക്കുന്നതിന്റെ അര്‍ത്ഥം Uncomfortness ഉണ്ടാക്കുക എന്നതല്ല.
പിന്നെ Sarcasam,അതു എനിക്കീ ആള്‍ക്കാരെ ഊതുന്നതു ഭയങ്കര ഇഷ്ടമുള്ള കാര്യമാണു.അതെന്റെ ഒരു ഹോബിയാണു.ശരിക്കും ഈ ആക്കുക എന്നു പറയുന്നതു ഒരു കലയാണു,അതു ഞാന്‍ ചെറുപ്പത്തിലെ ശീലിച്ചു പോയതാണു...


തുടരും...


(ചിത്രങ്ങള്‍:ശ്യാം)

Thursday, May 24, 2007

ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 1



"ഹലോ സാര്‍,ഞാന്‍ മൃദുലാണ്‌"


"ആ മൃദുല്‍ ,പറയൂ,എന്തുണ്ട്‌?"




"സാര്‍,ഞാനെപ്പോള്‍ വരണം?"


"ഇപ്പോള്‍ സമയം നാല്‌,ഒരു ആറു മണിക്കു ഇങ്ങെത്തിക്കൊള്ളു,ഡി.എച്‌ റോഡിലെ ഹോട്ടല്‍ ട്രാവങ്കൂര്‍ കോര്‍ട്ട്‌"


"ഒ.ക്കെ സാര്‍,അപ്പോള്‍ ആറു മണിക്കു കാണാം""റൈറ്റ്‌"

അങ്ങനെ ആറു മണിക്കു അതു സംഭവിക്കാന്‍ പോകുന്നു,എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ.ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നതു ചിലറക്കാരനെയൊന്നുമല്ല,കേരളത്തിലെ ഏറ്റവും മികച്ച ഇന്റര്‍വ്യൂവര്‍ ആയ കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസിനെയാണു.ഞങ്ങളുടെ കോളേജ് മാഗസിനു വേണ്ടിയാണു ഈ ഇന്റര്‍വ്യൂ.ഇതു ഒരാഴ്ച്ച മുന്‍പ്‌ നടക്കേണ്ടതായിരുന്നു,തിരുവനന്തപുരത്തു വച്ചു.സാര്‍ തന്നെ ഇങ്ങോട്ട്‌ ചോദിച്ചു,കൊച്ചിയില്‍ വച്ചു കാണുന്നതല്ലേ മൃദുലിനു സൗകര്യം എന്നു.അങ്ങനെയാണു ഈ സമാഗമം കൊച്ചിയിലേയ്ക്കു മാറിയതു.


മൂവാറ്റുപുഴ-കൊച്ചി,ഏറ്റവും കുറഞ്ഞതു ഒന്നര മണിക്കൂര്‍,അപ്പ്പ്പോള്‍ നാലരയക്കെങ്കിലും ഇറങ്ങണം.ഞാന്‍ എന്റെ സുഹൃത്തു ശ്യാമിന്റെ വിളിച്ചു.ശ്യാം ജെ.ബി യുടെ ഒരു ആരാധകനാണു.അങ്ങനെ ഞാനും ശ്യാമും കൂടി കൃത്യം നാലരയ്ക്കു യാത്ര തിരിച്ചു.കൃത്യം ആറു മണിക്കു ഞങ്ങള്‍ ട്രാവങ്കൂര്‍ കോര്‍ട്ടിലെത്തി.റിസപ്ഷനില്‍ വിവരം പറഞ്ഞു.അങ്ങനെ കൃത്യം ആറേ കാലിനു ഞങ്ങളെ റൂം നംബര്‍ 504 ലേയ്ക്കു വിളിപ്പിച്ചു.ആ റൂമില്‍ ഞങ്ങളെ സ്വീകരിച്ചതു സുസ്മേരവദനനായ ജെ.ബി യായിരുന്നു.കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂവിനു തുടക്കം കുറിച്ചു.ആദ്യ ചോദ്യത്തിനു മുന്‍പു തന്നെ അദ്ദേഹം ഇങ്ങോട്ട്‌ പറഞ്ഞു,"ഒന്നും നോക്കണ്ട,നിങ്ങള്‍ക്കു എന്തു ചോദിക്കാം".അതു കേട്ടതോടെ എല്ലാ ടെന്‍ഷനും ഒരു നിമിഷം കൊണ്ട്‌ അലിഞ്ഞില്ലാതെയായി...അതിനു ശേഷം ഒരു മണിക്കൂര്‍,വിവിധ വിഷയങ്ങള്‍,ഒരുപാടു തമാശകള്‍,നര്‍മ്മത്തില്‍ പൊതിഞ്ഞ സത്യങ്ങള്‍...ഇന്റര്‍വ്യൂവിന്റെ പ്രസക്ത ഭാഗങ്ങള്‍...


ചോ:ഞങ്ങളുടെ കോളേജില്‍ സാറിനു ആരാധകന്മാരെക്കാള്‍ കൂടുതല്‍ ആരാധികമാരാണു.സാര്‍ സുന്ദരനാണോ?


ഉ:ഏയ്‌,സൗ ന്ദര്യമൊക്കെ കാണുന്നവരുടെ കണ്ണില്‍ അല്ലേ.പിന്നെ ഞാന്‍ വിരൂപനല്ല എന്നെനിക്കറയാം.ഞാന്‍ സുന്ദരനാണോ എന്നു തീരുമാനിക്കുന്നതു നിങ്ങള്‍ പ്രേക്ഷകരാണു.അതു ഏതു മേഖലയിലാണെങ്കിലും,ഇപ്പോള്‍ സിനിമയിലാണെങ്കില്‍,നമ്മള്‍ അറിയാത്ത ഒരാളെയാണും നാം കാണുന്നതെങ്കില്‍ അയാള്‍ സുന്ദരനാണെന്നു നമ്മള്‍ പറയില്ല.ഇതു യൂണിവേഴസലായ ഒരു കാര്യമാണു,5% മാത്രമാണു ഒരാളുടെ രൂപത്തിനു അയാളുടെ സൗ ന്ദര്യത്തില്‍ പങ്കുള്ളു.ബാക്കി 95% അയാളുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളാണു അയാള്‍ സുന്ദരനാണോ അല്ല്ലയോ എന്നു തീരുമാനിക്കുന്നതു.


ചോ:സാര്‍ എന്തു പ്രോഗ്രാം ചെയ്യുമ്പോഴും,ആരെ ഇന്റര്‍വ്യൂ ചെയ്യുമ്പോഴും,സാര്‍ വളരെ പ്ലെസന്റാണു.എന്താണു ഈ ഒരു പ്രസന്നതയുടെ രഹസ്യം?


ഉ:(ചിരിച്ചു കൊണ്ടു)എനിക്കു ലോകത്തോട്‌ യാതൊരു ശത്രുതയുമില്ല.പിന്നെ എനിക്കു ആരോടും ഒരു പുചഛവുമില്ല.സാധരണ നമ്മുടെ മുഖഭാവം അണ്‍പ്ലെസന്റ്‌ ആകുന്നതു നമ്മുക്ക്‌ ആരൊടെങ്കിലും വൈരാഗ്യം ഉണ്ടാകുമ്പോള്‍,അല്ലെങ്കില്‍ ആരോടെങ്കിലും പുചഛം തോന്നുമ്പോള്‍ ഒക്കെയാണു.ഈ രണ്ടു കാര്യങ്ങളാണു മനുഷ്യന്റെ മുഖത്തെ മസിലുകളെ മോശമാക്കുന്നതു.അപ്പോള്‍ നമ്മുക്ക്‌ ആരോടും ഈ രണ്ടു കാര്യങ്ങള്‍ ഇല്ലെങ്കില്‍ സ്വാഭാവികമായും നമ്മള്‍ പ്ലെസന്റായിരിക്കും,


ചോ:പക്ഷേ,സാറിന്റെ ഈ ഒരു ഭാവം,അല്ലെങ്കില്‍ ചോദ്യം ചോദിക്കുമ്പോള്‍ ഉള്ള വളരെ കൂള്‍ ആയ സ്വഭാവം,സാറു ചോദിക്കുന്ന ചോദ്യങ്ങളുടെ കൃത്യത ഒരു പരിധി വരെ കുറയ്ക്കുന്നില്ലെ,അല്ലെങ്കില്‍ ലഭിക്കേണ്ട ഉത്തരങ്ങളുടെ സീരിയസ്സനെസ്സ്‌ കുറയ്ക്കുന്നില്ലേ?


ഉ:അടിസ്ഥാനപരമായി ഇന്റര്‍വ്യൂവിന്റെ ഉദ്ദേശം,നമ്മള്‍ ചോദ്യങ്ങളില്‍ സായൂജ്യമടയുക എന്നതല്ല.ഇന്റര്‍വ്യൂവിന്റെ ഉദ്ദേശം എന്നു പറയുന്നതു ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടുക എന്നുള്ളതാണു.വേണമെങ്കില്‍ എനിക്കു വളരെ സീരിയസ്സു കുറെ ഡയലോഗുകള്‍ ഇറക്കി ചോദ്യങ്ങള്‍ ചോദിക്കാം.പക്ഷേ ചോദ്യങ്ങളുടെ പര്‍പ്പസ്‌ എന്നു പറയുന്നതു To Extract എന്നതാണു.നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു നല്ല ഉത്തരങ്ങള്‍ കിട്ടണമെങ്കില്‍ ,ആരോടു ചോദ്യം ചോദിച്ചോ അവരെ ഒരു Comfort Level ല്‍ എത്തിക്കണം.കാരണം ചോദ്യങ്ങള്‍ക്കു അങ്ങനെ തന്നെ നിലനില്‍പ്പില്ല.ഉദാഹരണത്തിനു കണക്ക്‌ എന്ന വിഷയം.അതിനു നില നില്‍പ്പുണ്ടാക്കുന്നതു അതു Physics,Chemistry തുടങ്ങിയ മറ്റു വിഷയങ്ങളില്‍ ഉപയോഗിക്കുമ്പോഴാണു.അതു പോലെ തന്നെയാണു ചോദ്യങ്ങളും,അവ പൂര്‍ണ്ണമാകുന്നതു അതിനുള്ള ഉത്തരങ്ങള്‍ കൂടി കിട്ടുമ്പോഴാണു.വേണമെങ്കില്‍ പരിണിത പ്രജ്ഞരല്ലാത്തെ ആളുകളെ പെട്ടന്നു ഒരു ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കാം,പക്ഷേ,നമ്മള്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആളുകളെല്ലാം തന്നെ പത്തോ,ഇരുപതോ വര്‍ഷങ്ങളായി സാമൂഹിക,സാംസ്കാരിക രംഗങ്ങളില്‍ തുടരുന്നവരാണു.ഇതു പോലുള്ള ഒരുപാടു ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കിയവരുമാണു.അവരെയൊക്കെ പെട്ടന്നു ഒരു ചോദ്യം ചോദിച്ചു കുടുക്കാം എന്നുള്ളതു ഇരുപതു വര്‍ഷം മുന്‍പ്‌ ഞാന്‍ ജേര്‍ണ്ണലിസം തുടങ്ങിയ കാലത്തു എനിക്കുണ്ടായിരുന്ന അബദ്ധധാരണകളായിരുന്നു.ഉദാഹരണത്തിനു ശ്രീ ശ്രീ രവിശങ്കര്‍,അദ്ദേഹത്തോടു ഞാന്‍ വളരെ ഷാര്‍പ്പായ ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി,പക്ഷേ അതിനൊക്കെ അദ്ദേഹം കൃത്യമായ ഉത്തരങ്ങള്‍ നല്‍കി.അതു കൊണ്ടു ഇന്റര്‍വ്യൂ എന്നു പറയുന്നതു ഒരിക്കലും കത്തി എടുത്തു കുത്തുകയല്ല.അങ്ങനെ കത്തി എടുത്തു കുത്തിയാല്‍ പിന്നെ ഉത്തരമില്ല.



ചോ:സാറിന്റെ ചെറുപ്പകാലം കണ്ണൂരിലാണു,കണ്ണൂരിലെ ഒരു കര്‍ഷക കുടുംബത്തിലാണു സാറു ജനിച്ചതു.ആ കാലത്തെ കുറിച്ചു സാറു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌ "“There is nothing remarkable about my parents or family. I had a simple and ordinary childhood and I grew up just like any other boy who wanted to grow up, have a job and to settle down in life. Whatever I have achieved is by sheer hard work.” .ആ കാലത്തെ കുറിച്ചു ഒന്നു വിശദീകരിക്കാമോ?


ഉ:ഞാന്‍ ആ പറഞ്ഞതിനു വലിയ അര്‍ത്ഥങ്ങള്‍ ഒന്നും കൊടുക്കേണ്ട കാര്യമില്ല.ഞാന്‍ ഉദ്ദേശിച്ചതു ഇത്രയുമുള്ളു,ഞാന്‍ ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നു വന്ന വ്യക്തിയാണു.ഇന്നും ഞാന്‍ വളരെ Nostalgic ആകുന്ന ഒരു കാര്യമാണതു.വലിയ ഒരു Investment നടത്തിയൊന്നുമല്ല എന്നെ പഠിപ്പിച്ചതു.അക്കാലത്തെ ഒരു ലോവര്‍ മിഡില്‍ ക്ലാസ്സ്‌ ഫാമിലിയിലെ കുട്ടികള്‍ പഠിക്കുന്ന പോലെ തന്നെയാണു ഞാനും പഠിച്ചതു.ഒരു നാലാം ക്ലാസ്സ്‌,അഞ്ചാം ക്ലാസ്സ്‌ വരെ ചെരിപ്പിടാതെ ഞാന്‍ സ്കൂളില്‍ പോയിട്ടുണ്ട്‌.പൊട്ടിയ സ്ലേറ്റില്‍ എഴുതിയും,ബട്ടണ്‍ പോയ ട്രൗസര്‍ ഒരു കെട്ടിട്ടു ഉപയോഗിച്ചുമൊക്കെ.അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നതു ഇതാണു, ഒരു വലിയ Legacy എനിക്കില്ല.അചഛന്‍ കളക്ടര്‍,അമ്മ അദ്ധ്യാപിക,നിറയെ പുസ്തകങ്ങള്‍ അടുക്കി വച്ച ഒരു ലീവിംഗ്‌ റൂം,അങ്ങനെയൊരു Legacy എനിക്കില്ല.There was nothing extra ordinary abt my childhood.


ചോ:സാറിന്റെ കോളേജ്‌ ജീവിതം?അന്നത്തെ ഒരു ക്യാമ്പസ്‌ എന്നു പറയുന്നതു ഒരുപാടു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തിരുന്ന ഒരു ക്യാമ്പസായിരുന്നല്ലോ.അതിനെ കുറിച്ചൊക്കെ ഒന്നു പറയാമോ?


ഉ:ഇന്നത്തെ ഒരു പ്രധാന പ്രശ്നമെന്താന്നു വച്ചാല്‍,ഞങ്ങളെ പോലുള്ള ഞങ്ങളുടെ തരക്കാര്‍ പറയുന്ന ഒരു കാര്യമെന്താന്നു വച്ചാല്‍,ഞങ്ങളുണ്ടായിരുന്ന സമയത്താണു ഏറ്റവും കേമം,അന്നാണു ശരിക്കും ക്യാമ്പസില്‍ ലൈഫ്‌ ഉണ്ടായിരുന്നതു എന്നൊക്കെയാണു.അങ്ങനെ ഒരു വിശ്വാസം എനിക്കില്ല.ഒരു പക്ഷേ,അന്നത്തെ ക്യാമ്പസ്‌ അന്നത്തെ കാലവുമാീ ബന്ധപ്പെട്ടു കിടന്നിരുന്നു,.ഇന്നത്തെ ക്യാമ്പസ്‌ ഇന്നതെ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു.അതു കൊണ്ട്‌ ഒന്നു Inferior ഒന്നു Superior എന്നു ഞാന്‍ ധരിക്കുന്നില്ല.എല്ലാ ക്യാമ്പസും അതതു കാലത്തെ സാമൂഹിക രാഷ്ട്രീയ ക്രമവുമായി മാറി കൊണ്ടിരിക്കും.പിന്നെ വളരെ Lively ആയ ഒരു ക്യാമ്പസിന്റെ ഉപഭോഗ്താവും ഗുണഭോഗ്താവുമാണു ഞാന്‍.കാരണം പഠിക്കുന്ന സമയത്തു ഇപ്പറയുന്ന Cultural Activities,എല്ലാത്തിലുമുണ്ടായിരുന്നു.അപ്പോള്‍ ക്ലാസ്സില്‍ ഇരിക്കുന്ന സമയം വളരെ അപൂര്‍വമായിരുന്നു.കേരളവര്‍മ്മയില്‍ പഠിച്ചിരുന്ന സമയത്തു,സാഹിത്യ അക്കാഡമി ഹാളില്‍ അഴീക്കോട്‌ മാഷിന്റെ പ്രസംഗമുണ്ടെന്നു കേട്ടാല്‍ അങ്ങോട്ടു പോകും.It gave us lot of input about the society


ചോ:സാറു പറഞ്ഞു ക്ലാസ്സില്‍ കയറുന്നതു കുറവായിരുന്നു എന്നു.എന്നിട്ടും B.Aയ്ക്കും M.Aയ്ക്കും സാറിനു ഒന്നാം റാങ്കായിരുന്നു.ഇന്നത്തെ കാലത്തു ഞങ്ങള്‍ക്കൊന്നും ചിന്തിക്കന്‍ പറ്റാത്ത കാര്യമാണു അതു?


ഉ:അതു ഒരു പരിധി വരെ നമ്മള്‍ പഠിക്കുന്ന വിഷയങ്ങളെ അനുസരിച്ചാണു.അന്നു ഞാനൊരു സയന്‍സ്‌ വിദ്യാര്‍ത്ഥിയായിരുന്നുവെങ്കില്‍ അതൊക്കെ എന്നെ ബാധിച്ചേനെ.പക്ഷേ ആര്‍ട്ട്സ്‌ ഹ്യുമാനിറ്റീസ്‌ വിഷയങ്ങള്‍ക്ക്‌ നമ്മള്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ കിട്ടുന്ന അറിവിനെക്കാള്‍ കൂടുതല്‍ സമൂഹത്തില്‍ നിന്നു നമ്മുക്ക്‌ ലഭിക്കും.പിന്നെ നമ്മുടെ അദ്ധ്യപകരൊക്കെയായി നല്ല അടുപ്പമായിരുന്നു,കാരണം അസ്സോസിയേഷന്‍,ആര്‍ട്ട്സ്‌ ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ക്ലാസ്സില്‍ ഇരിക്കുന്ന കുട്ടികളെക്കാള്‍ ആക്ടീവ്‌ ഞങ്ങളെ പോലെ ക്ലാസ്സില്‍ അധികം കയറാത്ത കുട്ടികളായിരിക്കും.പിന്നെ എല്ലാ കാര്യത്തിലും നമ്മളുണ്ട്‌.അങ്ങനെ നോക്കുമ്പോള്‍ ക്യാമ്പസ്‌ ലൈഫ്‌ ശരിക്കും എങ്ക്ജോയ്‌ ചെയ്ത ഒരാളാണു ഞാന്‍.


ചോ:കണ്ണൂരില്‍ നിന്നുള്ള ആളായതു കൊണ്ടു ചോദിക്കടെ,"Are You A Leftist?"


ഉ:"Yes,I'm a leftist"


ചോ:പഠിച്ചിരുന്ന കാലത്തും സാറു ക്യാമ്പസ്‌ പൊളിറ്റിക്സില്‍ സജീവമായിരുന്നോ?


ഉ:തീര്‍ച്ചയായും,പഠിച്ചിരുന്ന കാലത്ത്‌ വളരെ സജീവമായി തന്നെ ക്യമ്പസ്‌ രാഷ്ട്രീയത്തിലുണ്ടായിരുന്ന ഒരാളാണു ഞാന്‍..



ചോ:സാറിന്റെ അഭിപ്രായത്തില്‍,ക്യാമ്പസില്‍ രാഷ്ട്രീയത്തിന്റെ ആവശ്യമുണ്ടോ?


ഉ:തീര്‍ച്ചയായും ആവശ്യമുണ്ട്‌.


ചോ:എന്റെ ചോദ്യം ക്യാമ്പസിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ പോരെ,അവരെ പാര്‍ട്ടികളുടെ പേരില്‍ ഭിന്നിപ്പിക്കേണ്ട കാര്യമുണ്ടോ?

ഉ::ഞാന്‍ പറഞ്ഞതു ക്യാമ്പസില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരണമെന്നല്ല.വിദ്യാര്‍ത്ഥികള്‍ക്കു രാഷ്ട്രീയ ബോധം വേണം.ശരിക്കും പഠിക്കുന്നത്‌ എന്തിനു വേണ്ടിയാണു?നമ്മുടെ രാജ്യത്തിലെ ചില സീനിയര്‍ എക്സിക്യൂട്ടിവുകളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞ കാര്യം ഇതാണു.പണ്ടൊക്കെ IIM ല്‍ നിന്നു M.B.A ഉള്ളവരെയാണു അവര്‍ നോക്കിയിരുന്നതെങ്കില്‍ ഇന്നു അതിനോടൊപ്പം തന്നെ ഏറ്റവും കൂടുതല്‍ സാമൂഹിക രാഷ്ട്രീയ അവബോധമുള്ളവരെയാണു അവര്‍ തങ്ങളുടെ കമ്പനികളിലേയ്ക്കു വേണ്ടി അന്വേഷിക്കുന്നതു.കാരണം,ഒരു പുതിയ സ്ഥലത്ത്‌ തങ്ങളുടെ Institution സ്ഥാപിക്കുമ്പോള്‍ ആ സ്ഥലത്തിന്റെ,ഉദാഹരണത്തിനു കൊച്ചി,കൊച്ചിയുടെ Geopolitics,ഇവിടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍,ഇവിടുത്തെ പ്രശനങ്ങള്‍,ഇതൊക്കെ അറിയാവുന്ന ഒരാളെയാണു അവര്‍ക്കു വേണ്ടതു.അല്ലാതെ,കുറെ Text Book Knowledge ഉള്ള ഒരാളെക്കൊണ്ട്‌ അവര്‍ക്കു ഉപയോഗമില്ല.പക്ഷേ ഒരു കാര്യം സംഭവിച്ചു,നമ്മുടെ തന്നെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ ബലഹീനത കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം പ്രശനങ്ങള്‍ ഉണ്ടാക്കുന്നു എന്നൊരു ധാരണ സൃഷ്ടിക്കപ്പെട്ടു.ഒരു പരിധി വരെ നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ കുറ്റമുണ്ട്‌.കാരണം ഞാന്‍ ഇന്നു വരെ ഒരു സംഖര്‍ഷത്തിലോ,പ്രശനങ്ങളിലോ പ്രതിയായിട്ടില്ല.അതേ സമയം ഞാന്‍ യൂണിയന്‍ ചെയര്‍മാനും ജെനറല്‍ സെക്രട്ടറിയുമൊക്കെ ആയിട്ടുള്ള ആളാണു.അതു പോലെ തന്നെ റാങ്കും വാങ്ങിയിട്ടുണ്ട്‌.എനിക്കിതില്‍ വൈരുദ്ധ്യമുണ്ടെന്നു തോന്നിയിട്ടില്ല.അതു കൊണ്ട്‌ ഇതില്‍ വൈരുദ്ധ്യമുണ്ടെന്നുള്ള Impression ഉണ്ടാകുന്നതില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക്‌,വൈരുദ്ധ്യമുണ്ടെന്നു സ്ഥാപിക്കാനുള്ള ചില സ്ഥാപിത താല്‍പര്യകാരുടെ പങ്ക്‌.അതു രണ്ടും തെറ്റാണു.


ചോ:M.A കഴിഞ്ഞു സാറു പോയതു J.N.Uലേയ്ക്കാണു M.Phil ചെയ്യാന്‍.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും വലുതുമായ ഒരു യൂണിവേഴ്സിറ്റിയാണു J.N.U.ആ ഒരു അനുഭവം ഒന്നു വിശദീകരിക്കാമോ?


ഉ:സ്വാഭാവികമായും ഒരു ചെറിയ സ്ഥലത്തു നിന്നു ഒരു വലിയ സ്ഥലത്തേയ്ക്കു പോകുമ്പോള്‍ നമ്മുടെ മനസ്സ്‌ വികസിക്കും.ഞാന്‍ എപ്പോഴും പറയാറുണ്ട്‌,നമ്മള്‍ ഏറ്റവും കൂടുതല്‍ ആളുകളെ പരിചയപ്പെടുമ്പോഴാണു നമ്മുക്ക്‌ ഏറ്റവും കൂടുതല്‍ അറിവുണ്ടാക്കാന്‍ സാധിക്കുന്നതെന്നു.ഉദാഹരണത്തിനു എനിക്കു നിങ്ങള്‍ വെറും വിദ്യാര്‍ത്ഥികളല്ല,സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട Components ആണു നിങ്ങള്‍.എനിക്കറിയാന്‍ പാടില്ലാത്ത ഒരുപാടു കാര്യങ്ങള്‍ എനിക്കു നിങ്ങളില്‍ നിന്നു പഠിക്കാന്‍ കഴിയും.എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു ഏറ്റവും കൂടുതല്‍ വേണ്ടതു Exposure & Interaction ആണു.ഇതിലെ Interaction നമ്മുക്ക്‌ സംഘടനാ പ്രവര്‍ത്തനം വഴിയായി ഒരുപാടു പേരെ പരിചയപ്പെടുന്നതു വഴിയായിയൊക്കെ ലഭിക്കും.രണ്ടാമത്തേതു Exposure.അതിനു ചെറിയ നഗരത്തില്‍ ഒതുങ്ങാതെ വലിയ നഗരത്തിന്റെ സാദ്ധ്യതകള്‍ കണ്ടെത്താന്‍ കഴിയണം.അപ്പോഴാണു J.N.U ഫ്രെയിമിലേയ്ക്കു വരുന്നതു.നമ്മള്‍ അതു വരെ കണ്ടതൊക്കെ ചെറിയ ചെറിയ ക്യാമ്പസുകളാണു.പക്ഷേ അവിടെ ഇരുപതി നാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍,വിദേശത്തു നിന്നു വരുന്ന അദ്ധ്യപകര്‍,സെമിനാറുകള്‍,സ്വതന്ത്രമായിട്ടുള്ള പാഠ്യപദ്ധതി.പിന്നെ സിലബസ്‌ എന്നൊരു സാധനമില്ല.എന്തും സിലബസാണു.എന്തും പഠിക്കാം,എന്തിനെക്കുറിച്ചും റിസര്‍ച്ച്‌ നടത്താം.എവിടെ പോയി വേണമെങ്കിലും സാമ്പിളുകള്‍ ശേഖരിക്കാം.ഉദാഹരണത്തിനു പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കണമെങ്കില്‍ അവിടെ പോയി പഠിക്കാം.ഈ രീതിയില്‍ വളരെ വിശാലമായ ഒരു ക്യാമ്പസാണു.അപ്പോള്‍ സ്വാഭാവികമായും അത്രയും വിശാലമായ ക്യമ്പസിന്റെ മെച്ചം തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്‌.


ചോ:M.A ചെയ്തതു തൃശൂരിലാണു,സാറിന്റെ ഭാര്യ തൃശൂര്‍കാരിയാണു...


ഉ:(പൊട്ടിച്ചിരിച്ചു കൊണ്ട്‌) ഒരു ബന്ധവുമില്ല.സത്യസന്ധമായി പറയട്ടെ,J.N.Uലെ എന്റെ ഗൈഡ്‌ പറഞ്ഞിട്ടുണ്ട്‌,അവിടെ പഠിച്ചവരില്‍ പ്രേമവിവാഹം നടത്താത്ത അപൂര്‍വം ഒരാള്‍ ഞാനായിരിക്കും.കാരണം ഒരുപാടു ഉദാഹരണങ്ങളുണ്ട്‌..പ്രകാശ്‌ കരാട്ട്‌,പ്രണയവിവാഹമായിരുന്നു.സീതാറാം യെച്ചൂരി,പ്രണയവിവാഹമായിരുന്നു. അങ്ങനെ ഒരുപാടു പേര്‍,പക്ഷേ എന്റേതു പക്കാ Arranged Marriage ആയിരുന്നു.


തുടരും....

(ചിത്രങ്ങള്‍:ശ്യാം)

Friday, May 11, 2007

ഞങ്ങള്‍ തെണ്ടികള്‍.....

"എടി ചിന്നുവേ.....ഇതെന്നാ ഉറക്കമാ...മണി ഏഴായി...നീ വരുന്നില്ലേ ഇന്നു?"

ദൈവമേ,ഏഴു മണിയോ.ഇന്നലെ എന്തു തിരക്കായിരുന്നു ഉത്സവപ്പറമ്പില്‍.ആ ഇടി മുഴുവന്‍ കൊണ്ടിട്ടും കിട്ടിയതു 30 രൂപയാ,ഇന്ന് നൂറു രൂപ തികച്ചു കൊടുത്തിലേല്‍ അയാളെന്നെ കൊല്ലും.
കുളിക്കാന്‍ നില്‍ക്കാതെ , ആ വേഷത്തില്‍ തന്നെ ഞാന്‍ പുറത്തേക്കിറങ്ങി.അവിടെ അമ്മു ക്ഷമ കെട്ടു നില്‍ക്കുന്നുണ്ട്‌.ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്നേ അവള്‍ പറഞ്ഞു തുടങ്ങി.

"വന്നല്ലോ രാജകുമാരി പള്ളിയുറക്കം കഴിഞ്ഞു.എടി ഇപ്പോഴെങ്കിലും സ്റ്റാന്‍ഡില്‍ എത്തിയാലേ,പത്തു മണിയാകുമ്പോഴെക്കും അടുത്ത സ്ഥലത്തെത്താന്‍ പറ്റൂ.നിന്നെ നോക്കി നിന്നാ എന്നും ഞാന്‍ വൈകുന്നേ.നീ ഇന്നലെ 30 രൂപയെങ്കിലും കൊടുത്തില്ലേ,ഞാന്‍ അതു പോലും കൊടുത്തിട്ടില്ല.നീയിങ്ങു വന്നേ പെട്ടന്നു.ഇനി ആ ചെക്കന്മാരേ എവിടെ പോയി തപ്പിയെടുക്കും എന്റെ ദേവി...പറഞ്ഞു തീര്‍ന്നില്ലല്ലോ.ഒരുത്തിനങ്ങു എത്തിയല്ലോ...അപ്പു,നീയിതെവിടെ പോയി കെടക്കുവായിരുന്നു..ഇതു നിന്റെ കാലില്‍ എന്നതാ ഒരു കെട്ട്‌...? "

"എന്നാ പറയാനാ എന്റെ അമ്മു ചേച്ചി.കാശു കൂടുതല്‍ കിട്ടാന്‍ വേണ്ടി,മുതലാളി പറഞ്ഞു തന്നാ വഴിയാ.ചുമ്മാ കാലില്‍ ഒരു കെട്ട്‌..മണി എത്തിയില്ലേ ഇതു വരെ?"

"അവന്‍ വരുമ്പോ വരട്ടെ,നമുക്കിറങ്ങാം,ആ പിശാശ്‌ അവിടെ കാണും.ചിന്നു നീ കാര്‍ഡ്‌ ഒക്കെ എടുത്തോടി?"

അതു പറഞ്ഞപ്പോഴാ കാര്‍ഡിന്റെ കാര്യം ഓര്‍ത്തേ.ഇന്നലെ ബസില്‍ കയറാത്തതു കൊണ്ട്‌ കാര്‍ഡ്‌ എടുത്തില്ല.

"ചേച്ചി നിങ്ങള്‍ നടന്നോ,ഞാന്‍ കാര്‍ഡുമെടുത്തു വന്നേക്കാം"..ഞാന്‍ തിരിഞ്ഞു നടന്നു.

"പെട്ടന്നു വരണേ,കാലത്തെ തന്നെ അങ്ങേരുടെ വായില്‍ ഇരിക്കുന്നതു കേള്‍ക്കണ്ടാ"

എത്ര നാളായി ഈ പരിപാടി തുടങ്ങീട്ട്‌.ഓര്‍മ്മ വച്ചപ്പോ മുതലിങ്ങനെയാ ജീവിതം.പകല്‍ മുഴുവന്‍ നടന്നു തെണ്ടി,രാത്രി അതു മുഴുവന്‍ അയാള്‍ക്കു കൊടുക്കണം.കാശു കുറച്ചു കുറഞ്ഞാലോ,അതിനുള്ള ചീത്ത വേറെ കേള്‍ക്കണം.അയാള്‍ക്കറിയണ്ടല്ലോ,ഇത്രയും ഒപ്പിക്കാന്‍ ഞങ്ങള്‍ പെടുന്ന പാട്‌.ഇതിനെല്ലം പുറമേ ആളുകളുടെ പരിഹാസം,പോലിസുകാരുടെ തല്ല്.ശരിക്കും പറഞ്ഞാല്‍ മടുത്തു.പക്ഷേ എങ്ങോട്ട്‌ പോകാന്‍...വീടില്ല,വീട്ടുകാരില്ല...പള്ളീടെ മുന്നില്‍ സ്ഥിരം ഇരിക്കുന്ന അമ്മൂമ പറയുന്നതു പോലെ,നമ്മള്ളൊക്കെ തെണ്ടികളാ,ഊരും പേരും അറിയാത്തവര്‍,നമ്മള്‍ ജനിച്ചതേ ഇങ്ങനാ,മരിക്കുന്നതും ഇങ്ങനെ തന്നെ ആയിരിക്കും,വീട്‌,കുടുംബം,പഠിത്തം,ഇതൊന്നും നമ്മുക്ക്‌ പറഞ്ഞിട്ടില്ല

ഞാന്‍ ആല്‍ത്തറയില്‍ എത്തുമ്പോഴേക്കും എല്ലാവരും എത്തിയിരുന്നു.രക്ഷപ്പെട്ടു,മുതലാളി വന്നിട്ടില്ല.അയാള്‍ ശരിക്കും ദുഷ്ടനാ.ഇതിനു മുന്നത്തേ സ്ഥലത്തേ ആളായിരുന്നു ഭേദം.പക്ഷേ പറഞ്ഞിട്ടന്താ,അയാളു തന്നെയാ ഇങ്ങേര്‍ക്കു ഞങ്ങളെ വിറ്റതും.

"നീ എന്നാടാ മണീ വൈകിയേ?" ഞാന്‍ ചോദിച്ചു.

"ഒന്നുമില്ല ചിന്നു,കുളിക്കാന്‍ പോയതാ"

"ഹാ ഹാ ഹാ" അപ്പുവാണു ചിരിച്ചതു.

"കുളിക്കാനോ,നീ എന്നാടാ വല്ല കല്യാണത്തിനും പോകുവാ തെണ്ടികളുടെ,പ്രത്യേകിച്ചു നമ്മള്‍ തെണ്ടിപിള്ളേരുടെ ദേഹത്തു ചെളിയിലേല്‍ കളക്ഷന്‍ കുറയൂടാ.നിനക്കാണെല്‍ ഒരല്‍പം ചേലു കൂടുതലാ...തേക്കെട്ടെ ചേച്ചി,ഇവന്റെ ദേഹത്തു ചെളി???"

"എടാ,അപ്പു അനങ്ങാതെ ഇരീടാ" അമ്മു ചേച്ചീടെ ആ പറച്ചിലില്‍ അപ്പു ഒന്നടങ്ങി.

അമ്മു ചേച്ചി ആണു ഞങ്ങളുടെ നേതാവ്‌.ആളൊരു തന്റേടിയാണു.ഇതിനു മുന്നത്തേ സ്ഥലത്തെ മുതലാളിക്കിട്ടു ഒന്നു പൊട്ടിച്ചതാ അമ്മു ചേച്ചി.അതിനു കിട്ടിയ അടിക്കു ഒരു കണക്കുമില്ല.ആ സംഭവം കാരണമാണു ഞങ്ങളെ ഈ മുതലാളിക്കു വിറ്റതു.ആളു തന്റേടിയാണെല്ലും ഞങ്ങളെ വലിയ കാര്യമാ,സ്വന്തം കൂടപ്പിറപ്പുകളെ പോലാ ഞങ്ങളെ നോക്കുന്നേ

"ദേ,പിശാശ്‌ വരുന്നുണ്ട്‌"മണി പറഞ്ഞു.

"എന്താടാ , എല്ലാവരും എത്തിയോ.അപ്പു നിന്റെ കാലില്‍ എന്താടാ ഒരു കെട്ട്‌??"

"മുതലാളി അല്ലേ പറഞ്ഞേ,കാലില്‍ ഒരു കെട്ടുണ്ടേല്‍ കാശ്‌ കൂടുതല്‍ കിട്ടുമെന്ന്"

"എടാ ശവമേ,അതിലു കുറച്ചു ചോപ്പ്പ്പ്‌ ചായം ഒഴിക്കെടാ..ഇതിനെയൊക്കെ ...തെണ്ടികള്‌..എടി ചിന്നു നീ കാര്‍ഡൊക്കെ എടുത്തല്ലോ,ഇന്നലത്തെ പോലെ മുപ്പതു ഉലുവായും കൊണ്ട്‌ വരാനാണേല്‍ നിന്റെ മുട്ടുകാല്‍ ഞാന്‍ തല്ലിയൊടിക്കും..കേട്ടോടി,പിത്തക്കാടി...എല്ലാവരോടും കൂടിയാ...പോകാനുള്ള റൂട്ടൊക്കെ എല്ലാവര്‍ക്കും അറിയാല്ലോ.എല്ലാവരും കൃത്യം സമയത്തു ഇങ്ങെത്തിക്കോണം..ചുമ്മാ എന്നെ മെനക്കെടുത്തരുത്‌“

"ഇയാളെന്റെ കയ്യില്‍ നിന്നും വാങ്ങും" നടന്നു പോകുന്ന വഴി അമ്മു ചേച്ചി പറഞ്ഞു,...

"ഉച്ചയ്ക്കു ഒരുമിച്ചു കഴിക്കാം പിള്ളേരെ....അപ്പോള്‍ ശരി..." ഞങ്ങള്‍ എല്ലാവരും അവരവരുടെ "ഏരിയ"കളിലേയ്ക്കു പോയി...

-----------------------------------------------------------------------------

ഉച്ചയ്ക്കു ഞാന്‍ എത്തുമ്പോഴേക്കും ,എല്ലാവരും വന്നിരുന്നു....

"എടി ചിന്നുവേ,ഒന്നെളുപ്പം വാ...നിനക്കിഷ്ടമുള്ള സാധാനമാ...കോഴി ബിരിയാണി..." അമ്മു ചേച്ചി വിളിച്ചു പറഞ്ഞു...ഞാന്‍ ഓടി ചെന്നു..അപ്പൂം മണിയും കഴിച്ചു തുടങ്ങിയാരുന്നു.

"ഇതെവിടുന്നാ ചേച്ചി?" ഞാന്‍ ചോദിച്ചു.

"ഇന്നു ടൗണ്‍ ഹാളില്‍ ഒരു കല്യാണം ഉണ്ടായിരുന്നു.കാലത്തെ മുതല്‍ അവിടെ നില്‍ക്കുവായിരുന്നു.ഉച്ചായാപ്പോഴാ അവന്മാരു ഇതു തന്നതു..കുറെ ചീത്തവിളി കേട്ടു,എന്നാലെന്ന സാധനം കിട്ടീല്ലേ..നീ ഇരുന്നു കഴിക്കു,അല്ല്ലേല്‍ ഈ ചെക്കന്മാരിതു തീര്‍ക്കും..."

"ചേച്ചി കഴിച്ചോ?" ഞാന്‍ ചോദിച്ചു.

"പിന്നെ,ഞാന്‍ അവിടെ വച്ചു തന്നെ കഴിച്ചു,നീ കഴിക്ക്‌"

ചേച്ചി കഴിച്ചു കാണില്ല എന്നെനിക്കറിയാമായിരുന്നു,പക്ഷേ ഞാന്‍ നിര്‍ബന്ധിച്ചില്ല.കാരണം ആ മനസ്സു എനിക്കറിയാമായിരുന്നു.ഇനിയും ചോദിച്ചാല്‍ നല്ല ചീത്ത വിളി കേള്‍ക്കാം.ചേച്ചി എന്നുമിങ്ങനെയാ,ഉച്ചയ്ക്കു കിട്ടുന്നതൊക്കെ ഞങ്ങള്‍ക്കു തരും.എന്നിട്ടു കഴിച്ചു എന്നു കള്ളവും

"ടി.വി ക്കാരിന്നിന്റെ പടം പിടിച്ചു" മണി പറഞ്ഞു

"അഹാ,ചെക്കന്‍ കുളിച്ചിട്ടു പോയതിനു കൊണം ഉണ്ടായല്ലോ,എന്നാതിനാടാ പടം പിടിച്ചേ??" അപ്പു ചോദിച്ചു..

"ആ,എനിക്കറിയാന്‍ മേലാ,ഇന്നു പത്രത്തില്‍ ഒണ്ടെന്നു ,നമ്മള് പിച്ചക്കാര്‍ക്കൊക്കെ മാസം അമ്പതിനായിരം രൂപ വരുമാനം ഉണ്ടെന്നു..എനിക്കാണെല്‍ കേട്ടപ്പോ ചിരി വന്നു.എന്നോട്‌ കൊറെ ചോദ്യങ്ങളൊക്കെ ചോദിച്ചു,പേരെന്നാ,വീടെവിടാ എന്നൊക്കെ..."

"ചേച്ചി,അപ്പോള്‍ അതാണു കാര്യം,വെറുതയല്ല ഉച്ചയ്ക്കു ഒരു വീട്ടില്‍ ചെന്നപ്പോ,അവിടുത്തെ ചേട്ടന്‍ പറഞ്ഞതു നിന്റെയൊക്കെ ഭാണ്ഡക്കെട്ടു നിറയെ കാശല്ലേ,ലക്ഷക്കണക്കിനു കാശു കൈയില്‍ വച്ചിട്ട്‌ തെണ്ടാന്‍ നാണമില്ലേ എന്നൊക്കെ..ഞാന്‍ ഓര്‍ത്തതു അങ്ങേര്‍ക്കു വട്ടാന്നാ.." ഞാന്‍ പറഞ്ഞു.

"ലക്ഷം...കോപ്പ്‌,ഇവിടെ മനുഷ്യനു ഉച്ച വരെ ഒന്നും കിട്ടിട്ടില്ല..ഒരോരുത്തന്മാരു എന്തേലും പറഞ്ഞോണ്ട്‌ വരും,അതിന്റെ ബുദ്ധിമുട്ടു മുഴുവന്‍ നമുക്കാ..നിങ്ങള്‌ കഴിച്ചു കഴിയുമ്പോ പോരെ,ഞാന്‍ പോകുവാ..ഇനി എന്തൊക്കെ ചെയതാലാ രാത്രി ആ കാലമാടനു കാശു കൊടുക്കാന്‍ പറ്റുന്നേ..രാത്രി കാണാം പിള്ളേരെ...."ഇതും പറഞ്ഞു ചേച്ചി പോയി..

"ചിന്നു , ഉച്ച കഴിഞ്ഞു പെരുന്നാള്‍ പറമ്പില്‍ പോയാലോ.ഞങ്ങള്‍ അങ്ങോട്ടാ" മണി പറഞ്ഞു.

"ഞാനില്ലേ,കഴിഞ്ഞ മാസം പെരുനാളിനു പോയതോര്‍മ്മയുണ്ടല്ലോ..ആരാണ്ട്‌ മാല പൊട്ടിച്ചു എന്നും പറഞ്ഞു പോലീസുകാരുടെ കൈയ്യില്‍ നിന്നു കിട്ടിയ അടിക്കു കണക്കില്ല.എനിക്കു എന്റെ ഫുട്‌ പാത്തും സ്റ്റാന്റും മതിയേ..ഞാനും പോവ്വാ..രാത്രി കാണാം“

--------------------------------------------------------------------------------

"അയ്യോ,എന്നെ തല്ലല്ലേ..അമ്മേ...ആ.........തല്ലല്ലേ മുതലാളി..."

ദൈവമേ,അമ്മു ചേച്ചീടെ കരച്ചില്‍ അല്ലേ അതു..ഞാന്‍ ഓടി..കുടിലില്‍ ചെല്ലുമ്പോ,അയാള്‍ അമ്മ്വ്കച്ചിനെ തല്ലി ചതക്കുവാ..ചേച്ചീടെ മൂക്കില്‍ നിന്നും,വായില്‍ നിന്നുമൊക്കെ ചോര വരുന്നുണ്ട്‌.അപ്പും മണീം അവിടെ നില്‍ക്കുന്നുണ്ട്‌.നിന്നു കരയുന്നതല്ലാതെ അവരൊന്നും പറയുന്നില്ല.

"എന്തിനാടാ ചേച്ചിനെ തല്ലുന്നെ?"ഞാന്‍ അപ്പൂനോട്‌ ചോദിച്ചു

"ഇന്നു ചേച്ചി പറഞ്ഞില്ലേ,ഉച്ച വരെ ഒന്നും കിട്ടില്ലാന്നു...ഉച്ച കഴിഞ്ഞും ചേച്ചിയ്ക്കു കാര്യമായി ഒന്നും കിട്ടീല്ല..ഒന്നും കഴിക്കാത്തതു കൊണ്ടു തല കറങ്ങി വീണു കെടക്കുവാരുന്നു ചേച്ചി..ഒന്നും കിട്ടാതതിന്റെ ദേഷ്യം തീര്‍ത്തതാ അയാള്‌" അപ്പു പറഞ്ഞു.

"തല കറങ്ങി വീണ കാര്യം പറഞ്ഞില്ലേ?"

"പറഞ്ഞു ,പക്ഷേ ...."

"നിനക്കും കിട്ടീലേടി ഒന്നും..?" അയാള്‍ എന്നോടു ചോദിച്ചു

ഞാന്‍ കൈയില്ലുണ്ടായിരുന്നതു അയാള്‍ക്കു കൊടുത്തു.

"തല കറങ്ങിയാലും കൊള്ളാം,വീണു ചത്താലും കൊള്ളാം,വൈകുന്നേരം ആകുമ്പൊ എനിക്കെന്റെ കാശ്‌ കിട്ടണം.നിനക്കൊക്കെ വേണ്ടി കാശു ചെലവാക്കിട്ടുണ്ടേല്‍,അതു വാങ്ങാനുമറിയാം എനിക്ക്‌.എല്ലാവര്‍ക്കു ഒരു പാഠമായിരിക്കണം ഇതു.നിങ്ങളെയൊക്കെ നിലയ്ക്കു നിര്‍ത്തന്‍ പറ്റുമോ എന്നു ഞാനൊന്നു നോക്കട്ടെ...എത്രയുണ്ടടി ഇതു???"

"85"

"പഫ്‌...നീയന്നാലും 100 രൂപ തെകച്ചു തരത്തില്ല അല്ലേടി തന്തയ്ക്കു പെറക്കാത്തവളെ..ഞാന്‍ നാളെ കൂടി നോക്കും ,എല്ലാരും 100 രൂപ വച്ചെങ്കിലും കൊണ്ടു വന്നിലേല്‍ എന്റെ തനിക്കൊണം കാണും നീയൊക്കെ..." ഇതും പറഞ്ഞു അയാള്‍ നടന്നു നീങ്ങി.ഞങ്ങള്‍ ചേച്ചിടെ അടുത്തേയ്ക്കോടി...

"ചേച്ചി...ചേച്ചി..കണ്ണു തുറയ്ക്കു ചേച്ചി...."

ചേച്ചി പതിയെ കണ്ണു തുറന്നു എഴുന്നേറ്റു..ഞങ്ങളെ നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ചു..പക്ഷേ പുറത്തു വന്നതു കരച്ചിലായിരുന്നു...

"ആരാടാ പറഞ്ഞേ,നമ്മള്‍ കാശുകാരാന്ന്,ലക്ഷപ്രഭുവാണത്രെ....ഏതു ലക്ഷപ്രഭുവാടാ ഇങ്ങനെ ജീവിക്കുന്നെ...ആരുമില്ലാതെ,ആര്‍ക്കും വേണ്ടാതെ..നമ്മളൊന്നും ആരുമല്ലാടാ..എങ്ങനെയൊക്കെയോ ജനിച്ചു , ഒന്നുമല്ലാതെ ജീവിക്കുന്നു..ആര്‍ക്കും വേണ്ടാതെ പുഴുത്തു ചാവുന്ന ജന്മങ്ങള്‍...നമ്മള്‍ തെണ്ടികളാടാ..വെറും തെണ്ടികള്‍...ഊരും പേരുമില്ലാത്ത,വെറും പിച്ചക്കാര്‌...."

ഇതും പറഞ്ഞു ചേച്ചി പൊട്ടിക്കരഞ്ഞു...ഒപ്പം ഞങ്ങളും.....

Wednesday, April 4, 2007

കുരിശിന്റെ ചുവട്ടില്‍....ഒരു ഡയറിക്കുറിപ്പ്

03/04/2007കൈയ്യെഴുത്ത്‌ മാസികയ്ക്കു വേണ്ടി എന്തെങ്കിലും എഴുതിക്കൊടുക്കണമെന്ന് ഇന്നു സിസ്റ്റര്‍ പറഞ്ഞു.പേപ്പറും പേനയുമായി ഒരു മണിക്കൂറോളം ഇരുന്നു.മനസ്സ്‌ ശൂന്യം.ഒന്നും എഴുതാന്‍ കിട്ടുന്നില്ല.ഞാനുറങ്ങാന്‍ പോകുന്നു.ബാക്കി നാളെ എഴുതാം.
----------------------------

ഡയറിയുടെ താളില്‍ ഇത്രയും എഴുതി,ഡയറി മടക്കി മേശപ്പുറത്തു വച്ചു.എപ്പോഴാണു ഉറങ്ങിയതെന്നറിയില്ല.ഉറക്കമെഴുന്നേറ്റതു വലിയ ആരവം കേട്ടാണു.കണ്ണു തുറന്നപ്പോള്‍ ഞാന്‍ കണ്ടതു,എന്റെ മുറിയല്ല;എതോ പഴയ കൊട്ടാരത്തിലെ ശയന മുറിയിലാണു ഞാന്‍.വലിയ ചെങ്കല്‍ ഭിത്തികളും കരിങ്കല്‍ കെട്ടുകളുമുള്ള എതോ പുരാതന കൊട്ടാരം.എന്താണൂ സംഭവിച്ചതു എന്നു മനസ്സിലാകുന്നതിനു മുന്‍പ്‌ ഒരാള്‍ മുറിയിലേക്ക്‌ കയറി വന്നു.ബൈബിള്‍ നാടകങ്ങളില്‍ കണ്ടിട്ടുള്ള റോമന്‍ പടയാളികളുടെ വേഷം.

"പന്തിയോസ്‌ പീലാത്തോസിന്റെ കൊട്ടാരത്തിലേയ്ക്കു സ്വാഗതം,ഉറക്കമൊക്കെ നന്നായിരുന്നു എന്നു പ്രതീക്ഷിക്കുന്നു."

ആ പടയാളിയുടെ വാക്കുകള്‍ കേട്ടു ഞാന്‍ ഞെട്ടി.പന്തിയോസ്‌ പീലാത്തോസ്‌...യേശുവിന്റെ രക്തത്തില്‍ പങ്കില്ല എന്നു പറഞ്ഞു കൈ കഴുകിയ ആ പഴയ റോമന്‍ ഗവര്‍ണര്‍.എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ്‌ പടയാളി തുടര്‍ന്നു.

"വേഗം കുളിച്ചൊരുങ്ങി വന്നാലും.പീലാത്തോസ്‌ പ്രാതലിനായി കാത്തിരിക്കുന്നു ." ഇത്രയും പറഞ്ഞു അയാള്‍ മറഞ്ഞു.

എന്താണു സംഭവിക്കുന്നതു എന്നു മനസ്സിലായിലെങ്കില്ലും ഞാന്‍ വേഗം കുളിച്ചൊരുങ്ങി പ്രാതലിനായി ചെന്നു.അവിടെ ഞാന്‍ കണ്ടു , കറ പുരളാത്ത കുഞ്ഞാടിനെ ചെന്നായക്കൂട്ടത്തിനെറിഞ്ഞു കൊടുത്ത പന്തിയോസ്‌ പീലാത്തോസിനെ.

"സ്വാഗതം സുഹൃത്തേ,വന്നു പ്രാതല്‍ ഭക്ഷിച്ചാലും." പീലാത്തോസ്‌ പറഞ്ഞു.

ഞാന്‍ അവിടെ ചെന്നിരുന്നു.പീലാത്തോസിന്റെ പത്നിയുടെ മുഖത്തു വല്ലാത്ത ഒരു പരിഭ്രമം.എന്തോ കണ്ടു പേടിച്ചതു പോലെ.

"എന്താ മുഖത്തൊരു വല്ലായ്ക?" ഞാന്‍ ചോദിച്ചു.
ഉത്തരം നല്‍കിയതു പീലാത്തോസാണു.

"അവളിന്നലെ ആ നസ്രായനായ യേശുവിനെ സ്വപ്നം കണ്ടെന്ന്.അയാളെ ഇന്നലെ ഇവിടെ കൊണ്ടു വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാ ഇവള്‍ക്കു.എനിക്കറിയാം അയാള്‍ നീതിമാനണെന്നു.പക്ഷേ,ജനങ്ങള്‍...,എന്റെ അധികാരം...ഇന്നു കൊണ്ടു വരുമ്പോള്‍ നോക്കട്ടെ രക്ഷിക്കാന്‍ പറ്റുമോയെന്ന്."

യേശുവിനെ ഇന്നു ഇവിടെ കൊണ്ടു വരുമെന്നോ.എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല.അപ്പോള്‍,ഞാന്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ജറുസലെമിലാണിപ്പോള്‍.ആ കറുത്ത വെള്ളിയാഴ്ച്ച.ഇന്നാണോ അതു.ഇന്നു ഞാന്‍ യേശുവിനെ രക്ഷിക്കും.ഈ കുറുക്കനെ കൈ കഴുകാന്‍ ഇന്നു ഞാന്‍ സമ്മതിക്കില്ല.ഞാന്‍ മനസ്സിലുറപ്പിച്ചു.

"സുഹൃത്തു എന്താ ആലോചിക്കുന്നെ,ഇന്നാ ഇതു കുടിക്ക്‌."വീഞ്ഞിന്റെ ചഷകം എന്റെ നേരെ നീട്ടി അയാള്‍ പറഞ്ഞു.

"വേണ്ടാ,ഞാന്‍ കുടിക്കാറില്ല"

"അതു പറഞ്ഞാല്‍ പറ്റില്ല.ഇന്നു താങ്കള്‍ റോമന്‍ ഗവര്‍ണറുടെ അതിഥിയാണു.കുടിച്ചേ പറ്റൂ.ജറുസലേമിലെ ഏറ്റവും മേല്‍ത്തരം വീഞ്ഞാണിതു."

ഞാന്‍ പീലാത്തോസിന്റെ കൈയില്‍ നിന്നു ചഷകം വാങ്ങി പതിയെ രുചിച്ചു.കൊള്ളാം ഇതു മേല്‍ത്തരം തന്നെ.ഞാന്‍ വീണ്ടും വീണ്ടും കുടിച്ചു.മതി വരുവോളം.എന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു.എത്ര നേരം കഴിഞ്ഞു എന്നറിയില്ല.കണ്ണു തുറന്നപ്പോള്‍ ചുറ്റും പേടിപ്പെടുത്തുന്ന ഒരു ഇരുട്ടും , നിഗൂഡമായ നിശബ്ദതയും.ഞാന്‍ മുറിയ്ക്കു പുറത്തിറങ്ങി.അവിടെ പീലാത്തോസ്‌ നില്‍ക്കുന്നണ്ടായിരുന്നു..

"സ്നേഹിതന്‍ എഴുന്നേറ്റോ?ആ നസ്രായനെ രക്ഷിക്കാന്‍ എനിക്കു കഴിഞ്ഞില്ല.ഞാന്‍ ശ്രമിച്ചു.പക്ഷേ,അവര്‍-ആ പുരോഹിതര്‍,അവരുടെ ഒപ്പമുള്ള ജനങ്ങള്‍,പിന്നെ എന്റെ അധികാരം,ഞാന്‍ അതും നോക്കണമല്ലോ.അവര്‍ അയാളെ കുരിശില്‍ തറയ്ക്കാന്‍ കൊണ്ടു പോയി,ഗോല്‍ഗോത്തായിലേയ്ക്കു.പോകും മുമ്പ്‌ യേശു സുഹൃത്തിന്റെ ചോദിച്ചു.പരിചാരകള്‍ വന്നു വിളിച്ചപ്പോള്‍ സ്നേഹിതന്‍ ഗാഡനിദ്രയിലായിരുന്നു.അപ്പോള്‍..."

മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ ഓടി.എനിക്കെല്ലാം മനസ്സിലായി.തന്നെ രക്ഷിക്കാന്‍ യേശു വരുത്തിച്ചതാണെന്നെ.പക്ഷേ,ഞാന്‍ ആ വീഞ്ഞിന്റെ ലഹരിയില്‍ എല്ലാം മറന്നു,യേശുവിനേയും.എന്റെ കണ്ണുകള്‍ നിറഞ്ഞു.യേശുവിനെ രക്ഷിക്കാന്‍ , ചരിത്രം തിരുത്താന്‍ എനിക്കു ലഭിച്ച അവസരം...പാപിയാണു ഞാന്‍ , കൊടും പാപി.ഗോല്‍ഗോത്തയ്ക്കുള്ള പാതയ്ക്കിരുവശവും ജറുസലേം സ്ത്രീകള്‍ നെഞ്ചത്തടിച്ചു വിലപിക്കുന്നുണ്ടായിരുന്നു.

എത്ര ദൂരം ഓടിയെന്നറിയില്ല.ഞാന്‍ മലമുകളിലെത്തി.അതാ യേശു,ദേഹം മുഴുവന്‍ രകതവും,തലയില്‍ മുള്‍ക്കിരീടവുമായി കുരിശില്‍ തൂങ്ങി നില്‍ക്കുന്നു.ഞാന്‍ കുരിശിന്‍ ചുവട്ടിലേക്കോടി.പ്രാണന്‍ പോകുന്ന ആ വേദനയിലും യേശു എന്നെ നോക്കി പുഞ്ചിരിച്ചു.

"മോന്‍ വിഷമിക്കണ്ടാ,പാപിയാണെന്നു കരുതുകയും വേണ്ടാ.മോന്റെ പാപത്തിനും കൂടി വേണ്ടിയാ ഇതു"

എനിക്കു എന്റെ ഹൃദയം പൊട്ടുന്നതായി തോന്നി.വല്ലാത്ത ഒരു വിങ്ങല്‍...പെട്ടന്നു മാനമിരുണ്ടു.ഭൂമി കുലുങ്ങാന്‍ തുടങ്ങി.ഞാന്‍ യേശുവിന്റെ മുഖത്തേയ്ക്കു നോക്കി..

അവ്യക്തമായ ശബ്ദത്തില്‍ യേശു പറഞ്ഞതു ഞാന്‍ കേട്ടു."എല്ലാം പൂര്‍ത്തിയായി"

അവ്യക്തമായ ശബ്ദത്തില്‍ യേശു പറഞ്ഞതു ഞാന്‍ കേട്ടു."എല്ലാം പൂര്‍ത്തിയായി"

കണ്ണു തുറന്നപ്പോള്‍ ഞാന്‍ എന്റെ മുറിയിലാണു.അപ്പോള്‍ ഗോല്‍ഗോത്ത,കുരിശ്‌,ഇതൊക്കെ എവിടെ...ഞാന്‍ ചുറ്റും നോക്കി.ഭിത്തിയിലെ ക്രൂശിത രൂപം എന്നെത്തന്നെ നോക്കുന്നതായി എനിയ്ക്കു തോന്നി....
--------------------------
04/04/2007

എഴുതി പൂര്‍ത്തിയാക്കി.യേശു കാണിച്ചു തന്നതെല്ലാം.ഒരു സ്വപനത്തിലൂടെ അവിടുന്നു എല്ലാം പറഞ്ഞു തന്നു.ഒരോ മനുഷ്യനും ഭൂമിയിലേയ്ക്കു എത്തുന്നതു, നന്മകളിലൂടെ,യേശു ഏല്‍ക്കുന്ന പീഡകളുടെ കഠിന്യം കുറയ്ക്കാനാണു ..പക്ഷേ...പലപ്പോഴും ഞങ്ങള്‍...യേശുവേ,എന്നോടു പൊറുക്കേണമേ..

Friday, March 16, 2007

അകലങ്ങളിലേയ്ക്കു......

ഐ.സി.യുവിന്റെ അടുത്തുള്ള ജനാലയിലൂടെ ഞാന്‍ പുറത്തേയ്ക്കു നോക്കി,അങ്ങു ദൂരെ നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ മഹാനഗരം.30 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌,ഒന്നുമല്ലാതെ ഞാന്‍ കാലു കുത്തിയ ആ നഗരം ഇന്നു ഏറെ മാറിയിരിക്കുന്നു,ഞാനും.കാലത്തിന്റെ മാറ്റത്തില്‍ ഞാന്‍ മാറിയതാണോ,അതോ ഈ നഗരം എന്നെ മാറ്റിയതോ?

ആരോ വന്നു തോളത്തു തട്ടി,തിരിഞ്ഞു നോക്കിയപ്പോള്‍,മേനോന്‍ ഡോക്ടറാണു.

"എന്താടോ താന്‍ നിലാവു കാണുവാണോ?"

"ഇവിടെ എവിടാ ഡോക്ടറേ,നിലാവ്‌,ചുമ്മാ കുറേ ലൈറ്റുണ്ട്‌,വേറെ എന്താ??,അവള്‍ക്കെങ്ങനെയുണ്ട്‌?"

"നമ്മളെ കൊണ്ടു പറ്റുന്നതൊക്കെ നമ്മള്‍ ചെയ്യുന്നുണ്ടണ്ടോ,പിന്നെ,തനിക്കറിയാല്ലോ,ഈ സ്റ്റേജില്‍ നിന്നൊരു റിക്കവറി,എനിവേ,ലെറ്റസ്‌ ഹോപ്പ്‌ ഫോര്‍ ദ ബെസ്റ്റ്‌..." ഇതും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി.

ഞാന്‍ ഐ.സി.യുവിന്റെ മുന്നില്‍ ചെന്നു അകത്തേയ്ക്കു നോക്കി.പാവം,എന്തു മാതിരിയായിരിക്കുന്നു അവള്‍,മരുന്നിന്റെയാകണം. മുഖമൊക്കെ കരുവാളിച്ചിട്ടുണ്ട്‌.ഒരു ചില്ലുപാളിക്കപ്പുറം നിന്നു അവളെ കാണാന്‍ തുടങ്ങീട്ട്‌ 14 ദിവസമാകുന്നു.ഇനി ഒരു തിരിച്ചുവരവ്വുണ്ടാകുമോ,അറിയില്ല..ഞാന്‍ വീണ്ടും ജനാലയ്ക്കലേയ്ക്കു പോയി.മഹാനഗരം ദിവസം തുടങ്ങുന്നതെയുള്ളു.ആ സമയത്തു മുഖത്തടിച്ച കാറ്റിനു ഓര്‍മമകളുടെ ഒരു സുഗന്ധമുണ്ടെന്നെനിക്കു വെറുതെ തോന്നി.മനസ്സ്‌ ഒരല്‍പം പിറകോട്ടു പോയ പോലെ.

അവള്‍ ഒരിക്കലും ഒന്നിലും അധികം സന്തോഷിച്ചിരുന്നില്ല.പണമില്ലാതിരുന്നപ്പോഴും,കൈ നിറയെ സമ്പത്തായപ്പോഴും എല്ലാം അവള്‍ക്ക്‌ ഒരേ ഭാവമായിരുന്നു.എന്നെ മാറ്റിയ ഈ നഗരത്തിനു അവളെ ഒന്നു തൊടാന്‍ പോലും പറ്റിയിലല്ലോ എന്നു ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്‌....ഈ മഹാനഗരത്തെ ഒരിക്കലും അവള്‍ സ്നേഹിച്ചിരുന്നില്ല,പേടിയായിരുന്നു അവള്‍ക്ക്‌,നഗരത്തിന്റെ തിരക്കുകളെ,വളര്‍ച്ചയെ.കാരണം ഈ നഗരം ഒരിക്കല്‍ തന്റെ ഭര്‍ത്താവിനേയും മകളെയും തന്നില്‍ നിന്നു പിടിച്ചു കൊണ്ടു പോകുമെന്നവള്‍ക്കറിമായിരുന്നു..ഇന്നതും സംഭവിച്ചിരിക്കുന്നു.30 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവളുടെ കൈയ്യും പിടിച്ചു വന്ന എന്നെ അവള്‍ക്കെന്നേ നഷ്ടപ്പെട്ടിരുന്നു.പിന്നെ മകള്‍,അവളും ഈ നഗരത്തിന്റെ തിരക്കുകളില്‍ അലിഞ്ഞിലാതെയായില്ലേ.

ശ്രീ ഒരിക്കല്‍ പറഞ്ഞതു ശരിയാണെന്നെനിക്കു തോന്നി. നമുക്കുള്ളെതെല്ലാം ഊറ്റി കുടിക്കുന്ന യക്ഷിയുടെ ഭാവമാണു ഈ നഗരത്തിനു.

മൊബെയിലില്‍ ഞാന്‍ ഒന്നു കൂടി മോളുടെ നംബര്‍ ഡയല്‍ ചെയ്തു,9847493620,വിളിച്ച നംബര്‍ പരിധിക്കു പുറത്താണെന്ന അറിയിപ്പാണു ഇപ്പോഴും.അവളും ഞങ്ങളുടെ പരിധി വിട്ടു പോയിട്ട്‌ ഏറെയായി.തമ്മില്‍ കണ്ടിട്ടു നാളുകളാകുന്നു.കൃത്യമായി പറഞ്ഞാല്‍,ജാനുവരി ഒന്നാം തീയതിയാണു അവളെ അവസാനമായി കണ്ടതു,പുതുവര്‍ഷാഘോഷത്തിന്റെ ലഹരിയിറങ്ങാതെ വീട്ടിലേയ്ക്കു കയറി വന്ന അവളെ,ജനിപ്പിച്ചവനായ ഞാന്‍ വഴക്കു പറഞ്ഞു എന്ന കാരണവുമായി അവള്‍ വീടു വിട്ടിറങ്ങിയതു അന്നായിരുന്നു.അമ്മ ഹോസ്പിറ്റലില്‍ ആണെന്ന് വിളിച്ചു പറഞ്ഞപ്പോഴും,ഒരു മൂളലായിരുന്നു അവളുടെ മറുപടി.എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌,എനിക്കു തന്നതിനെല്ലാം വിലയായി ഈ നഗരം എന്നില്‍ നിന്നെടുതതാണു എന്റെ മകളെയെന്നു.പക്ഷെ,അതിനും മുന്‍പ്‌ ഒരിക്കല്‍,ശ്രീ എന്നോട്‌ പറഞ്ഞതാണു നമുക്കീ നഗരം വിടാമെന്ന്.നഗരത്തിന്റെ കാപട്യം മകളെ ഞങ്ങളില്‍ നിന്നകറ്റുമെന്നു ഒരു പക്ഷേ അവള്‍ മുന്‍ ക്കൂട്ടി കണ്ടിരുന്നിരിക്കണം..പക്ഷേ അന്നു അവളുടെ വാക്കുകള്‍ക്കു ഒരു പെണ്‍കുട്ടിയുടെ അമ്മയുടെ ആകുലതയ്ക്കപ്പുറമുള്ള പ്രാധാന്യം കൊടുത്തില്ല.കൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്നെനിക്കൊപ്പം ഈ കണ്ണാടിക്കൂടിന്റെ ഇപ്പുറം അമ്മയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്റെ മകളും ഉണ്ടാകുമായിരുന്നു.

ആശുപത്രി വരാന്തയിലെ ബെഞ്ചിലിരുന്ന് എപ്പോഴാണു ഉറങ്ങിയതെന്നറിയില്ല....ആരുടെയൊക്കെയോ കാലടി ശബ്ദം കേട്ടാണെഴുന്നേറ്റതു..ഐ.സി.യു വിലേയ്ക്കു ഡോക്ടര്‍മാര്‍ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്‌.പെട്ടന്ന് എല്ലാം നിശബ്ദമായ പോലെ..മേനോന്‍ ഡോക്ടര്‍ ഐ.സി.യു വില്‍ നിന്നറിങ്ങി വരുന്നുണ്ടു.അടുത്തു വന്നു നിന്ന അദ്ദേഹം ഒന്നും പറഞ്ഞില്ല.പക്ഷേ അദ്ദേഹത്തിന്റെ മുഖം എല്ലാം പറയുന്നുണ്ടായിരുന്നു.അതെ,അതു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.ഇക്കാലമത്രയും എന്നെ മുന്നോട്ട്‌ നയിച്ച എന്റെ ശ്രീ ഇനിയില്ല.ശ്രീ ഇല്ലെങ്കില്‍ ഞാനുണ്ടൊ,ഞാന്‍ തന്നെയല്ലെ ശ്രീ,അവളില്ലാതെ എങ്ങനെ ഇനി.....ഞാന്‍ മോളെ വിളിച്ചു,റിംഗ്‌ ചെയ്യുന്നുണ്ട്‌.പക്ഷേ എടുത്തത്‌ മറ്റാരോ ആണു.മോളെവിടെ എന്നു ചോദിച്ചില്ല.എടുത്ത കുട്ടിയോട്‌ വിവരം പറഞ്ഞു.അറിയിച്ചേക്കാം എന്നു പറഞ്ഞ്‌ കോള്‍ കട്ടാക്കി.അറിഞ്ഞു കേട്ട്‌,ഓരോരുത്തരായി എത്തിതുടങ്ങി..അവരുടെ ആശ്വാസ വാക്കുകള്‍ കേട്ടില്ല..വരുന്ന മുഖങ്ങളില്‍ ഞാന്‍ എന്റെ മോളെ തേടി..കണ്ടില്ല...ആ സമയത്തു എന്റെ മൊബെയില്‍ ശബ്ദിച്ചു.

മോള്‍ടെ നംബറില്‍ നിന്നു മെസ്സേജാണു...

"ഡാഡ്‌,മൈ ഹാര്‍ട്ടി കണ്ടോളന്‍സ്‌.ഡോണ്ട്‌ വെയ്റ്റ്‌ ഫോര്‍ മീ..ഐ കാണ്ട്‌ കം."

ഇനി ആത്മാവു നഷ്ട്പ്പെട്ടവനായി മഹാനഗരം എന്റെ രക്തം ഊറ്റി കുടിക്കുന്നതും കാത്ത് ഞാനൊറ്റയ്ക്കു.....മുന്നോട് നയിക്കാന്‍ ശ്രീയില്ലാതെ,അവളുടെ സ്നേഹമില്ലാതെ....

Monday, March 5, 2007

Protest against plagiarisation of Yahoo India!

My protest against plagiarisation of Yahoo India!
യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം

(ലോഗോ- കടപ്പാട് - ഹരീ )
യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല.
തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്.
മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.“യാഹൂ മാപ്പ് പറയുക.”
കടപ്പാട് - സു (സൂര്യഗായത്രി)

Sunday, March 4, 2007

അവനും,അവന്‍ സ്നേഹിച്ച മരണവും

"പ്രതീക്ഷയ്ക്കു വക നല്‍കാത്ത ഒരു ഫോണ്‍കോള്‍ കൂടി ആശുപത്രിയില്‍ നിന്നു വന്നു.സമയം മുന്നോട്ടു പോകുന്തോറും അവന്‍ മരണവുമായി കൂടുതല്‍ അടുക്കുകയാണെന്നെനിക്കു തോന്നി.അവന്‍ പോയാല്‍,അറിഞ്ഞുകൂടാ ഇനിയുള്ള എന്റെ ദിവസങ്ങള്‍ എങ്ങനെയാകുമെന്ന്.ഞാന്‍ ഞാനല്ലാതെയായി പോകുമോ എന്നെനിക്കു ഭയം തോന്നുന്നു.എന്നിട്ടും ഒന്നും സംഭവിക്കതിരുന്നെങ്കില്‍ എന്നു പ്രാര്‍തഥിക്കാന്‍ തോന്നുന്നില്ല.അവനെ അടുത്തറിയാവുന്ന ആര്‍ക്കെങ്കിലും കഴിയുമോ അങ്ങനെ ആഗ്രഹിക്കാന്‍.ഇല്ല,കഴിയില്ല......."

ഇത്രയും എഴുതി ഞാന്‍ ഡയറി മടക്കി.ഉറങ്ങാന്‍ തുടങ്ങുമ്പോഴും മനസ്സില്‍ അവനായിരുന്നു.എപ്പോഴാണുറങ്ങിയതെന്നറിയില്ല....
നിര്‍ത്താതെയുള്ള ഫോണ്‍ബെല്ലു കേട്ടാണു എഴുന്നേറ്റതു.ആശുപതിയില്‍ നിന്നു ഹരിയാണു.

"എടാ അവന്‍ മരിച്ചു".

ആ മരണവാര്‍ത്ത സത്യത്തില്‍ ഒരലപം അശ്വാസമാണു നല്‍കിയതു.കാരണം മരണത്തെ അവന്‍ അത്ര മാത്രം സ്നേഹിച്ചിരുന്നു,ആഗ്രഹിച്ചിരുന്നു.

അവനെ പരിചയപ്പെട്ടതു എവിടെ വച്ചാണു...ഓര്‍ക്കുന്നില്ല.പക്ഷേ മരണത്തോടുള്ള അഗാധമായ പ്രണയവുമായി അവനെ ഞാന്‍ കണ്ടു തുടങ്ങിയിട്ടു ഏറെ നാളുകളായി.പക്ഷേ ഇന്നുമെനിക്കറിയില്ല അവന്റെ ഈ വിചിത്രമായ ആഗ്രഹത്തിന്റെ കാരണം.സ്ണേഹിക്കാന്‍ മാത്രം അറിയാവുന്ന മാതാപിതാക്കള്‍,ഒരുപാടു നല്ല സുഹൃത്തുകള്‍,ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും,ഇതെല്ലാമുണ്ടായിട്ടും അവന്‍ സ്ണേഹിച്ചതു മരണത്തെ ആയിരുന്നു.ജീവിതത്തിന്റെ ഒരോ നിമിഷവും ആഘോഷിച്ചു നടന്നപ്പോഴും അവന്‍ തേടിയതു മരണത്തെ ആയിരുന്നു.പെട്ടന്നു ആളുകളെ മനസ്സിലാക്കുന്നവന്‍ എന്നു സുഹൃത്തുക്കള്‍ വിളിച്ചിരുന്ന എനിക്കും അവനെ മനസ്സില്ലായില്ല..അവന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ "അനിര്‍വചനീയന്‍"
"എടാ ജീവിതം ഒരു മരീചികയാണു,അടുക്കുന്തോറും അകലേയ്ക്കു പോകുന്ന വെറും ഒരു തോന്നല്‍.പക്ഷേ മരണം ഒരു യാഥാര്‍ത്യമാണു.ഒരലപം സ്ന്തോഷത്തിനു ശേഷം ഒരുപാടു ദുഖം തരുന്ന ജീവിതം എന്ന മിഥ്യാബോധത്തേക്കാള്‍ ഞാനിഷ്ടപ്പെടുന്നതു,കുറച്ചു നേരത്തെ ദുഖത്തിനു ശേഷം ഒരുപാടു സന്തോഷം തരുന്ന മരണം എന്ന സത്യത്തെയാണു".

മരണത്തോടുള്ള അവന്റെ ഭ്രാന്തമായ സ്നേഹത്തോടുള്ള കാരണം ചോദിച്ച എനിക്കവന്‍ തന്ന മറുപടിയായിരുന്നു ഇത്‌.
**********************************************
നേരം വെളുത്തപ്പോള്‍ മുതല്‍ നല്ല മഴയാണു.അതു കൊണ്ടു തന്നെ അവന്റെ വീട്ടിലേയ്കു പോകാന്‍ തോന്നിയില്ല.കാരണം മഴക്കാലത്തെ മരണവീടുകള്‍ അവനെ പോലെ എന്നെയും വേദനിപ്പിച്ചിരുന്നു.ഏങ്ങലടികളും,കറുത്ത കുടകളും,തേങ്ങിക്കരയുന്ന മഴയും,എല്ലാം കൂടെ മനസ്സില്ലുണ്ടാകുന്നതു വല്ലാത്ത ഒരു വിങ്ങലാണു.ഞാന്‍ നേരെ പള്ളിയിലേക്കു പോയി.വിലാപയാത്ര എത്തിയിട്ടില്ല.

മരിക്കാന്‍ ഇത്രയേറെ ആഗ്രഹിച്ചിട്ടും അവന്‍ ഒരിക്കല്ലും ആത്മഹത്യയെ കുറിച്ചു ചിന്തിച്ചില്ല.തന്നെ തേടിയെത്തുന്ന ഒരു മരണമായിരുന്നു അവന്റെ സ്വപ്നം.അതവനു കിട്ടുകയും ചെയ്തു.ചീറിപാഞ്ഞു വന്ന ഒരു ലോറിയുടെ രൂപത്തില്‍.ഐ.സി.യുവില്‍ വച്ചു അവസാനമായി അവനെ കണ്ടപ്പോള്‍ ക്ഷീണിച്ച സ്വരത്തില്‍ അവന്‍ എന്നോടു പറഞ്ഞതും അതായിരുന്നു " എടാ ഐ ഗോട്ട്‌ ഇറ്റ്‌".അവന്റെ ആ വാക്കുകളില്‍ ഉണ്ടായിരുന്നതു മരണം അടുത്ത്‌ എത്തിയവന്റെ ഭയമായിരുന്നില്ല ,വിജയം പൊരുതി നേടിയ ഒരു ധീരയോദധാവിന്റെ സന്തോഷമായിരുന്നു...

വിലാപയാത്ര എത്തി.ഞാന്‍ സെമിത്തേരിയിലേയ്ക്കു നടന്നു.
മുത്താനുള്ളവര്‍ക്കു മുത്താം എന്നു അച്ചന്‍ പറഞ്ഞപ്പോള്‍,ഞനും നല്‍കി അവനു ഒരു അന്ത്യച്ചുംബനം.ആഗ്രഹിച്ചതു നേടിയ ഒരു വിജയിയുടെ ഭാവമായിരുന്നു അവന്റെ മുഖത്തുണ്ടായിരുന്നതെനിക്കു തോന്നി.അതെ തോന്നലാകാം.

അവന്റെ കുഴിമാടത്തിലെയ്ക്കു ഒരു പിടി കുന്തിരിക്കം ഇട്ടു ചാറ്റല്‍മഴയത്തു തിരിഞ്ഞു നടക്കുമ്പോള്‍ അവന്റെ ആ വാക്കുകളായിരുന്നു മനസ്സില്‍.....
"എടാ ജീവിതം ഒരു മരീചികയാണു,അടുക്കുന്തോറും അകലേയ്ക്കു പോകുന്ന വെറും ഒരു തോന്നല്‍.പക്ഷേ മരണം ഒരു യാഥാര്‍ത്യമാണു.ഒരലപം സ്ന്തോഷത്തിനു ശേഷം ഒരുപാടു ദുഖം തരുന്ന ജീവിതം എന്ന മിഥ്യാബോധത്തേക്കാള്‍ ഞാനിഷ്ടപ്പെടുന്നതു,കുറച്ചു നേരത്തെ ദുഖത്തിനു ശേഷം ഒരുപാടു സന്തോഷം തരുന്ന മരണം എന്ന സത്യത്തെയാണു"

സത്യമാണോ ഇതു...ആരോടു ചോദിക്കാന്‍..അവന്‍ പോയില്ലേ....

Wednesday, February 14, 2007

മാളു-ജീവന്‍ അറ്റ്‌ ജിമെയില്‍.കോം

ജീവാ...

നമ്മള്‍ ഈ പരിപാടി തുടങ്ങീട്ടു കുറേ ആയില്ലേ.മെസ്സഞ്ചറിന്റെ വിന്‍ഡൊയില്‍ മാത്രം കണ്ടുള്ള പരിചയം.നമ്മള്‍ എല്ലാം പറഞ്ഞില്ലേ,പങ്കു വച്ചില്ലേ.തമ്മില്‍ ഒരിക്കല്‍ പോലും കാണാതെ,സംസാരിക്കാതെ,കീ ബോര്‍ഡിലൂടെ മാത്രം 3 വര്‍ഷങ്ങള്‍.എന്തേ ഒരിക്കല്‍ പോലും കാണണം എന്നു നീ പറയാതെ ഇരുന്നതു?.വോയിസ്‌ ചാറ്റിനുള്ള എന്റെ റിക്വസ്റ്റ്‌ നീ എന്താടാ സ്വീകരിക്കതെ ഇരുന്നെ.ഇനിയും ഇങ്ങനെ എനിക്കു വയ്യെടാ.നമ്മുക്കു കാണാം..പ്ലീസ്‌...നേരിട്ടു തന്നെ കാണാം.,വരുന്ന പ്രണയദിനത്തില്‍ കായലരികത്തെ ആ പാര്‍ക്കില്‍ ,അകേഷ്യയുടെ കീഴെ അഞ്ചു മണിക്കു നീ വരണം.ഞാന്‍ കാത്തിരിക്കും.

അറിയാം ജീവാ,നീ പറയാറുള്ളതു പോലെ ഇതു പ്രണയമാകില്ല,എങ്കില്‍ കൂടി എനിക്കു നിന്നെ കണ്ടേ പറ്റൂ.നീ ഒരിക്കല്‍ പോലും ചോദിക്കാത്ത എന്റെ പേരും അന്നവിടെ വച്ചു ഞാന്‍ പറയാം.എന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ,ചോദ്യങ്ങളെല്ലാം ഞാന്‍ അല്ലേ ചോദിച്ചിരുന്നതു.അതൊക്കെ പോട്ടെ..നീ വരണം,ഞാന്‍ കാത്തിരിക്കും.

പറയാന്‍ മറന്നു,കഴിഞ്ഞ ദിവസം ഒരു ബ്ലോഗില്‍ സോള്‍മേറ്റിനെക്കുറിച്ചു വായിച്ചു.നമ്മള്‍ അതല്ലേടാ,
മഴത്തുള്ളിയും മണല്‍ത്തരിയും,സോള്‍മേറ്റ്സ്.എന്റെ വട്ട്‌...നിര്‍ത്തെടേടാ..

സ്വന്തം മാളു

മെയ്യില്‍ വായിച്ചു തീര്‍ന്നതും പിറകില്‍ നിന്ന് അരുണ്‍ വലിയ ഒരു ചിരി ചിരിച്ചു...

"സോള്‍മേറ്റ്സ്..തേങ്ങക്കൊലാ..അവള്‍ക്ക്‌ വട്ടായിരിക്കുമെടാ..മുഴുവട്ട്‌.അല്ല്ലേല്‍ നിന്നെ ആരേല്ലും വട്ടാക്കുന്നതു.നീ അതു വിട്‌ ,അപ്പോള്‍ എങ്ങനാ,നീ ഉണ്ടാകില്ലേ,പതിനാലാം തീയതി പാര്‍ട്ടിക്കു.4.30യ്ക്കു സിറ്റി മാളില്‍ കാണാം.ഓക്കെ."

"ഇല്ല ഞാനില്ല.എനിക്കന്നു വേറെ പ്രോഗ്രാമുണ്ട്‌.നിങ്ങള്‍ കൂടിക്കോ.എന്നെ വിട്ടേരേ"

"ഓ,നീയാ പെണ്ണിനെ കാണാന്‍ പോകുവായിരിക്കും.നീ ബെറ്റു വച്ചോ അവള്‍ വരില്ല.ഡാ മോനേ ഞാനിതു എത്ര കണ്ടതാ.നീ ഞങ്ങള്‍ടെ കൂടെ വാ.അടിച്ചു പൊളിക്കാടാ"

"നീയെന്തു പറഞ്ഞാലും ഞാനില്ല..പ്ലീസ്‌.എന്നെ നിര്‍ബന്ധിക്കരുത്‌"

"ഓ.ക്കെ.നിന്റെ ഇഷ്ടം.പക്ഷേ ഒരു കാര്യം ഓര്‍ത്തോ അവള്‍ വരില്ല"

ഇതും പറഞ്ഞു അവന്‍ അവന്റെ മുറിയിലേയ്ക്കു പോയി.ഫ്ലാറ്റിലെ എന്റെ മുറിയില്‍ ഞാനൊറ്റയ്ക്കായി.ആ മെയില്‍ ഞാന്‍ ഒന്നു കൂടി വായിച്ചു....

ഞാന്‍ പോകും..എനിക്കു പോകണം.

മൂന്നു വര്‍ഷങ്ങള്‍ക്ക്‌ ഏതൊ ഒരു ചാറ്റുറൂമില്‍ വച്ചു പരിച്ചയപ്പെടുമ്പോള്‍ ഞാനും അവളും ഓര്‍ത്തില്ല,പ്രതീക്ഷിച്ചില്ല ഇങ്ങനെയൊക്കെ ആകുമെന്ന്.ചാറ്റു റൂമിലെ കോമണ്‍ മെസ്സേജുകളില്‍ നിന്നു,ഞങ്ങളുടേതായ്‌ സ്വകാര്യ സന്ദേശങ്ങള്‍..രണ്ടും മൂന്നും താളുകളുള്ള മെയിലുകള്‍.അവള്‍ പറഞ്ഞതു ശരിയാ.ചോദ്യങ്ങള്‍ ചോദിച്ചതൊക്കെ അവളായിരുന്നു.എന്നെക്കുറിച്ചു,എന്റെ ജോലിയെക്കുറിച്ചു,നാടിനെക്കുറിച്ചു,ഇതൊക്കെയായിരുന്നു അദ്യകാലങ്ങളില്‍ അവളുടെ ചോദ്യങ്ങള്‍.പിന്നിട്‌ അവളുടെ സംശയങ്ങളായി..ജീവിതത്തെക്കുറിച്ചു,പ്രണയത്തെക്കുറിച്ചു,സൗഹൃദങ്ങളെ കുറിച്ചു,പിന്നെ എന്തിനെയൊക്കെയോ കുറിച്ചു.സംശയങ്ങള്‍ തീരുമ്പോള്‍ അവള്‍ ഒന്നു ചിരിക്കും :-)...

അറിയില്ല എന്നു പറഞ്ഞാല്‍ അപ്പോള്‍ പറയും,"നിനക്കൊന്നും അറിയില്ല,മണ്ടന്‍"..അതു കേട്ടു ഞാനും ചിരിക്കും :-)

ഒരിക്കല്ലും തോന്നീട്ടില്ല,അവളെക്കുറിച്ചു അറിയണമെന്നു.അവളെ മാളു എന്നു വിളിച്ചപ്പോഴൊക്കെ അവള്‍ പറഞ്ഞിരുന്നു,എന്റെ പേരു അതല്ല എന്നു.എനിക്കും അറിയാമായിരുന്നു അതവളുടെ പേരല്ല എന്നു.എങ്കിലും ഞാന്‍ ചോദിച്ചില്ല.പക്ഷെ ഞാന്‍ അവളോടു പറയാതതായി ഒന്നുമില്ലായിരുന്നു.എന്റെ ദുഖങ്ങള്‍,സന്തോഷങ്ങള്‍ എല്ലാം,എല്ലാം ഞാനവളോടു പറഞ്ഞിരുന്നു.ഒരിക്കല്‍ ഇങ്ങനെ എന്തോ കേട്ടിട്ടവള്‍ ചോദിച്ചു.."എടാ നമ്മള്‍ പ്രണയത്തിലാണോ?"

ഉത്തരം കൊടുക്കാന്‍ എനിക്കുമറിഞ്ഞു കൂടായിരുന്നു.അന്നാദ്യമായിയാണു ഞാനും അതു ചിന്തിച്ചതു.ഇതു പ്രണയമാണോ..അതെ എന്നൊരുത്തരം പറയാന്‍ ഞാനിഷ്ടപ്പെടിരുന്നുവെങ്കിലും,എന്റെ മനസ്സതനുവദിച്ചില്ല.അന്നു ഞാനവള്‍ക്കു നള്‍കിയ ഉത്തരം ഇതായിരുന്നു.

"അല്ല മാളു,നമ്മള്‍ പ്രണയത്തില്‍ അല്ല.ഇതും അതിലും വലുതെന്തോ ആണു.നമ്മുക്കു നിര്‍വച്ചിക്കാന്‍ കഴിയാത്ത എന്തോ ഒന്നു.പ്രണയത്തെക്കാള്‍ സുന്ദരമല്ലേ ഇത്‌.ഒരിക്കല്ലും കാണാതെ,തമ്മില്‍ സംസാരിക്കാതെ നമ്മള്‍ അടുത്തുവെങ്കില്‍ ഇതു തീര്‍ച്ചയായും പ്രണയമല്ല."

ഇതിനവള്‍ കാര്യമായ്‌ മറുപടി ഒന്നും പറഞ്ഞില്ല. :-) ഇത്രയും മാത്രം.എനിക്കന്നു തോന്നി,അവളെന്നെ സ്നേഹിക്കുന്നുണ്ടെന്നു.എന്റെ സ്നേഹം അവള്‍ ആഗ്രഹിക്കുന്നുണ്ടെന്നു.പക്ഷേ അതംഗീകരിക്കാന്‍ അന്നു മടിയായിരുന്നു...പിന്നീട്‌ അവള്‍ അതു ചോദിച്ചിട്ടുമില്ല........

14/02/2007

അവള്‍ കേള്‍ക്കാന്‍ അഗ്രഹിക്കുന്നതു ഇന്നവളോടു പറയാണം.ഈ ഭൂമിയിലെ എന്തിനേക്കാളും ഞാന്‍ അവളെ സ്നേഹിക്കുന്നുണ്ടെന്നു അവളോടു പറയണം.ഇതായിരിക്കണം ഞാനവള്‍ക്കു നല്‍കുന്ന വാലന്റൈന്‍ ഗിഫ്റ്റ്‌.ഇങ്ങനെ തീരുമാനിച്ചു കൊണ്ടാണു ഞാന്‍ ദിവസം ആരംഭിച്ച്തു.എന്നും കാണുന്നതൊക്കെ ഇന്നു പുതിയതായി തോന്നുന്നു.ചുറ്റിലും പുതിയ വര്‍ണ്ണങ്ങള്‍.എല്ലാം മാറിയിരിക്കുന്നതു പോലെ ....ഞാന്‍ പ്രണയത്തിലാണു എന്നു ഉറക്കെ വിളിച്ചു പറയണമെന്നു തോന്നിയെനിക്കു.അവളെ കാണാന്‍ എങ്ങനെയിരിക്കും,അവളുടെ ശബ്ദം എങ്ങനെയാക്കും,സംശയങ്ങള്‍ തന്നെയായിരുന്നു മനസ്സ്‌ മുഴുവന്‍.അതു കൊണ്ടാകാം ദിവസം പെട്ടന്നു കടന്നു പോയി.4.30 മണിക്കു ഓഫീസില്‍ നിന്നിറങ്ങി.കൃത്യം അഞ്ചിനു തന്നെ ഞാനവിടെത്തി.പ്രണയദിനമായതു കൊണ്ടാകും പതിവില്ലാത്ത ഒരു തിരക്കായിരുന്നു അവിടെ.അകേഷ്യയുടെ കീഴിലുള്ള ബെഞ്ചില്‍ ഞാനവളെയും കാത്തിരുന്നു.......

ഇരുട്ടത്തു ആളൊഴിഞ്ഞ നഗരത്തിലൂടെ തിരിച്ചു വാസസ്ഥലത്തേയ്ക്കു നടക്കുമ്പോള്‍ മനസ്സില്‍ ഒരു നിസ്സംഗത ആയിരുന്നു.ഞാന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു.അല്ലെങ്കില്‍ അവള്‍ക്കു എന്തോ സംഭവിച്ചിരിക്കുന്നു.ആദ്യത്തെതു സംഭവിച്ചിട്ടുണ്ടാകണേ എന്നായിരുന്നു മനസ്സില്‍,..കാരണം അവള്‍ക്കു വേദനിക്കരുതല്ലോ,,,ഫ്ലാറ്റിലെത്തിയപ്പോള്‍ അരുണ്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...എപ്പോഴാണു ഉറങ്ങിയതെന്നറിയില്ല.

കാലത്തെ പത്രം വായിക്കാന്‍ ഇരുന്നപ്പോഴും അവന്‍ എന്തൊ പറയുന്നുണ്ടായിരുന്നു,ചെവി കൊടുത്തില്ല.

പത്രത്തിന്റെ പേജുകള്‍ മറിയ്ക്കുന്നതിന്റെയിടയ്ക്കാണു ആ ഒരു ഫോട്ടൊയും വാര്‍ത്തയും കണ്ടതു.ഇന്നലെ വൈകിട്ടു എം.ജി റോഡില്‍ ബസ്സില്‍ നിന്നു തെറിച്ചു വീണു പെണ്‍കുട്ടി മരിച്ച വാര്‍ത്തയാണു.ഒലീവിയ ഫെര്‍ണ്ണാന്‍ഡസ്സ്‌. എന്നായിരുന്നു ആ കുട്ടിയുടെ പേരു.വാര്‍ത്ത വായിച്ചു പേജു മറിക്കാന്‍ തുടങ്ങിയപ്പോഴാണു ആ ഫോട്ടൊ ശ്രദ്ധിച്ചതു.എന്തോ ഒരു പരിചയം,എവിടെയോ കണ്ടു മറന്നതു പോലെ..ഇതാണോ എന്റെ മാളു...ആരോടു ചോദിക്കാന്‍,എങ്ങനെ അറിയാന്‍.ആയിരിക്കില്ല എന്നു മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.പക്ഷേ അതു വിശ്വസിക്കാന്‍ എന്തോ മനസ്സു തയ്യാറാകാത്തതു പോലെ..അല്ലാ ഇതവളല്ല..അതു മാളുവല്ലേ,ഇതേതോ ഒരു ആംഗ്ലോ ഇന്ത്യന്‍....ഒലീവിയ ഫെര്‍ണ്ണാന്‍ഡസ്സ്‌.......

പിന്നിടു മാളു മെയില്‍ അയച്ചിട്ടില്ല..എന്നോടു സംശയങ്ങള്‍ ചോദിച്ചിട്ടില്ല...ഞങ്ങള്‍ക്കു മാത്രമായി അവള്‍ ഉണ്ടാക്കിയ മാളു-ജീവന്‍ അറ്റ്‌ ജിമെയില്‍.കോം എന്ന അഡ്രസ്സില്‍ പുതിയ സന്ദേശങ്ങളില്ല എന്നു കാണുമ്പോള്‍ ഞാന്‍ എന്നൊടു തന്നെ പറഞ്ഞു കൊണ്ടിരുന്നു .അതു മാളുവല്ലേ,അന്നു മരിച്ചതു ഏതോ ഒരു ആംഗ്ലോ ഇന്ത്യന്‍....ഒലീവിയ ഫെര്‍ണ്ണാന്‍ഡസ്സ്‌.......

Tuesday, February 13, 2007

അന്വേഷണം...എന്തിനോ,ആര്‍ക്കോ????

ഞാന്‍ അന്വേഷിക്കുന്നു,
കാലത്തിന്റെ കുത്തൊഴുക്കില്‍ എനിക്കു നഷ്ടപ്പെട്ട എന്നെ.
പുതിയ മേച്ചില്‍പുറങ്ങള്‍ തേടി ഞാന്‍ യാത്രയായപ്പോള്
‍ഞാന്‍ മറന്നു വച്ചയെന്നെ
പ്രതീക്ഷിക്കുന്നു,ജീവിതത്തിന്റെ ഒറ്റയടി പാതയിലൂടെ തിരിഞ്ഞു നടക്കുമ്പോള്
‍ഞാന്‍ കേള്‍ക്കുമെന്ന്,എന്റെ സ്വരത്തെ,
ഞാന്‍ തിരിച്ചറിയുമെന്ന്,നഷ്ടപ്പെട്ട എന്നെ

ഒരു പക്ഷേ,
എന്നെ കണ്ടെത്താന്‍ എനിക്കായിലെങ്കില്
‍എന്റെ സ്വരം തിരിച്ചറിയാന്‍ എനിക്കു കഴിയാതെ പോയാല്
‍ഈ പൊയ്‌ മുഖവും പേറി മുന്നോട്‌ എത്ര നാള്???
‍യാന്ത്രികമായി കടന്നു പോകുന്നു ദിനരാത്രങ്ങള്‍,
മഴ പെയ്യാതെ,മഞ്ഞു പൊഴിയാതെ,ഒരു കുളിര്‍ തെന്നല്‍ പോലും വീശാതെ
തരിശു ഭൂമിയും,വരണ്ട കാറ്റും,പൊള്ളുന്ന വെയ്യിലും
മാത്രമായി എത്ര നാള്‍...???
ഒരിക്കല്‍ ഇവിടെയുംമഴ പെയ്യ്തിരുന്നു,മഞ്ഞു പൊഴിഞ്ഞിരുന്നു,തെന്നല്‍വീശിയിരുന്നു
ഇനി ഒരിക്കല്ലും ഇല്ല ഇങ്ങോട്‌,
എന്നു പറഞ്ഞു നിങ്ങള്‍ പോയതെന്തിനു,എങ്ങോട്‌?
ഈ പന്ഥാവില്‍,കണ്ട മുഖങ്ങള്‍,കേട്ട ശബ്ദങ്ങള്‍വെറും തോന്നലുകള്‍ മാത്രമോ..
അതൊ എന്നിലെ ഞാന്‍ അവരായി എന്നോടു സംസാരിച്ചതോ,
കേവലം പൊയ്‌ മുഖങ്ങളോ??

കാലം ഇനിയും മുന്നോട്‌...സ്വപ്നം കാണുന്നു
മഴ പെയ്യുന്ന,മഞ്ഞു പൊഴിയുന്ന,ഇളംകാറ്റ്‌ വീശുന്ന
ആ ഭൂമിയെ....
പ്രതീക്ഷിക്കുന്നു ആ നല്ല നാളുകളെ
അന്വേഷിക്കുന്നു എന്നെ....

Thursday, February 8, 2007

മരണത്തെ തേടി.....

വാച്ചില്‍ നോക്കി...സമയം എട്ട്‌.ആരോ പറയുന്നതു കേട്ടു,ട്രെയിന്‍ ഇപ്പോഴേ ലേറ്റാണെന്ന്.അപ്പോള്‍ കുര്‍ളയിലെത്തുമ്പോഴേക്കും രാത്രി ഏഴരയെങ്കിലുമാകും....ഞാന്‍ പുറത്തേക്കു നോക്കി.കൊങ്കണ്‍ പ്രദേശത്തെ ഗ്രാമങ്ങള്‍ ഉണരുന്നതേയുള്ളു.ദൂരഗ്രാമങ്ങളിലേയ്ക്കു വെള്ള്തത്തിനയി പോകുന്ന സ്ത്രീകളുടെ നീണ്ട നിര ഇടയ്ക്കിടെ കാണാം.

ട്രെയിനിന്റെ വേഗത കുറഞ്ഞു,പതിയെ അതു നിന്നു.സ്റ്റേഷന്‍ ഒന്നുമല്ല,എന്താണെന്ന് അറിയാന്‍ ഞാന്‍ വാതില്‍ക്കലേയ്ക്കു ചെന്നു.ട്രാക്കില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്‌.ആരോ ട്രെയിനിനു മുന്‍പില്‍ ചാടിയത്രേ....മരണം ഒരിഷ്ട വിഷയമാണെങ്കിലും ആത്മഹത്യ മഹാബോറാണു..തോല്‍പിക്കാന്‍ നടക്കുന്ന മരണത്തിനു സ്വയം കീഴടങ്ങുന്ന ഭീരുത്വം.ആ ശവത്തോട്‌ എനിക്കു പുഛം തോന്നി.ഞാന്‍ തിരിച്ചു സീറ്റില്‍ വന്നിരുന്നു...മയങ്ങാം എന്നു കരുതി ബെര്‍ത്തിലേയ്ക്കു ചാഞ്ഞപ്പോഴാണു ആ മനുഷ്യനെ കണ്ടതു,എതിര്‍വശത്തുള്ള ബര്‍ത്തില്‍.

ചെറുപ്പക്കാരനാണു,താടിയും മുടിയും നീട്ടിയിട്ടുണ്ട്‌.മുഷിഞ്ഞ ഒരു ഖദര്‍ ജുബ്ബയും,നരച്ച ജീന്‍സുമാണു വേഷം.ആകാപ്പാടെ എഴുപതുകളിലേയും മറ്റും ക്യാമ്പസ്‌ ബുദ്ധിജീവികളുടെ രൂപം.ഇന്നും ഇങ്ങനെയുള്ള ആളുകളുണ്ടോ എന്നു മനസ്സിലോര്‍ത്തു ഞാന്‍ ബര്‍ത്തിലേയ്ക്കു ചാഞ്ഞു...

മയക്കം തെളിഞ്ഞു വാച്ചില്‍ നോക്കിയപ്പോള്‍ സമയം പതിനൊന്ന്.എതിര്‍വശത്തെ സീറ്റില്‍ ആ മനുഷ്യന്‍ ഇരിക്കുന്നുണ്ട്‌.കയ്യില്‍ എതൊ തടിച്ച ഒരു പുസ്തകവുമുണ്ട്‌.ഞാന്‍ പുറത്തേയ്ക്ക്‌ നോക്കി.നോക്കെത്താ ദൂരത്തോളം വരണ്ടു കിടക്കുന്ന കൃഷി സ്ഥലങ്ങള്‍.ആ വരള്‍ച്ച മനസ്സിനേയും ബാധിക്കുന്നതു പോലെ തോന്നി..ഞാന്‍ വെറുതെ ആ മനുഷ്യനെ നോക്കി.സാധരണ യാത്ര ചെയ്യുമ്പോള്‍ കഴിവതും ആരെയും പരിചയപ്പെടാറില്ല,ഇങ്ങോട്‌ വന്നു പരിചയപ്പെടുന്നവരെയൊഴിച്ച്‌.ആരെയും പിന്നിട്‌ ഓര്‍ക്കാറുമില്ല.എന്നാല്‍ ഇയാളെ പരിചയപ്പെടണമെന്നു മനസ്സു പറയുന്നു.

"എന്താ വായിക്കുന്നത്‌?"

ഞാന്‍ ചോദിച്ചു.മറുപടി പറയാതെ അയാള്‍ പുസ്തകം എന്റെ നേര്‍ക്കു നീട്ടി..ഞാന്‍ വാങ്ങി അതിന്റെ പുറംചട്ട നോക്കി.ഏതോ ഒരു വിപ്ലവപ്രത്യയശാസ്ത്രമാണു.ഞാന്‍ പുസ്തകം തിരികെ നല്‍കി കൊണ്ട്‌ ചോദിച്ചു.

"കാലഹരണപ്പെട്ടില്ലേ ഇതെല്ലാം?"

ചോദ്യം ഇഷ്ടപ്പെടാത്തതു കൊണ്ടാകാണം അയാള്‍ മറുപടി ഒന്നും പര്‍ഞ്ഞില്ല.

"എന്താ പേരു?"

"മുസാഫിര്‍".അതു കേട്ടപ്പോള്‍ ആദ്യം മനസ്സിലേയ്ക്കു വന്നതു ആ പഴയ പാട്ടാണു,മുസഫിര്‍ ഹൂ യാരോം.ഞാന്‍ അതു പതിയെ മൂളി.അയാള്‍ ഒന്നു പുഞ്ചിരിച്ചു.

"എന്തു ചെയ്യുന്നു?"

"ഞാന്‍ ഒരു സഞ്ചാരിയാണു".ആ ഉത്തരം എന്നെ ഒന്നു അതിശയിപ്പിച്ചു.കാരണം ആദ്യമായാണു ഒരാള്‍: താന്‍ സഞ്ചാരിയാണെന്നു എന്നോട്‌ പറയുന്നത്‌

"ഇപ്പോള്‍ എങ്ങോടാണു?"

"മരണത്തിലേയ്ക്കു",ആ ഉത്തരത്തില്‍ ഞാന്‍ ഒന്നു ഞെട്ടി.ഞെട്ടല്‍ കണ്ടിട്ടാവാണ്ണം അയാള്‍ പറഞ്ഞു "മരണം തേടിയാണു".

ഇതു വട്ടു തന്നെ,ഞാന്‍ മനസ്സിലോര്‍ത്തു.അയള്‍ തുടര്‍ന്നു "ഈ ലോകത്തില്‍ എല്ലാത്തിനും ഒരു ഉറവിടമുണ്ട്‌.മഴ മേഖത്തില്‍ നിന്ന്,വെയ്യില്‍ സൂര്യനില്‍ നിന്ന്,മരം വിത്തില്‍ നിന്ന്.പക്ഷേ മരണം മാത്രം എവിടെ നിന്ന് വരുന്നു?"എന്റെ മുന്നിലേക്കു ആ ചോദ്യം എറിഞ്ഞിട്ട്‌ അയാള്‍ നിര്‍ത്തി.

"എവിടെ നിന്നു വരുന്നു?"ഞാന്‍ തിരിച്ചു ചോദിച്ചു.

"ഞാനോ മരണമോ?"

"രണ്ടും".എന്റെ മറുപടി കേട്ട്‌ അയാള്‍ ഒന്നു ചിരിച്ചു.പിന്നെ തുടര്‍ന്നു.

"ഞാനും മരണവും ഒരു പോലെയാണു.ഞാന്‍ എവിടെ നിന്നു വരുന്നു,എനിക്കറിയില്ല.എങ്ങോട്‌ പോകുന്നു.അതും എനിക്കറിയില്ല.മരണവും അങ്ങനെ തന്നെ.അതു എവിടെ നിന്നോ വരുന്നു.എങ്ങോടോ പോകുന്നു.അതിനിടയ്ക്കു ആരെയൊക്കെയോ വേദനിപ്പിക്കുന്നു,ആരെയൊക്കെയോ സന്തോഷിപ്പിക്കുന്നു."

മരണം പണ്ടേ ഒരിഷ്ടവിഷയമായ എനിക്കു ആ മനുഷ്യനോട്‌ കൂടുതല്‍ സംസാരിക്കാന്‍ തോന്നി.

"മരണത്തെ പേടിയില്ലേ?"ഞാന്‍ ചോദിച്ചു.

"ആര്‍ക്കും മരണത്തെ പേടിയില്ല.പേടിയും വിഷമവും ഒക്കെ ലോക്റ്റത്തെ പിരിയുന്നതിലാണു.എനിക്കീലോകം വിടാന്‍ ഒരു മടിയുമില്ല.അതു കൊണ്ടു തന്നെ മരണത്തെ പേടിയുമില്ല..പക്ഷേ ഇപ്പോള്‍ തോന്നുന്നു മരണത്തെ ഒരിക്കല്ലും എനിക്ക്‌ കണ്ടെത്താന്‍ കഴിയില്ലെന്ന്."

ഇതു പറഞ്ഞു അയാള്‍ പുറത്തെയ്ക്കു നോക്കി.പിന്നെ ഒരു നീണ്ട മൗനമായിരുന്നു.ഞാനും പിന്നെ ഒന്നും ചോദിച്ചില്ല.ട്രെയിന്‍ രത്നഗിരി എത്താറായി.

"ഞാന്‍ ഇവിടെ ഇറങ്ങും"അയാള്‍ പറഞ്ഞു.

"എന്തേ ഇവിടെ?"

"ഇവിടം വരെ ടിക്കറ്റ്‌ എടുക്കാനേ പണം ഉണ്ടായിരുന്നുള്ളു"

ട്രെയിന്‍ രത്നഗിരി എത്തി..ഇറങ്ങുന്നതിന്നു മുന്‍പ്‌ ഞാന്‍ ചോദിച്ചു.
"എന്താ മരണത്തെ കണ്ടെത്താന്‍ കഴിയില്ല എന്നു പറഞ്ഞതു?"

അയാള്‍ ഒന്നു ചിരിച്ചു.


"കാരണം വളരെ നിസ്സാരമാണു.മരണം എന്നൊന്നില്ല.മറിച്ചുള്ളത്‌ ജീവനാണു.അതില്ലാത്ത ഒരവസ്ഥ മാത്രമാണു മരണം."

ഇതു പറഞ്ഞു അയാള്‍ നടന്നു നീങ്ങി.രത്നഗിരിയിലെ പ്രശസ്തമായ മാമ്പഴ തൊട്ടങ്ങളിലൂടെ ദൂരേയ്ക്കു....

പച്ച വെളിച്ചം..ടെയിന്‍ നീങ്ങിത്തുടങ്ങി...

മഞ്ഞുത്തുള്ളികള്‍.....

ഇതു മഞ്ഞുത്തുള്ളികളാണു...പ്രഭാതത്തെ സ്വാഗതം ചെയ്തു കൊണ്ട് രാത്രി പൊഴിക്കുന്ന കണ്ണുനീര്‍ത്തുള്ളികള്‍....
ഇതില്‍ വിരഹത്തിന്റെ നോവുണ്ട്,പ്രണയത്തിന്റെ ആര്‍ദ്രതയുണ്ട്,സുഹ്രുത്തുബന്ധത്തിന്റെ സന്തോഷമുണ്ട്,കഴിഞ്ഞു പോയ കാലത്തിന്റെ സുഖമുള്ള ഓര്‍മ്മകളുണ്ട്....ഇതില്‍ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,എനിക്കൊപ്പം നിങ്ങളില്‍ ആരോക്കെയോയുണ്ട്....

ഒരല്പം എന്നെക്കുറിച്ച്...എപ്പോഴൊക്കെയോ,എന്തൊക്കെയോ എഴുതണമെന്നു കരുതിയിടുണ്ട്.പക്ഷേ എഞ്ചിനീയറിംഗ് കോളേജിന്റെ തിരക്കുകളില്‍ പലപ്പോഴും കഴിയാതെ പോകുന്നു.എഴുതിയവ പലരെയും കാണിക്കാന്‍ പറ്റാതെ പോകുന്നു.

ഇനി ഇതാകട്ടെ എന്റെ താളുകള്‍,എന്റെ മനസ്സിന്റെ പ്രതിഭലനങ്ങള്‍.ഇവിടെ കവിതകള്‍ ഉണ്ടാകാം,കഥകളുണ്ടാകാം,പേരിട്ടു വിളിക്കാന്‍ കഴിയാത്ത കുത്തികുറികലുകളുണ്ടാകാം...എല്ലാം നിങ്ങളുടെ മുന്നിലേയ്ക്കു സമര്‍പ്പിക്കുന്നു....

സ്നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം

മൃദുല്‍.....