Showing posts with label ഫെയ്സ്ബുക്ക് കുറിപ്പുകള്‍. Show all posts
Showing posts with label ഫെയ്സ്ബുക്ക് കുറിപ്പുകള്‍. Show all posts

Monday, December 4, 2017

മൂവാറ്റുപുഴക്കാരനായ ഹബീബ് മുഹമ്മദ് എന്ന അബി

മൂവാറ്റുപുഴക്കാരനാണു ഹബീബ് മുഹമ്മദ് എന്ന അബി..
ഒന്നര കിലോമീറ്റര്‍ മാറിയാണു വീടെങ്കിലും കൂടുതലും കണ്ടിട്ടുള്ളത് വേദികളിലും,സ്ക്രീനിലുമാണു.കാരണം ഓര്‍മ്മ വയ്ക്കുന്ന കാലത്തേ അദ്ദേഹം തിരക്കുള്ള താരമാണു.പരിചയമൊന്നുമില്ലെങ്കിലും ടീവിയിലും സ്ക്രീനിലുമൊക്കെ കാണുമ്പോള്‍ അന്നും ഇന്നും "അബി മൂവാറ്റുപുഴക്കാരനാട്ടോ" എന്നു അഭിമാനത്തോടെയും സന്തോഷത്തോടെയും പറയുന്ന ഒരുപാട് പേരുണ്ട് മൂവാറ്റുപുഴയില്‍ ,ഞാനുള്‍പ്പെടെ.

Monday, May 29, 2017

സച്ചിന്‍ : എ ബില്യണ്‍ ഡ്രീംസ്

സച്ചിന്‍ : എ ബില്യണ്‍ ഡ്രീംസ്

കാണുന്നതിനു മുന്‍പ് വായിച്ച് ഒരുപാട് നിരൂപണങ്ങളില്‍ തീയറ്ററിലിരുന്നു കോരിത്തരിച്ചതിന്റെയും കണ്ണു നിറഞ്ഞതിന്റെയും വിവരണങ്ങള്‍ ഉണ്ടായിരുന്നു.എഴുതുന്ന കുറിപ്പിന്റെ ഭംഗി കൂട്ടുന്നതിനു വേണ്ടി ചേര്‍ത്തതായിരിക്കും ആ വിവരണങ്ങള്‍ എന്നായിരുന്നു എന്റെ ധാരണ.കാരണം തന്റെ കരിയറിലൂടെ കോരിത്തരിപ്പിച്ചതിനും കണ്ണു നിറച്ചതിനുമപ്പുറം എന്താണു ഇനി അയാള്‍ക്ക് ഒരു ഡോക്യുമെന്ററിയിലൂടെ പറയാനും കാണിക്കാനുമുള്ളതു എന്നായിരുന്നു സംശയം മുഴുവന്‍.

Thursday, February 16, 2017

നന്മമരങ്ങളുടെ തണുപ്പുള്ള തണലുകള്‍


മൂവാറ്റുപുഴയില്‍ നിന്നു പത്ത്-പന്ത്രണ്ട് കിലോമീറ്റര്‍ മാറി ഞങ്ങള്‍ക്കൊരു ചെറിയ തോട്ടമുണ്ട് - തോട്ടം എന്നു പറഞ്ഞൂടാ,റബ്ബര്‍ വച്ചേക്കുന്ന ഒരു ചെറിയ പറമ്പ്.ബിജു ചേട്ടനാണു അവിടുത്തെ റബ്ബര്‍ വെട്ടുന്നതും,ബാക്കി കാര്യങ്ങളൊക്കെ നോക്കുന്നതും.പറമ്പിലെ വെടി തീരാറായ മൂന്നു തെങ്ങില്‍ കയറാന്‍ ആളെ കിട്ടി എന്ന സന്തോഷ വാര്‍ത്ത ബിജു ചേട്ടന്‍ അറിയിച്ചതനുസരിച്ചാണു കഴിഞ്ഞ് ആഴ്ച്ച അങ്ങോട്ടേയ്ക്ക് പോയത്.കാലത്തെ അങ്ങെത്തിപ്പോ ബിജു ചേട്ടന്‍ എത്തീട്ടില്ല.ജിമ്മില്‍ പോക്കും,പരിപാടീം പനി-ചുമ ഇത്യാദി വ്യാധികള്‍ കൊണ്ട് മുടങ്ങിയിരിക്കുന്നത് കൊണ്ട് പറമ്പിലൂടെ ഒന്നു നടന്നേക്കാം എന്നു കരുതി,കരിയിലകള്‍ക്കിടയിലൂടെ ഒരു നടപ്പ് നടന്നു.

Wednesday, February 1, 2017

രണ്ടു മരണങ്ങളും, അവയുടെ രാഷ്ട്രീയവും

ബഡ്ജറ്റ് പ്രഖ്യാപനങ്ങളുടെ വിശകലനങ്ങളില്‍,പാചകവാതക വില വര്‍ദ്ധനവിനൊപ്പം മുങ്ങി പോയേക്കാവുന്ന മറ്റൊരു വാര്‍ത്ത ഈ.അഹമ്മദിന്റെ മരണമാണു.വിലവര്‍ദ്ധനവിപ്പോള്‍ ഒരു റുട്ടീന്‍ സംഭവമായത് കൊണ്ട് ശീലമായിരിക്കുന്നു.പക്ഷേ ഈ.അഹമ്മദിന്റെ മരണത്തേക്കാള്‍ അലോസരപ്പെടുത്തുന്നത് ,ആ മരണം പ്രഖ്യാപിക്കപ്പെടുന്നതിനു മുന്‍പ് ആശുപത്രിയില്‍ നടന്ന സംഭവങ്ങളാണു.

Sunday, October 23, 2016

ലൗ ക്രൂസേഡ് !

ഓഫീസില്‍ ഫൂസ്ബോള്‍ കളിച്ചിരുന്നതിന്റെ ഇടയ്ക്കാണു കൈയ്യില്‍ മടക്കി പിടിച്ച ഒരു നിസ്കാരപായയുമായി ഒരു സഹപ്രവര്‍ത്തക അങ്ങോട്ടേയ്ക്ക് വന്നത്.ഫൂസ്ബോള്‍ ടേബിള്‍ വച്ചിരിക്കുന്ന വരാന്തയുടെ ഒരറ്റത്തേയ്ക്ക് മാറിയുള്ള ഒരൊഴിഞ്ഞ മുറിയാണു മുസ്ലീം സഹോദരങ്ങള്‍ അവരുടെ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കാറു.ഞങ്ങള്‍ വഴിമാറി കൊടുത്തപ്പോള്‍ ശാന്തമായ ഒരു പുഞ്ചിരിയോടെ അവര്‍ പ്രാര്‍ത്ഥനാ മുറിയിലേയ്ക്ക് പോയി.റമദാന്‍ കാലത്ത് ഓഫീസ് പാന്‍ട്രിയില്‍ നോമ്പുതുറയ്ക്കായി ഒരുമിച്ച് കൂടുന്നവരുടെയിലും വ്രതാനുഷ്ഠാനത്തിന്റെ ക്ഷീണങ്ങളില്ലാതെ ഊര്‍ജ്ജസ്വലതയോടെ ഈ സഹപ്രവര്‍ത്തകയെ കണ്ടിട്ടുണ്ട്.ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും സാധാരണമായ ഈ കാര്യങ്ങള്‍ എന്തിനൊരു കുറിപ്പാകുന്നു എന്ന സംശയം തോന്നി തുടങ്ങിയെങ്കില്‍ - എനിക്കിവരും,ഇവരുടെ കുടുംബവും സാധാരണക്കാരല്ല.