Tuesday, May 29, 2007

ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 2

ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു.ആദ്യ ഭാഗം വായിച്ച പലരും ചോദിക്കുകയുണ്ടായി,എന്തു കൊണ്ടാണു ഞാനദ്ദേഹത്തെ തിരഞ്ഞെടുത്തതു എന്നു.ഞാന്‍ പറഞ്ഞിരുന്നു,ഈ ഇന്റര്‍വ്യൂ ഒരു കോളേജ്‌ മാഗസിനു വേണ്ടിയാണു.തീര്‍ച്ചയായും വിദ്യര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയാണു ജോണ്‍ ബ്രിട്ടാസ്‌ എന്നെനിക്കു തോന്നുന്നു.മാത്രമല്ല അദ്ദേഹത്തിന്റെ ഈ ഒരു ജീവിതയാത്ര,ഒരുപാട്‌ കഠിനാദ്ധ്വാനത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന ഇന്നത്തെ അവസ്ഥ,ഇതിനൊക്കെ അപ്പുറം,ഈ കാണുന്ന എന്റര്‍ടൈന്മെന്റു പരിപാടികള്‍ മാത്രമല്ല യത്ഥാര്‍ത്ഥ മാദ്ധ്യമം എന്നു എന്റെ തലമുറയിലുള്ളവരെ അറിയിക്കുക എന്ന ഒരു ആഗ്രഹവുമാണു എന്നെ ജോണ്‍ ബ്രിട്ടാസിലേയ്ക്കു എത്തിച്ചതു.

അഭിമുഖം തുടരുന്നു....


ചോ:സാര്‍,ബി.എയും എം.എയും എംഫിലും ചെയ്തതു പൊളിറ്റിക്സിലാണു.അന്നത്തെ കാലത്തു ഇര്‍ഹ്റ്റയും വിദ്യഭ്യാസം നേടിയ ഒരു വ്യക്തി സ്വഭാവികമായും ചെയ്യുക,പഠിപ്പിക്കാന്‍ പോകുക,അല്ലെങ്കില്‍ അതു പോലെ ഏതെങ്കിലും മേഖലയിലേയ്ക്കു പോകുക എന്നതാണ്‌.സാറെങ്ങനെയാണു ജേര്‍ണ്ണലിസത്തിലേയ്ക്കു എത്തിയതു?

ഉ:സത്യം പറഞ്ഞാല്‍ പഠിപ്പിക്കാന്‍ പോകാന്‍ ഒന്നു രണ്ടു അവസരങ്ങള്‍ കിട്ടിയതാണു.വേറൊരു രസകരമായ കാര്യം,ഞാന്‍ എഴുതുന്ന പരീക്ഷകളൊക്കെ ജയിക്കും.ഉദാഹരണത്തിനു ഞാന്‍ പി.എസ്‌.സിയുടെ ഒരു ടെസ്റ്റു എഴുതി,അതു ജയിച്ചു.പക്ഷേ 18 വയസ്സായില്ല എന്ന കാരണം കൊണ്ട്‌ എനിക്കാ ജോലി കിട്ടിയില്ല.കിട്ടിയിരുന്നെങ്കില്‍.ഞാന്‍ ചിലപ്പോള്‍ ഇന്നു ഒരു ക്ലര്‍ക്കായി ജോലി നോക്കിയേനെ,അതു പോലെ പിന്നീട്‌,ദില്ലിയില്‍ എത്തിക്കഴിഞ്ഞു പാര്‍ലമന്റ്‌ സെക്രട്ടറിയേറ്റില്‍ അസ്സി.ഡയറക്ടറുടെ ടെസ്റ്റ്‌ എഴുതി.അതും ജയിച്ചു.അന്നു അതിനു പോകണോ എന്നു വലിയ ധര്‍മ്മസങ്കടത്തിലൊക്കെയായിരുന്നു.പക്ഷേ ഞാന്‍ പത്രപ്രവര്‍ത്തനത്തിലേയ്ക്കു എത്തി.അതിനു ശേഷം ഒന്നു രണ്ടു സുഹൃത്തുകള്‍ വഴി,രണ്ടു മൂന്നു സ്ഥലത്തു പഠിപ്പിക്കാനുള്ള അവസരം വന്നതാണു.But I Was not Interested


ചോ:അപ്പോള്‍ സാര്‍ ജേര്‍ണ്ണലിസം Interest ആയതു കൊണ്ടു തന്നെ തിരഞ്ഞെടുത്തതാണു..

ഉ:അതെ,കാരണം എന്താന്നു വച്ചാല്‍ ഒന്നു Monotony ഇല്ല.ഉദാഹരണത്തിനു ഞാന്‍ ഇപ്പോള്‍ നിങ്ങളെ കാണുന്നു,സംസാരിക്കുന്നു.പക്ഷേ ഞാന്‍ പഠിപ്പിക്കുകയായിരുന്നു എങ്കില്‍ ഞാന്‍ എങ്ങനെ നിങ്ങളെ കാണും.അതു പോലെ പഠിപ്പിക്കുന്നവര്‍ കാണുന്നത്‌ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ മാത്രമാണു,പക്ഷേ ഞങ്ങളോ,എത്ര മാത്രം ആളുകളെയാണു കാണുന്നതു.കലകാരന്മാര്‍,എഴുത്തുകാര്‍,രാഷ്ട്രീയക്കാര്‍,അങ്ങനെ അങ്ങനെ.

ചോ:സാര്‍ പഠിച്ച ഒരു മേഖലയില്‍ അല്ല ഇന്നു ജോലി ചെയ്യുന്നതു.അപ്പോള്‍ ഞങ്ങളെ പോലെ മറ്റൊരു മേഖലയില്‍ പഠിക്കുന്നവര്‍ക്കും ഈ രംഗത്തേക്കു വരാമെന്നാണോ?

ഉ:തീര്‍ച്ചയായും,അതില്‍ യാതൊരു സംശയവും വേണ്ട.ഇന്നത്തെ കാലത്തു ജീവിതം എന്നു പറയുന്നതു Inter Disciplinary ആണു.വളരെ Exclusive ആയ ഒരു ജീവിതം ഇന്നു Out Of Fashion ആണു.ഉദാഹരണത്തിനു എത്രയോ Efficient Doctors വളരെ ഉന്നതമായ നിലയില്‍ ജോലി ചെയ്യുന്നവരുണ്ട്‌.അതു പോലെ എഞ്ചിനീയറിംഗ്‌ കഴിഞ്ഞവര്‍,ഇവര്‍ക്കൊന്നും ജേര്‍ണ്ണലിസം അന്യമല്ല.മാത്രമല്ല,ജേര്‍ണ്ണലിസം എല്ലാ മേഖലകളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന ഒരു മേഖലയാണു.അതു കൊണ്ടു മേഖലയല്ല പ്രശ്സം,അതിലേയ്ക്കു വരുന്ന ആളുകളാണു.ആ ജോലി ചെയ്യുവാനുള്ള ഒരു സ്കിലാണു പ്രധാനം.You Can Deviate From Disciplines,No Harm In That


ചോ:സാര്‍ കരിയര്‍ തുടങ്ങിയതു ദേശാഭിമാനിയില്‍ ആണു.ഞാന്‍ കേട്ടിട്ടുണ്ട്‌,ദേശാഭിമാനിയെ ഒരു ജനപ്രിയ മലയാള പത്രം ആക്കുന്നതില്‍ സാറൊക്കെ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നു....


ഉ:ഒരിക്കല്ലുമില്ല,സത്യം,അതിന്റെ കാരണമെന്തെന്നു വച്ചാല്‍,ഞാന്‍ ജോലി ചെയതതു ദില്ലി ബ്യൂറോയിലാണു.അവിടെ വച്ചു അങ്ങനെ സ്ങ്കുചിതമായ രാഷ്ട്രീയമൊന്നു കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല.

പിന്നെ വ്യക്തിപരമായി എനിക്കു കിട്ടിയ ഒരു ഗുണം എന്നു വച്ചാല്‍,നമ്മുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നടന്ന ഒരുപാട്‌ പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കു ,തീരെ ചെറിയ പ്രായത്തില്‍ at the age of 21 എനിക്കു കവര്‍ ചെയ്യാന്‍ എനിക്കു ഭാഗ്യം ലഭിച്ചു.ഉദാഹരണത്തിനു എണ്‍പതുകളുടെ അന്ത്യത്തില്‍ ബോഫേഴസ്‌ കുംഭകോണം,രാജീവ്‌ ഗാന്ധി വധം,ദേശീയ മുന്നണിയുടെ അവിര്‍ഭാവം,ഏകകക്ഷി ഭരണത്തിന്റെ തകര്‍ച്ച,ബാബറി മസ്ജിദിന്റെ ഉദയം,അതിന്റെ തകര്‍ച്ച ,അങ്ങനെ,അതു പോലെ ചെന്നതിന്റെ രണ്ടാം ദിവസം പഞ്ചാബിലേയ്ക്കു ,മുഖ്യമന്ത്രി നായനാരുടെ ഒപ്പം.അങ്ങനെ ഒരുപാട്‌ സംഭവബഹുലമായ കാര്യങ്ങള്‍.ഒരു പക്ഷേ അതൊക്കെയാകാം,ഞാന്‍ എന്ന ജേര്‍ണലിസ്റ്റിനെ രൂപപ്പെടുത്തിയെടുത്തതു.


ചോ:അതു കഴിഞ്ഞു സാറു കൈരളിയിലേയ്ക്കു മാറുകയാണു,As Delhi Bureau Chief,ഒരു Print Media യില്‍ നിന്നു Visual Media യിലേയ്ക്കു മാറാനുള്ള ഒരു കാരണം എന്തായിരുന്നു,.?

ഉ:See,എന്തൊക്കെ പറഞ്ഞാലും,Print എന്നു പറയുന്നതു,Its a medium of past.അതിനിപ്പോഴും വര്‍ത്തമാന കാല ഭാവി പ്രസ്കതിയുണ്ട്‌.പിന്നെ പക്ഷേ ടെലിവിഷന്‍ എന്നു പറയുന്നതു Evolved Medium ആണു.പിന്നെ അന്നത്തെ എന്റെ ഒരു പ്രായം,അതിലേയ്ക്കു adapt ചെയ്യാന്‍ പറ്റുന്നതായിരുന്നു,പിന്നെ അന്നെല്ലാവരും പറഞ്ഞു ഇതൊരെ ബുദ്ധിമുട്ടുള്ള പണിയാണെന്നു,തീര്‍ച്ചയായും അതെ.പക്ഷേ 3-4 മാസത്തെ ഒരു ഹോം വര്‍ക്കിനു ശേഷം I found it very easy


ചോ:സാറു നേരത്തെ പറഞ്ഞു സാര്‍ ഒരു lefitist ആണെന്നു,സാറിന്റെ കരിയറിലും ആ ഒരു ചായവു കാണാം.അതു മനപ്പൂര്‍വം തിരഞ്ഞെടുത്തതാണോ,അതോ അങ്ങനെയങ്ങു സംഭവിച്ചു പോയാതാണോ?


ഉ:നോക്കു മൃദുല്‍,എന്ന സംബന്ധിച്ചിടത്തു ഞാന്‍ പറയാം,എനിക്കു രാഷ്ട്രീയം എന്നു പറയുന്നതു ഒരു Particular രാഷ്ട്രീയ പാര്‍ട്ടിയല്ല.ഉദാഹരണത്തിനു ഞാന്‍ ഇപ്പ്പ്പോള്‍ കൈരളി ടി.വിയില്‍ വര്‍ക്കു ചെയ്യുന്നു.എന്നോട്‌ ഇതു വരെ ഒരു C.P.I(M)കാരനോ C.P.Iകാരനോ ഇന്നതു ചെയ്യണം ഇന്നതു ചെയ്യണ്ട എന്നു പറഞ്ഞിട്ടില്ല.ഇപ്പോള്‍ പുതിയ ചാനല്‍ നോക്കിയാലും,ഞങ്ങള്‍ക്കു ഞങ്ങളുടേതായ ഒരു മാനേജുമെന്റുണ്ട്‌ ,ഒരു ബോര്‍ഡുണ്ട്‌,ഞങ്ങള്‍ അങ്ങനെ പോകുന്നു.


അപ്പോള്‍ രാഷ്ട്രീയം എന്നതു ഒരു Perspective ആണു.ഒരു കാഴച്ചപ്പാടാണു.നമുക്ക്‌ ശരിയെന്നു തോന്നുന്ന കുറച്ചു Idealsനു വേണ്ടി നില കൊള്ളുക.ഉദാഹരണത്തിനു ജാതിയുടെയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ എല്ലാവരെയും കാണുക,എന്റെ അടുത്തു വരുന്നതു ഹിന്ദുവായാലും,ക്രിസ്ത്യാനിയായലും,മുസ്ലീമായലും എനിക്കു ഭാവമാറ്റം ഉണ്ടാകാതെ ഇരിക്കുക.ഇതൊക്കെയാണു എനിക്കു രാഷ്ട്രീയം.ഇതിനെ അംഗീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാകാം,എതിര്‍ക്കുന്നവരുണ്ടാകാം.

Its a set of Egalitarian Values,അതു ചിലപ്പോള്‍ പൊളിറ്റിക്കലാകാം നോണ്‍ പൊളിറ്റിക്കലാകാം.


ചോ:സാര്‍ കൈരളിയില്‍ ചേരുന്നതു 2003 ല്‍ ആണു.ചാനല്‍ തുടങ്ങുന്നതു 2000ല്‍ ആണു.ആദ്യത്തെ രണ്ടു വര്‍ഷം ചാനല്‍ നഷ്ടത്തിലായിരുന്നു.പക്ഷേ 2003 മുതല്‍ ,വലിയ ഒരു വത്യാസം കൈരളിയില്‍ ഉണ്ടായിട്ടുണ്ട്‌.അതിനെക്കുറിച്ച്‌ എങ്ങനെ പ്രതികരിക്കുന്നു?


ഉ:നോക്കു,എല്ലാ കമ്പനിയുടെ ചരിത്രത്തിലും ഇങ്ങനെ ഒരോ നിമിത്തങ്ങളുണ്ട്‌.അതു പോലെ ഞാന്‍ ഒരു നിമിത്തമാണന്നെയുള്ളു.വളരെ മോശമായ ഒരു അവസ്ഥയില്‍ നിന്നു കൈറളിയില്‍ ഒരു Turn സംഭവിക്കുന്നുണ്ട്‌.അതു ഞാന്‍ വന്നതിനു ശേഷമാണെന്ന ഒരു ചാരിതാര്‍ഥ്യം എനിക്കുണ്ട്‌.പക്ഷേ അതു ഞാന്‍ കാരണമാണെന്നു ഞാന്‍ ഒരിക്കലും കരുതുന്നില്ല.ഒരുപാട്‌ പേര്‍,Board,ഉദ്യോഗസ്ഥര്‍ എല്ലാവരും സഹായിച്ചു.


ചോ:ശരിക്കും ഒരു Challenging Role തന്നെയായിരുന്നില്ലേയതു?


ഉ:തീര്‍ച്ചയായും..കാരണം അടുത്ത മാസത്തെ ശമ്പളം എങ്ങനെ കൊടുക്കും എന്നു കരുതിയിരുന്ന ഒരു സമയമുണ്ടായിരുന്നു.പല payments ഉം കൊടുക്കാന്‍ പറ്റാതിരുന്ന ഒരു സമയം.പക്ഷേ അതില്‍ നിന്നൊക്കെ ഞങ്ങള്‍ തിരിച്ചു വന്നു.


ചോ:ഒരുപാടു ശ്രദ്ധേയമായ സംഭവങ്ങള്‍ കൈരളിക്കു വേണ്ടി നേരിട്ടു റിപ്പോര്‍ട്ട്‌ ചെയ്ത ആളാണു സാര്‍,ഉദാഹരണത്തിനു ഗുജറാത്ത്‌ കലാപം,ഗുജാറാത്ത്‌ ഭൂകമ്പം,ഇറഖിലെ സഖ്യസേനയുടെ അധിനിവേശം.ആ അനുഭവങ്ങള്‍ ഒന്നു വിവരിക്കാമോ?


ഉ:അതൊക്കെ വളരെ തീക്ഷ്ണമായ അനുഭവങ്ങളാണു.ഉദാഹരണത്തിനു,ഗുജാറത്ത്‌ ഭൂകമ്പം.ആ സമയത്തൊന്നും നമ്മള്‍ ഹോട്ടലില്‍ അല്ല പുറത്താണു കിടക്കുന്നതു.കാരണം ഭൂമിക്കുലുക്കത്തിനു ശേഷൗം ഒരുപാട്‌ ചെറിയ ചെറിയ പ്രകമ്പനങ്ങള്‍ ഉണ്ടാകുന്നുണ്ടായിരുന്നു.അപ്പോള്‍ നമുക്ക്‌ കാണാം ഹോട്ടല്‍ ഒക്കെ കുലുങ്ങുന്നതു.എത്രയോ ദിവസം Proper Food ഒന്നുമില്ലാതെ.അന്നൊന്നും അതു ഒരു പ്രശനമല്ല.അതിന്റെ ക്ഷീണം ഒക്കെ തോന്നുന്നതു നമ്മള്‍ തിരിച്ചു ദില്ലിയില്‍ എത്തുമ്പോഴാണു.അതു പോലെ ഇറാഖ്‌ റിപ്പോര്‍ട്ടിംഗ്‌.അന്നു കൃത്യമായ യാത്രരേഖകള്‍ പോലുമില്ല.ഇറാഖിലെ വിസയുണ്ട്‌,ഇടയ്ക്കിറങ്ങുന്ന സ്ഥലത്തെയൊന്നും ഉണ്ടായിരുന്നില്ല.പിടിച്ചു പോയാല്‍ അവിടെ തീരും.പക്ഷേ അവിടെ എത്തിക്കഴിയുമ്പോ,പഴയ നാടോടിക്കഥകളിലെ നിധി കണ്ടെത്തുന്ന അവസ്ഥയാണു.വീണ്ടും വീണ്ടും പുതിയ പുതിയ നിധികള്‍ കണ്ടെത്താനുള്ള ആവേശമാണു.പിന്നെ അതിലൊന്നും പേടി എന്നൊരു സംഭവമില്ല.കാരണം നമ്മുടെ തൊട്ടപ്പുറത്തോക്കയാണു മിസ്സെയിലും ഷെല്ലുമൊക്കെ വീഴുന്നതു.പിന്നെ നമ്മുടെ ഒരു പ്രായം...വരുന്നിടത്തു വച്ചു കാണാം എന്ന മനോഭാവം...


ചോ:സാറിന്റെ ഇന്റര്‍വ്യൂസ്‌,Its Filled With Funny And Sarcastic Things,ഇതു സംസാരത്തിനിടയില്‍ വരുന്നതാണോ,അല്ല മനപ്പൂര്‍വ്വം ചേര്‍ക്കുന്നതാണോ,ഒന്നു മയപ്പെടുത്താന്‍ വേണ്ടി?

ഉ:സത്യം പറഞ്ഞാല്‍,ആള്‍ക്കാരെ പരുവപ്പെടുത്തിയെടുക്കുക എന്നു പറയും.(ചിരിച്ചു കൊണ്ട്‌)അതൊരു ബിസിനസ്സ്‌ സീക്രട്ടാണു...


ചോ:ഇതു ഞാന്‍ ചോദിക്കാന്‍ കാരണം,കരണ്‍ താപ്പറുടെ Devil‘s Advocate എന്ന പ്രോഗ്രാമില്‍ ഒരിക്കല്‍ ജയലളിത അതിഥിയായി വരുകയുണ്ടായി.പ്രോഗ്രാം തീരുന്ന സമയം കരണ്‍ താപ്പര്‍ പറഞ്ഞു It Was Nice Talking With You എന്ന്.പക്ഷേ ജയലളിതയുടെ മറുപടി,It was not at all nice talking with you എന്നായിരുന്നു.അങ്ങനെ ഒരു സംഭവം ഒരിക്കലും സാറിന്റെ ഇന്റര്‍വ്യൂകളില്‍ കണ്ടിട്ടില്ല,.അപ്പോള്‍ സാര്‍ ശരിക്കും എല്ലാവരെയും ഒന്നു സുഖിപ്പിച്ചല്ലെ ഇന്റര്‍വ്യൂ ചെയ്യുന്നതു?

ഉ:ഞാന്‍ പറഞ്ഞല്ലോ ആദ്യം തന്നെ.അതിപ്പോ ഇതിന്റെ ഒരു അനാട്ടമി നോക്കിയാല്‍,ഒരാളോട്‌ ഒരു Unpleasent ചോദ്യം ചോദിക്കണമെങ്കില്‍ തന്നെ അതായളുടെ നെറ്റിയില്‍ അടിച്ചു കൊണ്ട്‌ ചോദിക്കണ്ട കാര്യമില്ല.You Have To Get The Answer.ഞാന്‍ നേരത്തെ പറഞ്ഞല്ലോ,ചോദ്യത്തേക്കാള്‍ പ്രധാനം ഉത്തരമാണു.പിന്നെ ഒരു കാര്യം,ആളുകളെ പരുവപ്പെടുത്തിയെടുക്കണം.കാരണം നമ്മുടെ മുന്നില്‍ ഇരിക്കുന്ന ആളെ,ഒന്നോ രണ്ടോ മണിക്കൂര്‍ അവിടെ ഇരുത്തണം.അപ്പോള്‍ അവര്‍ക്കൊരു Comfort Level ഉണ്ടാക്കി കൊടുക്കണം..അതുണ്ടാക്കി കഴിഞ്ഞാല്‍,പിന്നെ നമുക്ക്‌ എന്തും ചോദിക്കാം.ഉദാഹരണം എം.എ ബേബി,എനിക്കു വര്‍ഷങ്ങളായി നേരിട്ട്‌ അറിയാവുന്ന വ്യക്തിയാണു.അദ്ദേഹത്തോട്‌ ഞാന്‍ വളരെ Uncomfortable ആയ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്‌,താങ്കള്‍ നടക്കുന്നതു കണ്ടാല്‍ ഒരോ കക്ഷത്തിലും രണ്ട്‌ മുട്ടകള്‍ വച്ചു നടക്കുന്നതു പോലെയാണല്ലോ,എന്തിനാണു ഇങ്ങനെ മസ്സിലു പിടിക്കുന്നതു എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്‌.എനിക്കു തോന്നുന്നുനില്ല വേറെയാരും അദ്ദേഹത്തോട്‌ അങ്ങനെ ചോദിച്ചിടുണ്ടെന്ന്.പക്ഷേ അദ്ദേഹം അതിനുള്ള ഉത്തരം തരികയും ചെയ്തു.അതു പോലെ ശ്രീ.തോമസ്സ്‌ ഐസ്സകിനോട്‌,താങ്കള്‍ക്ക്‌ മീന്‍ കണ്ടാല്‍ ആക്രാന്തമാണെന്നു കേട്ടിട്ടുണ്ടല്ലോ എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്‌.അപ്പോള്‍ Uncomfortable Questions ചോദിക്കുന്നതിന്റെ അര്‍ത്ഥം Uncomfortness ഉണ്ടാക്കുക എന്നതല്ല.
പിന്നെ Sarcasam,അതു എനിക്കീ ആള്‍ക്കാരെ ഊതുന്നതു ഭയങ്കര ഇഷ്ടമുള്ള കാര്യമാണു.അതെന്റെ ഒരു ഹോബിയാണു.ശരിക്കും ഈ ആക്കുക എന്നു പറയുന്നതു ഒരു കലയാണു,അതു ഞാന്‍ ചെറുപ്പത്തിലെ ശീലിച്ചു പോയതാണു...


തുടരും...


(ചിത്രങ്ങള്‍:ശ്യാം)

Thursday, May 24, 2007

ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 1



"ഹലോ സാര്‍,ഞാന്‍ മൃദുലാണ്‌"


"ആ മൃദുല്‍ ,പറയൂ,എന്തുണ്ട്‌?"




"സാര്‍,ഞാനെപ്പോള്‍ വരണം?"


"ഇപ്പോള്‍ സമയം നാല്‌,ഒരു ആറു മണിക്കു ഇങ്ങെത്തിക്കൊള്ളു,ഡി.എച്‌ റോഡിലെ ഹോട്ടല്‍ ട്രാവങ്കൂര്‍ കോര്‍ട്ട്‌"


"ഒ.ക്കെ സാര്‍,അപ്പോള്‍ ആറു മണിക്കു കാണാം""റൈറ്റ്‌"

അങ്ങനെ ആറു മണിക്കു അതു സംഭവിക്കാന്‍ പോകുന്നു,എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ.ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നതു ചിലറക്കാരനെയൊന്നുമല്ല,കേരളത്തിലെ ഏറ്റവും മികച്ച ഇന്റര്‍വ്യൂവര്‍ ആയ കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസിനെയാണു.ഞങ്ങളുടെ കോളേജ് മാഗസിനു വേണ്ടിയാണു ഈ ഇന്റര്‍വ്യൂ.ഇതു ഒരാഴ്ച്ച മുന്‍പ്‌ നടക്കേണ്ടതായിരുന്നു,തിരുവനന്തപുരത്തു വച്ചു.സാര്‍ തന്നെ ഇങ്ങോട്ട്‌ ചോദിച്ചു,കൊച്ചിയില്‍ വച്ചു കാണുന്നതല്ലേ മൃദുലിനു സൗകര്യം എന്നു.അങ്ങനെയാണു ഈ സമാഗമം കൊച്ചിയിലേയ്ക്കു മാറിയതു.


മൂവാറ്റുപുഴ-കൊച്ചി,ഏറ്റവും കുറഞ്ഞതു ഒന്നര മണിക്കൂര്‍,അപ്പ്പ്പോള്‍ നാലരയക്കെങ്കിലും ഇറങ്ങണം.ഞാന്‍ എന്റെ സുഹൃത്തു ശ്യാമിന്റെ വിളിച്ചു.ശ്യാം ജെ.ബി യുടെ ഒരു ആരാധകനാണു.അങ്ങനെ ഞാനും ശ്യാമും കൂടി കൃത്യം നാലരയ്ക്കു യാത്ര തിരിച്ചു.കൃത്യം ആറു മണിക്കു ഞങ്ങള്‍ ട്രാവങ്കൂര്‍ കോര്‍ട്ടിലെത്തി.റിസപ്ഷനില്‍ വിവരം പറഞ്ഞു.അങ്ങനെ കൃത്യം ആറേ കാലിനു ഞങ്ങളെ റൂം നംബര്‍ 504 ലേയ്ക്കു വിളിപ്പിച്ചു.ആ റൂമില്‍ ഞങ്ങളെ സ്വീകരിച്ചതു സുസ്മേരവദനനായ ജെ.ബി യായിരുന്നു.കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂവിനു തുടക്കം കുറിച്ചു.ആദ്യ ചോദ്യത്തിനു മുന്‍പു തന്നെ അദ്ദേഹം ഇങ്ങോട്ട്‌ പറഞ്ഞു,"ഒന്നും നോക്കണ്ട,നിങ്ങള്‍ക്കു എന്തു ചോദിക്കാം".അതു കേട്ടതോടെ എല്ലാ ടെന്‍ഷനും ഒരു നിമിഷം കൊണ്ട്‌ അലിഞ്ഞില്ലാതെയായി...അതിനു ശേഷം ഒരു മണിക്കൂര്‍,വിവിധ വിഷയങ്ങള്‍,ഒരുപാടു തമാശകള്‍,നര്‍മ്മത്തില്‍ പൊതിഞ്ഞ സത്യങ്ങള്‍...ഇന്റര്‍വ്യൂവിന്റെ പ്രസക്ത ഭാഗങ്ങള്‍...


ചോ:ഞങ്ങളുടെ കോളേജില്‍ സാറിനു ആരാധകന്മാരെക്കാള്‍ കൂടുതല്‍ ആരാധികമാരാണു.സാര്‍ സുന്ദരനാണോ?


ഉ:ഏയ്‌,സൗ ന്ദര്യമൊക്കെ കാണുന്നവരുടെ കണ്ണില്‍ അല്ലേ.പിന്നെ ഞാന്‍ വിരൂപനല്ല എന്നെനിക്കറയാം.ഞാന്‍ സുന്ദരനാണോ എന്നു തീരുമാനിക്കുന്നതു നിങ്ങള്‍ പ്രേക്ഷകരാണു.അതു ഏതു മേഖലയിലാണെങ്കിലും,ഇപ്പോള്‍ സിനിമയിലാണെങ്കില്‍,നമ്മള്‍ അറിയാത്ത ഒരാളെയാണും നാം കാണുന്നതെങ്കില്‍ അയാള്‍ സുന്ദരനാണെന്നു നമ്മള്‍ പറയില്ല.ഇതു യൂണിവേഴസലായ ഒരു കാര്യമാണു,5% മാത്രമാണു ഒരാളുടെ രൂപത്തിനു അയാളുടെ സൗ ന്ദര്യത്തില്‍ പങ്കുള്ളു.ബാക്കി 95% അയാളുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളാണു അയാള്‍ സുന്ദരനാണോ അല്ല്ലയോ എന്നു തീരുമാനിക്കുന്നതു.


ചോ:സാര്‍ എന്തു പ്രോഗ്രാം ചെയ്യുമ്പോഴും,ആരെ ഇന്റര്‍വ്യൂ ചെയ്യുമ്പോഴും,സാര്‍ വളരെ പ്ലെസന്റാണു.എന്താണു ഈ ഒരു പ്രസന്നതയുടെ രഹസ്യം?


ഉ:(ചിരിച്ചു കൊണ്ടു)എനിക്കു ലോകത്തോട്‌ യാതൊരു ശത്രുതയുമില്ല.പിന്നെ എനിക്കു ആരോടും ഒരു പുചഛവുമില്ല.സാധരണ നമ്മുടെ മുഖഭാവം അണ്‍പ്ലെസന്റ്‌ ആകുന്നതു നമ്മുക്ക്‌ ആരൊടെങ്കിലും വൈരാഗ്യം ഉണ്ടാകുമ്പോള്‍,അല്ലെങ്കില്‍ ആരോടെങ്കിലും പുചഛം തോന്നുമ്പോള്‍ ഒക്കെയാണു.ഈ രണ്ടു കാര്യങ്ങളാണു മനുഷ്യന്റെ മുഖത്തെ മസിലുകളെ മോശമാക്കുന്നതു.അപ്പോള്‍ നമ്മുക്ക്‌ ആരോടും ഈ രണ്ടു കാര്യങ്ങള്‍ ഇല്ലെങ്കില്‍ സ്വാഭാവികമായും നമ്മള്‍ പ്ലെസന്റായിരിക്കും,


ചോ:പക്ഷേ,സാറിന്റെ ഈ ഒരു ഭാവം,അല്ലെങ്കില്‍ ചോദ്യം ചോദിക്കുമ്പോള്‍ ഉള്ള വളരെ കൂള്‍ ആയ സ്വഭാവം,സാറു ചോദിക്കുന്ന ചോദ്യങ്ങളുടെ കൃത്യത ഒരു പരിധി വരെ കുറയ്ക്കുന്നില്ലെ,അല്ലെങ്കില്‍ ലഭിക്കേണ്ട ഉത്തരങ്ങളുടെ സീരിയസ്സനെസ്സ്‌ കുറയ്ക്കുന്നില്ലേ?


ഉ:അടിസ്ഥാനപരമായി ഇന്റര്‍വ്യൂവിന്റെ ഉദ്ദേശം,നമ്മള്‍ ചോദ്യങ്ങളില്‍ സായൂജ്യമടയുക എന്നതല്ല.ഇന്റര്‍വ്യൂവിന്റെ ഉദ്ദേശം എന്നു പറയുന്നതു ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടുക എന്നുള്ളതാണു.വേണമെങ്കില്‍ എനിക്കു വളരെ സീരിയസ്സു കുറെ ഡയലോഗുകള്‍ ഇറക്കി ചോദ്യങ്ങള്‍ ചോദിക്കാം.പക്ഷേ ചോദ്യങ്ങളുടെ പര്‍പ്പസ്‌ എന്നു പറയുന്നതു To Extract എന്നതാണു.നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു നല്ല ഉത്തരങ്ങള്‍ കിട്ടണമെങ്കില്‍ ,ആരോടു ചോദ്യം ചോദിച്ചോ അവരെ ഒരു Comfort Level ല്‍ എത്തിക്കണം.കാരണം ചോദ്യങ്ങള്‍ക്കു അങ്ങനെ തന്നെ നിലനില്‍പ്പില്ല.ഉദാഹരണത്തിനു കണക്ക്‌ എന്ന വിഷയം.അതിനു നില നില്‍പ്പുണ്ടാക്കുന്നതു അതു Physics,Chemistry തുടങ്ങിയ മറ്റു വിഷയങ്ങളില്‍ ഉപയോഗിക്കുമ്പോഴാണു.അതു പോലെ തന്നെയാണു ചോദ്യങ്ങളും,അവ പൂര്‍ണ്ണമാകുന്നതു അതിനുള്ള ഉത്തരങ്ങള്‍ കൂടി കിട്ടുമ്പോഴാണു.വേണമെങ്കില്‍ പരിണിത പ്രജ്ഞരല്ലാത്തെ ആളുകളെ പെട്ടന്നു ഒരു ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കാം,പക്ഷേ,നമ്മള്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആളുകളെല്ലാം തന്നെ പത്തോ,ഇരുപതോ വര്‍ഷങ്ങളായി സാമൂഹിക,സാംസ്കാരിക രംഗങ്ങളില്‍ തുടരുന്നവരാണു.ഇതു പോലുള്ള ഒരുപാടു ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കിയവരുമാണു.അവരെയൊക്കെ പെട്ടന്നു ഒരു ചോദ്യം ചോദിച്ചു കുടുക്കാം എന്നുള്ളതു ഇരുപതു വര്‍ഷം മുന്‍പ്‌ ഞാന്‍ ജേര്‍ണ്ണലിസം തുടങ്ങിയ കാലത്തു എനിക്കുണ്ടായിരുന്ന അബദ്ധധാരണകളായിരുന്നു.ഉദാഹരണത്തിനു ശ്രീ ശ്രീ രവിശങ്കര്‍,അദ്ദേഹത്തോടു ഞാന്‍ വളരെ ഷാര്‍പ്പായ ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി,പക്ഷേ അതിനൊക്കെ അദ്ദേഹം കൃത്യമായ ഉത്തരങ്ങള്‍ നല്‍കി.അതു കൊണ്ടു ഇന്റര്‍വ്യൂ എന്നു പറയുന്നതു ഒരിക്കലും കത്തി എടുത്തു കുത്തുകയല്ല.അങ്ങനെ കത്തി എടുത്തു കുത്തിയാല്‍ പിന്നെ ഉത്തരമില്ല.



ചോ:സാറിന്റെ ചെറുപ്പകാലം കണ്ണൂരിലാണു,കണ്ണൂരിലെ ഒരു കര്‍ഷക കുടുംബത്തിലാണു സാറു ജനിച്ചതു.ആ കാലത്തെ കുറിച്ചു സാറു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌ "“There is nothing remarkable about my parents or family. I had a simple and ordinary childhood and I grew up just like any other boy who wanted to grow up, have a job and to settle down in life. Whatever I have achieved is by sheer hard work.” .ആ കാലത്തെ കുറിച്ചു ഒന്നു വിശദീകരിക്കാമോ?


ഉ:ഞാന്‍ ആ പറഞ്ഞതിനു വലിയ അര്‍ത്ഥങ്ങള്‍ ഒന്നും കൊടുക്കേണ്ട കാര്യമില്ല.ഞാന്‍ ഉദ്ദേശിച്ചതു ഇത്രയുമുള്ളു,ഞാന്‍ ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നു വന്ന വ്യക്തിയാണു.ഇന്നും ഞാന്‍ വളരെ Nostalgic ആകുന്ന ഒരു കാര്യമാണതു.വലിയ ഒരു Investment നടത്തിയൊന്നുമല്ല എന്നെ പഠിപ്പിച്ചതു.അക്കാലത്തെ ഒരു ലോവര്‍ മിഡില്‍ ക്ലാസ്സ്‌ ഫാമിലിയിലെ കുട്ടികള്‍ പഠിക്കുന്ന പോലെ തന്നെയാണു ഞാനും പഠിച്ചതു.ഒരു നാലാം ക്ലാസ്സ്‌,അഞ്ചാം ക്ലാസ്സ്‌ വരെ ചെരിപ്പിടാതെ ഞാന്‍ സ്കൂളില്‍ പോയിട്ടുണ്ട്‌.പൊട്ടിയ സ്ലേറ്റില്‍ എഴുതിയും,ബട്ടണ്‍ പോയ ട്രൗസര്‍ ഒരു കെട്ടിട്ടു ഉപയോഗിച്ചുമൊക്കെ.അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നതു ഇതാണു, ഒരു വലിയ Legacy എനിക്കില്ല.അചഛന്‍ കളക്ടര്‍,അമ്മ അദ്ധ്യാപിക,നിറയെ പുസ്തകങ്ങള്‍ അടുക്കി വച്ച ഒരു ലീവിംഗ്‌ റൂം,അങ്ങനെയൊരു Legacy എനിക്കില്ല.There was nothing extra ordinary abt my childhood.


ചോ:സാറിന്റെ കോളേജ്‌ ജീവിതം?അന്നത്തെ ഒരു ക്യാമ്പസ്‌ എന്നു പറയുന്നതു ഒരുപാടു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തിരുന്ന ഒരു ക്യാമ്പസായിരുന്നല്ലോ.അതിനെ കുറിച്ചൊക്കെ ഒന്നു പറയാമോ?


ഉ:ഇന്നത്തെ ഒരു പ്രധാന പ്രശ്നമെന്താന്നു വച്ചാല്‍,ഞങ്ങളെ പോലുള്ള ഞങ്ങളുടെ തരക്കാര്‍ പറയുന്ന ഒരു കാര്യമെന്താന്നു വച്ചാല്‍,ഞങ്ങളുണ്ടായിരുന്ന സമയത്താണു ഏറ്റവും കേമം,അന്നാണു ശരിക്കും ക്യാമ്പസില്‍ ലൈഫ്‌ ഉണ്ടായിരുന്നതു എന്നൊക്കെയാണു.അങ്ങനെ ഒരു വിശ്വാസം എനിക്കില്ല.ഒരു പക്ഷേ,അന്നത്തെ ക്യാമ്പസ്‌ അന്നത്തെ കാലവുമാീ ബന്ധപ്പെട്ടു കിടന്നിരുന്നു,.ഇന്നത്തെ ക്യാമ്പസ്‌ ഇന്നതെ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു.അതു കൊണ്ട്‌ ഒന്നു Inferior ഒന്നു Superior എന്നു ഞാന്‍ ധരിക്കുന്നില്ല.എല്ലാ ക്യാമ്പസും അതതു കാലത്തെ സാമൂഹിക രാഷ്ട്രീയ ക്രമവുമായി മാറി കൊണ്ടിരിക്കും.പിന്നെ വളരെ Lively ആയ ഒരു ക്യാമ്പസിന്റെ ഉപഭോഗ്താവും ഗുണഭോഗ്താവുമാണു ഞാന്‍.കാരണം പഠിക്കുന്ന സമയത്തു ഇപ്പറയുന്ന Cultural Activities,എല്ലാത്തിലുമുണ്ടായിരുന്നു.അപ്പോള്‍ ക്ലാസ്സില്‍ ഇരിക്കുന്ന സമയം വളരെ അപൂര്‍വമായിരുന്നു.കേരളവര്‍മ്മയില്‍ പഠിച്ചിരുന്ന സമയത്തു,സാഹിത്യ അക്കാഡമി ഹാളില്‍ അഴീക്കോട്‌ മാഷിന്റെ പ്രസംഗമുണ്ടെന്നു കേട്ടാല്‍ അങ്ങോട്ടു പോകും.It gave us lot of input about the society


ചോ:സാറു പറഞ്ഞു ക്ലാസ്സില്‍ കയറുന്നതു കുറവായിരുന്നു എന്നു.എന്നിട്ടും B.Aയ്ക്കും M.Aയ്ക്കും സാറിനു ഒന്നാം റാങ്കായിരുന്നു.ഇന്നത്തെ കാലത്തു ഞങ്ങള്‍ക്കൊന്നും ചിന്തിക്കന്‍ പറ്റാത്ത കാര്യമാണു അതു?


ഉ:അതു ഒരു പരിധി വരെ നമ്മള്‍ പഠിക്കുന്ന വിഷയങ്ങളെ അനുസരിച്ചാണു.അന്നു ഞാനൊരു സയന്‍സ്‌ വിദ്യാര്‍ത്ഥിയായിരുന്നുവെങ്കില്‍ അതൊക്കെ എന്നെ ബാധിച്ചേനെ.പക്ഷേ ആര്‍ട്ട്സ്‌ ഹ്യുമാനിറ്റീസ്‌ വിഷയങ്ങള്‍ക്ക്‌ നമ്മള്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ കിട്ടുന്ന അറിവിനെക്കാള്‍ കൂടുതല്‍ സമൂഹത്തില്‍ നിന്നു നമ്മുക്ക്‌ ലഭിക്കും.പിന്നെ നമ്മുടെ അദ്ധ്യപകരൊക്കെയായി നല്ല അടുപ്പമായിരുന്നു,കാരണം അസ്സോസിയേഷന്‍,ആര്‍ട്ട്സ്‌ ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ക്ലാസ്സില്‍ ഇരിക്കുന്ന കുട്ടികളെക്കാള്‍ ആക്ടീവ്‌ ഞങ്ങളെ പോലെ ക്ലാസ്സില്‍ അധികം കയറാത്ത കുട്ടികളായിരിക്കും.പിന്നെ എല്ലാ കാര്യത്തിലും നമ്മളുണ്ട്‌.അങ്ങനെ നോക്കുമ്പോള്‍ ക്യാമ്പസ്‌ ലൈഫ്‌ ശരിക്കും എങ്ക്ജോയ്‌ ചെയ്ത ഒരാളാണു ഞാന്‍.


ചോ:കണ്ണൂരില്‍ നിന്നുള്ള ആളായതു കൊണ്ടു ചോദിക്കടെ,"Are You A Leftist?"


ഉ:"Yes,I'm a leftist"


ചോ:പഠിച്ചിരുന്ന കാലത്തും സാറു ക്യാമ്പസ്‌ പൊളിറ്റിക്സില്‍ സജീവമായിരുന്നോ?


ഉ:തീര്‍ച്ചയായും,പഠിച്ചിരുന്ന കാലത്ത്‌ വളരെ സജീവമായി തന്നെ ക്യമ്പസ്‌ രാഷ്ട്രീയത്തിലുണ്ടായിരുന്ന ഒരാളാണു ഞാന്‍..



ചോ:സാറിന്റെ അഭിപ്രായത്തില്‍,ക്യാമ്പസില്‍ രാഷ്ട്രീയത്തിന്റെ ആവശ്യമുണ്ടോ?


ഉ:തീര്‍ച്ചയായും ആവശ്യമുണ്ട്‌.


ചോ:എന്റെ ചോദ്യം ക്യാമ്പസിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ പോരെ,അവരെ പാര്‍ട്ടികളുടെ പേരില്‍ ഭിന്നിപ്പിക്കേണ്ട കാര്യമുണ്ടോ?

ഉ::ഞാന്‍ പറഞ്ഞതു ക്യാമ്പസില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരണമെന്നല്ല.വിദ്യാര്‍ത്ഥികള്‍ക്കു രാഷ്ട്രീയ ബോധം വേണം.ശരിക്കും പഠിക്കുന്നത്‌ എന്തിനു വേണ്ടിയാണു?നമ്മുടെ രാജ്യത്തിലെ ചില സീനിയര്‍ എക്സിക്യൂട്ടിവുകളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞ കാര്യം ഇതാണു.പണ്ടൊക്കെ IIM ല്‍ നിന്നു M.B.A ഉള്ളവരെയാണു അവര്‍ നോക്കിയിരുന്നതെങ്കില്‍ ഇന്നു അതിനോടൊപ്പം തന്നെ ഏറ്റവും കൂടുതല്‍ സാമൂഹിക രാഷ്ട്രീയ അവബോധമുള്ളവരെയാണു അവര്‍ തങ്ങളുടെ കമ്പനികളിലേയ്ക്കു വേണ്ടി അന്വേഷിക്കുന്നതു.കാരണം,ഒരു പുതിയ സ്ഥലത്ത്‌ തങ്ങളുടെ Institution സ്ഥാപിക്കുമ്പോള്‍ ആ സ്ഥലത്തിന്റെ,ഉദാഹരണത്തിനു കൊച്ചി,കൊച്ചിയുടെ Geopolitics,ഇവിടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍,ഇവിടുത്തെ പ്രശനങ്ങള്‍,ഇതൊക്കെ അറിയാവുന്ന ഒരാളെയാണു അവര്‍ക്കു വേണ്ടതു.അല്ലാതെ,കുറെ Text Book Knowledge ഉള്ള ഒരാളെക്കൊണ്ട്‌ അവര്‍ക്കു ഉപയോഗമില്ല.പക്ഷേ ഒരു കാര്യം സംഭവിച്ചു,നമ്മുടെ തന്നെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ ബലഹീനത കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം പ്രശനങ്ങള്‍ ഉണ്ടാക്കുന്നു എന്നൊരു ധാരണ സൃഷ്ടിക്കപ്പെട്ടു.ഒരു പരിധി വരെ നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ കുറ്റമുണ്ട്‌.കാരണം ഞാന്‍ ഇന്നു വരെ ഒരു സംഖര്‍ഷത്തിലോ,പ്രശനങ്ങളിലോ പ്രതിയായിട്ടില്ല.അതേ സമയം ഞാന്‍ യൂണിയന്‍ ചെയര്‍മാനും ജെനറല്‍ സെക്രട്ടറിയുമൊക്കെ ആയിട്ടുള്ള ആളാണു.അതു പോലെ തന്നെ റാങ്കും വാങ്ങിയിട്ടുണ്ട്‌.എനിക്കിതില്‍ വൈരുദ്ധ്യമുണ്ടെന്നു തോന്നിയിട്ടില്ല.അതു കൊണ്ട്‌ ഇതില്‍ വൈരുദ്ധ്യമുണ്ടെന്നുള്ള Impression ഉണ്ടാകുന്നതില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക്‌,വൈരുദ്ധ്യമുണ്ടെന്നു സ്ഥാപിക്കാനുള്ള ചില സ്ഥാപിത താല്‍പര്യകാരുടെ പങ്ക്‌.അതു രണ്ടും തെറ്റാണു.


ചോ:M.A കഴിഞ്ഞു സാറു പോയതു J.N.Uലേയ്ക്കാണു M.Phil ചെയ്യാന്‍.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും വലുതുമായ ഒരു യൂണിവേഴ്സിറ്റിയാണു J.N.U.ആ ഒരു അനുഭവം ഒന്നു വിശദീകരിക്കാമോ?


ഉ:സ്വാഭാവികമായും ഒരു ചെറിയ സ്ഥലത്തു നിന്നു ഒരു വലിയ സ്ഥലത്തേയ്ക്കു പോകുമ്പോള്‍ നമ്മുടെ മനസ്സ്‌ വികസിക്കും.ഞാന്‍ എപ്പോഴും പറയാറുണ്ട്‌,നമ്മള്‍ ഏറ്റവും കൂടുതല്‍ ആളുകളെ പരിചയപ്പെടുമ്പോഴാണു നമ്മുക്ക്‌ ഏറ്റവും കൂടുതല്‍ അറിവുണ്ടാക്കാന്‍ സാധിക്കുന്നതെന്നു.ഉദാഹരണത്തിനു എനിക്കു നിങ്ങള്‍ വെറും വിദ്യാര്‍ത്ഥികളല്ല,സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട Components ആണു നിങ്ങള്‍.എനിക്കറിയാന്‍ പാടില്ലാത്ത ഒരുപാടു കാര്യങ്ങള്‍ എനിക്കു നിങ്ങളില്‍ നിന്നു പഠിക്കാന്‍ കഴിയും.എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു ഏറ്റവും കൂടുതല്‍ വേണ്ടതു Exposure & Interaction ആണു.ഇതിലെ Interaction നമ്മുക്ക്‌ സംഘടനാ പ്രവര്‍ത്തനം വഴിയായി ഒരുപാടു പേരെ പരിചയപ്പെടുന്നതു വഴിയായിയൊക്കെ ലഭിക്കും.രണ്ടാമത്തേതു Exposure.അതിനു ചെറിയ നഗരത്തില്‍ ഒതുങ്ങാതെ വലിയ നഗരത്തിന്റെ സാദ്ധ്യതകള്‍ കണ്ടെത്താന്‍ കഴിയണം.അപ്പോഴാണു J.N.U ഫ്രെയിമിലേയ്ക്കു വരുന്നതു.നമ്മള്‍ അതു വരെ കണ്ടതൊക്കെ ചെറിയ ചെറിയ ക്യാമ്പസുകളാണു.പക്ഷേ അവിടെ ഇരുപതി നാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍,വിദേശത്തു നിന്നു വരുന്ന അദ്ധ്യപകര്‍,സെമിനാറുകള്‍,സ്വതന്ത്രമായിട്ടുള്ള പാഠ്യപദ്ധതി.പിന്നെ സിലബസ്‌ എന്നൊരു സാധനമില്ല.എന്തും സിലബസാണു.എന്തും പഠിക്കാം,എന്തിനെക്കുറിച്ചും റിസര്‍ച്ച്‌ നടത്താം.എവിടെ പോയി വേണമെങ്കിലും സാമ്പിളുകള്‍ ശേഖരിക്കാം.ഉദാഹരണത്തിനു പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കണമെങ്കില്‍ അവിടെ പോയി പഠിക്കാം.ഈ രീതിയില്‍ വളരെ വിശാലമായ ഒരു ക്യാമ്പസാണു.അപ്പോള്‍ സ്വാഭാവികമായും അത്രയും വിശാലമായ ക്യമ്പസിന്റെ മെച്ചം തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്‌.


ചോ:M.A ചെയ്തതു തൃശൂരിലാണു,സാറിന്റെ ഭാര്യ തൃശൂര്‍കാരിയാണു...


ഉ:(പൊട്ടിച്ചിരിച്ചു കൊണ്ട്‌) ഒരു ബന്ധവുമില്ല.സത്യസന്ധമായി പറയട്ടെ,J.N.Uലെ എന്റെ ഗൈഡ്‌ പറഞ്ഞിട്ടുണ്ട്‌,അവിടെ പഠിച്ചവരില്‍ പ്രേമവിവാഹം നടത്താത്ത അപൂര്‍വം ഒരാള്‍ ഞാനായിരിക്കും.കാരണം ഒരുപാടു ഉദാഹരണങ്ങളുണ്ട്‌..പ്രകാശ്‌ കരാട്ട്‌,പ്രണയവിവാഹമായിരുന്നു.സീതാറാം യെച്ചൂരി,പ്രണയവിവാഹമായിരുന്നു. അങ്ങനെ ഒരുപാടു പേര്‍,പക്ഷേ എന്റേതു പക്കാ Arranged Marriage ആയിരുന്നു.


തുടരും....

(ചിത്രങ്ങള്‍:ശ്യാം)

Friday, May 11, 2007

ഞങ്ങള്‍ തെണ്ടികള്‍.....

"എടി ചിന്നുവേ.....ഇതെന്നാ ഉറക്കമാ...മണി ഏഴായി...നീ വരുന്നില്ലേ ഇന്നു?"

ദൈവമേ,ഏഴു മണിയോ.ഇന്നലെ എന്തു തിരക്കായിരുന്നു ഉത്സവപ്പറമ്പില്‍.ആ ഇടി മുഴുവന്‍ കൊണ്ടിട്ടും കിട്ടിയതു 30 രൂപയാ,ഇന്ന് നൂറു രൂപ തികച്ചു കൊടുത്തിലേല്‍ അയാളെന്നെ കൊല്ലും.
കുളിക്കാന്‍ നില്‍ക്കാതെ , ആ വേഷത്തില്‍ തന്നെ ഞാന്‍ പുറത്തേക്കിറങ്ങി.അവിടെ അമ്മു ക്ഷമ കെട്ടു നില്‍ക്കുന്നുണ്ട്‌.ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്നേ അവള്‍ പറഞ്ഞു തുടങ്ങി.

"വന്നല്ലോ രാജകുമാരി പള്ളിയുറക്കം കഴിഞ്ഞു.എടി ഇപ്പോഴെങ്കിലും സ്റ്റാന്‍ഡില്‍ എത്തിയാലേ,പത്തു മണിയാകുമ്പോഴെക്കും അടുത്ത സ്ഥലത്തെത്താന്‍ പറ്റൂ.നിന്നെ നോക്കി നിന്നാ എന്നും ഞാന്‍ വൈകുന്നേ.നീ ഇന്നലെ 30 രൂപയെങ്കിലും കൊടുത്തില്ലേ,ഞാന്‍ അതു പോലും കൊടുത്തിട്ടില്ല.നീയിങ്ങു വന്നേ പെട്ടന്നു.ഇനി ആ ചെക്കന്മാരേ എവിടെ പോയി തപ്പിയെടുക്കും എന്റെ ദേവി...പറഞ്ഞു തീര്‍ന്നില്ലല്ലോ.ഒരുത്തിനങ്ങു എത്തിയല്ലോ...അപ്പു,നീയിതെവിടെ പോയി കെടക്കുവായിരുന്നു..ഇതു നിന്റെ കാലില്‍ എന്നതാ ഒരു കെട്ട്‌...? "

"എന്നാ പറയാനാ എന്റെ അമ്മു ചേച്ചി.കാശു കൂടുതല്‍ കിട്ടാന്‍ വേണ്ടി,മുതലാളി പറഞ്ഞു തന്നാ വഴിയാ.ചുമ്മാ കാലില്‍ ഒരു കെട്ട്‌..മണി എത്തിയില്ലേ ഇതു വരെ?"

"അവന്‍ വരുമ്പോ വരട്ടെ,നമുക്കിറങ്ങാം,ആ പിശാശ്‌ അവിടെ കാണും.ചിന്നു നീ കാര്‍ഡ്‌ ഒക്കെ എടുത്തോടി?"

അതു പറഞ്ഞപ്പോഴാ കാര്‍ഡിന്റെ കാര്യം ഓര്‍ത്തേ.ഇന്നലെ ബസില്‍ കയറാത്തതു കൊണ്ട്‌ കാര്‍ഡ്‌ എടുത്തില്ല.

"ചേച്ചി നിങ്ങള്‍ നടന്നോ,ഞാന്‍ കാര്‍ഡുമെടുത്തു വന്നേക്കാം"..ഞാന്‍ തിരിഞ്ഞു നടന്നു.

"പെട്ടന്നു വരണേ,കാലത്തെ തന്നെ അങ്ങേരുടെ വായില്‍ ഇരിക്കുന്നതു കേള്‍ക്കണ്ടാ"

എത്ര നാളായി ഈ പരിപാടി തുടങ്ങീട്ട്‌.ഓര്‍മ്മ വച്ചപ്പോ മുതലിങ്ങനെയാ ജീവിതം.പകല്‍ മുഴുവന്‍ നടന്നു തെണ്ടി,രാത്രി അതു മുഴുവന്‍ അയാള്‍ക്കു കൊടുക്കണം.കാശു കുറച്ചു കുറഞ്ഞാലോ,അതിനുള്ള ചീത്ത വേറെ കേള്‍ക്കണം.അയാള്‍ക്കറിയണ്ടല്ലോ,ഇത്രയും ഒപ്പിക്കാന്‍ ഞങ്ങള്‍ പെടുന്ന പാട്‌.ഇതിനെല്ലം പുറമേ ആളുകളുടെ പരിഹാസം,പോലിസുകാരുടെ തല്ല്.ശരിക്കും പറഞ്ഞാല്‍ മടുത്തു.പക്ഷേ എങ്ങോട്ട്‌ പോകാന്‍...വീടില്ല,വീട്ടുകാരില്ല...പള്ളീടെ മുന്നില്‍ സ്ഥിരം ഇരിക്കുന്ന അമ്മൂമ പറയുന്നതു പോലെ,നമ്മള്ളൊക്കെ തെണ്ടികളാ,ഊരും പേരും അറിയാത്തവര്‍,നമ്മള്‍ ജനിച്ചതേ ഇങ്ങനാ,മരിക്കുന്നതും ഇങ്ങനെ തന്നെ ആയിരിക്കും,വീട്‌,കുടുംബം,പഠിത്തം,ഇതൊന്നും നമ്മുക്ക്‌ പറഞ്ഞിട്ടില്ല

ഞാന്‍ ആല്‍ത്തറയില്‍ എത്തുമ്പോഴേക്കും എല്ലാവരും എത്തിയിരുന്നു.രക്ഷപ്പെട്ടു,മുതലാളി വന്നിട്ടില്ല.അയാള്‍ ശരിക്കും ദുഷ്ടനാ.ഇതിനു മുന്നത്തേ സ്ഥലത്തേ ആളായിരുന്നു ഭേദം.പക്ഷേ പറഞ്ഞിട്ടന്താ,അയാളു തന്നെയാ ഇങ്ങേര്‍ക്കു ഞങ്ങളെ വിറ്റതും.

"നീ എന്നാടാ മണീ വൈകിയേ?" ഞാന്‍ ചോദിച്ചു.

"ഒന്നുമില്ല ചിന്നു,കുളിക്കാന്‍ പോയതാ"

"ഹാ ഹാ ഹാ" അപ്പുവാണു ചിരിച്ചതു.

"കുളിക്കാനോ,നീ എന്നാടാ വല്ല കല്യാണത്തിനും പോകുവാ തെണ്ടികളുടെ,പ്രത്യേകിച്ചു നമ്മള്‍ തെണ്ടിപിള്ളേരുടെ ദേഹത്തു ചെളിയിലേല്‍ കളക്ഷന്‍ കുറയൂടാ.നിനക്കാണെല്‍ ഒരല്‍പം ചേലു കൂടുതലാ...തേക്കെട്ടെ ചേച്ചി,ഇവന്റെ ദേഹത്തു ചെളി???"

"എടാ,അപ്പു അനങ്ങാതെ ഇരീടാ" അമ്മു ചേച്ചീടെ ആ പറച്ചിലില്‍ അപ്പു ഒന്നടങ്ങി.

അമ്മു ചേച്ചി ആണു ഞങ്ങളുടെ നേതാവ്‌.ആളൊരു തന്റേടിയാണു.ഇതിനു മുന്നത്തേ സ്ഥലത്തെ മുതലാളിക്കിട്ടു ഒന്നു പൊട്ടിച്ചതാ അമ്മു ചേച്ചി.അതിനു കിട്ടിയ അടിക്കു ഒരു കണക്കുമില്ല.ആ സംഭവം കാരണമാണു ഞങ്ങളെ ഈ മുതലാളിക്കു വിറ്റതു.ആളു തന്റേടിയാണെല്ലും ഞങ്ങളെ വലിയ കാര്യമാ,സ്വന്തം കൂടപ്പിറപ്പുകളെ പോലാ ഞങ്ങളെ നോക്കുന്നേ

"ദേ,പിശാശ്‌ വരുന്നുണ്ട്‌"മണി പറഞ്ഞു.

"എന്താടാ , എല്ലാവരും എത്തിയോ.അപ്പു നിന്റെ കാലില്‍ എന്താടാ ഒരു കെട്ട്‌??"

"മുതലാളി അല്ലേ പറഞ്ഞേ,കാലില്‍ ഒരു കെട്ടുണ്ടേല്‍ കാശ്‌ കൂടുതല്‍ കിട്ടുമെന്ന്"

"എടാ ശവമേ,അതിലു കുറച്ചു ചോപ്പ്പ്പ്‌ ചായം ഒഴിക്കെടാ..ഇതിനെയൊക്കെ ...തെണ്ടികള്‌..എടി ചിന്നു നീ കാര്‍ഡൊക്കെ എടുത്തല്ലോ,ഇന്നലത്തെ പോലെ മുപ്പതു ഉലുവായും കൊണ്ട്‌ വരാനാണേല്‍ നിന്റെ മുട്ടുകാല്‍ ഞാന്‍ തല്ലിയൊടിക്കും..കേട്ടോടി,പിത്തക്കാടി...എല്ലാവരോടും കൂടിയാ...പോകാനുള്ള റൂട്ടൊക്കെ എല്ലാവര്‍ക്കും അറിയാല്ലോ.എല്ലാവരും കൃത്യം സമയത്തു ഇങ്ങെത്തിക്കോണം..ചുമ്മാ എന്നെ മെനക്കെടുത്തരുത്‌“

"ഇയാളെന്റെ കയ്യില്‍ നിന്നും വാങ്ങും" നടന്നു പോകുന്ന വഴി അമ്മു ചേച്ചി പറഞ്ഞു,...

"ഉച്ചയ്ക്കു ഒരുമിച്ചു കഴിക്കാം പിള്ളേരെ....അപ്പോള്‍ ശരി..." ഞങ്ങള്‍ എല്ലാവരും അവരവരുടെ "ഏരിയ"കളിലേയ്ക്കു പോയി...

-----------------------------------------------------------------------------

ഉച്ചയ്ക്കു ഞാന്‍ എത്തുമ്പോഴേക്കും ,എല്ലാവരും വന്നിരുന്നു....

"എടി ചിന്നുവേ,ഒന്നെളുപ്പം വാ...നിനക്കിഷ്ടമുള്ള സാധാനമാ...കോഴി ബിരിയാണി..." അമ്മു ചേച്ചി വിളിച്ചു പറഞ്ഞു...ഞാന്‍ ഓടി ചെന്നു..അപ്പൂം മണിയും കഴിച്ചു തുടങ്ങിയാരുന്നു.

"ഇതെവിടുന്നാ ചേച്ചി?" ഞാന്‍ ചോദിച്ചു.

"ഇന്നു ടൗണ്‍ ഹാളില്‍ ഒരു കല്യാണം ഉണ്ടായിരുന്നു.കാലത്തെ മുതല്‍ അവിടെ നില്‍ക്കുവായിരുന്നു.ഉച്ചായാപ്പോഴാ അവന്മാരു ഇതു തന്നതു..കുറെ ചീത്തവിളി കേട്ടു,എന്നാലെന്ന സാധനം കിട്ടീല്ലേ..നീ ഇരുന്നു കഴിക്കു,അല്ല്ലേല്‍ ഈ ചെക്കന്മാരിതു തീര്‍ക്കും..."

"ചേച്ചി കഴിച്ചോ?" ഞാന്‍ ചോദിച്ചു.

"പിന്നെ,ഞാന്‍ അവിടെ വച്ചു തന്നെ കഴിച്ചു,നീ കഴിക്ക്‌"

ചേച്ചി കഴിച്ചു കാണില്ല എന്നെനിക്കറിയാമായിരുന്നു,പക്ഷേ ഞാന്‍ നിര്‍ബന്ധിച്ചില്ല.കാരണം ആ മനസ്സു എനിക്കറിയാമായിരുന്നു.ഇനിയും ചോദിച്ചാല്‍ നല്ല ചീത്ത വിളി കേള്‍ക്കാം.ചേച്ചി എന്നുമിങ്ങനെയാ,ഉച്ചയ്ക്കു കിട്ടുന്നതൊക്കെ ഞങ്ങള്‍ക്കു തരും.എന്നിട്ടു കഴിച്ചു എന്നു കള്ളവും

"ടി.വി ക്കാരിന്നിന്റെ പടം പിടിച്ചു" മണി പറഞ്ഞു

"അഹാ,ചെക്കന്‍ കുളിച്ചിട്ടു പോയതിനു കൊണം ഉണ്ടായല്ലോ,എന്നാതിനാടാ പടം പിടിച്ചേ??" അപ്പു ചോദിച്ചു..

"ആ,എനിക്കറിയാന്‍ മേലാ,ഇന്നു പത്രത്തില്‍ ഒണ്ടെന്നു ,നമ്മള് പിച്ചക്കാര്‍ക്കൊക്കെ മാസം അമ്പതിനായിരം രൂപ വരുമാനം ഉണ്ടെന്നു..എനിക്കാണെല്‍ കേട്ടപ്പോ ചിരി വന്നു.എന്നോട്‌ കൊറെ ചോദ്യങ്ങളൊക്കെ ചോദിച്ചു,പേരെന്നാ,വീടെവിടാ എന്നൊക്കെ..."

"ചേച്ചി,അപ്പോള്‍ അതാണു കാര്യം,വെറുതയല്ല ഉച്ചയ്ക്കു ഒരു വീട്ടില്‍ ചെന്നപ്പോ,അവിടുത്തെ ചേട്ടന്‍ പറഞ്ഞതു നിന്റെയൊക്കെ ഭാണ്ഡക്കെട്ടു നിറയെ കാശല്ലേ,ലക്ഷക്കണക്കിനു കാശു കൈയില്‍ വച്ചിട്ട്‌ തെണ്ടാന്‍ നാണമില്ലേ എന്നൊക്കെ..ഞാന്‍ ഓര്‍ത്തതു അങ്ങേര്‍ക്കു വട്ടാന്നാ.." ഞാന്‍ പറഞ്ഞു.

"ലക്ഷം...കോപ്പ്‌,ഇവിടെ മനുഷ്യനു ഉച്ച വരെ ഒന്നും കിട്ടിട്ടില്ല..ഒരോരുത്തന്മാരു എന്തേലും പറഞ്ഞോണ്ട്‌ വരും,അതിന്റെ ബുദ്ധിമുട്ടു മുഴുവന്‍ നമുക്കാ..നിങ്ങള്‌ കഴിച്ചു കഴിയുമ്പോ പോരെ,ഞാന്‍ പോകുവാ..ഇനി എന്തൊക്കെ ചെയതാലാ രാത്രി ആ കാലമാടനു കാശു കൊടുക്കാന്‍ പറ്റുന്നേ..രാത്രി കാണാം പിള്ളേരെ...."ഇതും പറഞ്ഞു ചേച്ചി പോയി..

"ചിന്നു , ഉച്ച കഴിഞ്ഞു പെരുന്നാള്‍ പറമ്പില്‍ പോയാലോ.ഞങ്ങള്‍ അങ്ങോട്ടാ" മണി പറഞ്ഞു.

"ഞാനില്ലേ,കഴിഞ്ഞ മാസം പെരുനാളിനു പോയതോര്‍മ്മയുണ്ടല്ലോ..ആരാണ്ട്‌ മാല പൊട്ടിച്ചു എന്നും പറഞ്ഞു പോലീസുകാരുടെ കൈയ്യില്‍ നിന്നു കിട്ടിയ അടിക്കു കണക്കില്ല.എനിക്കു എന്റെ ഫുട്‌ പാത്തും സ്റ്റാന്റും മതിയേ..ഞാനും പോവ്വാ..രാത്രി കാണാം“

--------------------------------------------------------------------------------

"അയ്യോ,എന്നെ തല്ലല്ലേ..അമ്മേ...ആ.........തല്ലല്ലേ മുതലാളി..."

ദൈവമേ,അമ്മു ചേച്ചീടെ കരച്ചില്‍ അല്ലേ അതു..ഞാന്‍ ഓടി..കുടിലില്‍ ചെല്ലുമ്പോ,അയാള്‍ അമ്മ്വ്കച്ചിനെ തല്ലി ചതക്കുവാ..ചേച്ചീടെ മൂക്കില്‍ നിന്നും,വായില്‍ നിന്നുമൊക്കെ ചോര വരുന്നുണ്ട്‌.അപ്പും മണീം അവിടെ നില്‍ക്കുന്നുണ്ട്‌.നിന്നു കരയുന്നതല്ലാതെ അവരൊന്നും പറയുന്നില്ല.

"എന്തിനാടാ ചേച്ചിനെ തല്ലുന്നെ?"ഞാന്‍ അപ്പൂനോട്‌ ചോദിച്ചു

"ഇന്നു ചേച്ചി പറഞ്ഞില്ലേ,ഉച്ച വരെ ഒന്നും കിട്ടില്ലാന്നു...ഉച്ച കഴിഞ്ഞും ചേച്ചിയ്ക്കു കാര്യമായി ഒന്നും കിട്ടീല്ല..ഒന്നും കഴിക്കാത്തതു കൊണ്ടു തല കറങ്ങി വീണു കെടക്കുവാരുന്നു ചേച്ചി..ഒന്നും കിട്ടാതതിന്റെ ദേഷ്യം തീര്‍ത്തതാ അയാള്‌" അപ്പു പറഞ്ഞു.

"തല കറങ്ങി വീണ കാര്യം പറഞ്ഞില്ലേ?"

"പറഞ്ഞു ,പക്ഷേ ...."

"നിനക്കും കിട്ടീലേടി ഒന്നും..?" അയാള്‍ എന്നോടു ചോദിച്ചു

ഞാന്‍ കൈയില്ലുണ്ടായിരുന്നതു അയാള്‍ക്കു കൊടുത്തു.

"തല കറങ്ങിയാലും കൊള്ളാം,വീണു ചത്താലും കൊള്ളാം,വൈകുന്നേരം ആകുമ്പൊ എനിക്കെന്റെ കാശ്‌ കിട്ടണം.നിനക്കൊക്കെ വേണ്ടി കാശു ചെലവാക്കിട്ടുണ്ടേല്‍,അതു വാങ്ങാനുമറിയാം എനിക്ക്‌.എല്ലാവര്‍ക്കു ഒരു പാഠമായിരിക്കണം ഇതു.നിങ്ങളെയൊക്കെ നിലയ്ക്കു നിര്‍ത്തന്‍ പറ്റുമോ എന്നു ഞാനൊന്നു നോക്കട്ടെ...എത്രയുണ്ടടി ഇതു???"

"85"

"പഫ്‌...നീയന്നാലും 100 രൂപ തെകച്ചു തരത്തില്ല അല്ലേടി തന്തയ്ക്കു പെറക്കാത്തവളെ..ഞാന്‍ നാളെ കൂടി നോക്കും ,എല്ലാരും 100 രൂപ വച്ചെങ്കിലും കൊണ്ടു വന്നിലേല്‍ എന്റെ തനിക്കൊണം കാണും നീയൊക്കെ..." ഇതും പറഞ്ഞു അയാള്‍ നടന്നു നീങ്ങി.ഞങ്ങള്‍ ചേച്ചിടെ അടുത്തേയ്ക്കോടി...

"ചേച്ചി...ചേച്ചി..കണ്ണു തുറയ്ക്കു ചേച്ചി...."

ചേച്ചി പതിയെ കണ്ണു തുറന്നു എഴുന്നേറ്റു..ഞങ്ങളെ നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ചു..പക്ഷേ പുറത്തു വന്നതു കരച്ചിലായിരുന്നു...

"ആരാടാ പറഞ്ഞേ,നമ്മള്‍ കാശുകാരാന്ന്,ലക്ഷപ്രഭുവാണത്രെ....ഏതു ലക്ഷപ്രഭുവാടാ ഇങ്ങനെ ജീവിക്കുന്നെ...ആരുമില്ലാതെ,ആര്‍ക്കും വേണ്ടാതെ..നമ്മളൊന്നും ആരുമല്ലാടാ..എങ്ങനെയൊക്കെയോ ജനിച്ചു , ഒന്നുമല്ലാതെ ജീവിക്കുന്നു..ആര്‍ക്കും വേണ്ടാതെ പുഴുത്തു ചാവുന്ന ജന്മങ്ങള്‍...നമ്മള്‍ തെണ്ടികളാടാ..വെറും തെണ്ടികള്‍...ഊരും പേരുമില്ലാത്ത,വെറും പിച്ചക്കാര്‌...."

ഇതും പറഞ്ഞു ചേച്ചി പൊട്ടിക്കരഞ്ഞു...ഒപ്പം ഞങ്ങളും.....